സമയം രാത്രി പത്തര കഴിഞ്ഞു. അപ്സരയെ ഉറക്കി എങ്കിലും മഞ്ജിമക്ക് ഉറക്കം വന്നില്ല. കാലങ്ങൾക്ക് ശേഷം ഉറക്കമില്ലാത്ത ഒരു രാത്രി. തിരിഞ്ഞും മറിഞ്ഞും കിടന്നു മഞ്ജിമ. നൗഫലിനോടാണ് ദേഷ്യം. നമ്പർ കൊടുത്തതിനു. ചിന്തകളിൽ മുഴുകി നിൽക്കുമ്പോൾ ആണ് വാട്സ്ആപ് മെസ്സേജ് വരുന്നത് : ആബിദ് ആണ്.. ആബിദ് : പറയുന്നത് മുഴുവനായി ഒന്ന് കേൾക്കാമോ?… മഞ്ജിമക്ക് എന്ത് റിപ്ലേ കൊടുക്കണം എന്നറിയില്ലായിരുന്നു. കയ്യും കാലും തരിക്കുന്ന ഒരു ഫീൽ. ആബിദ് : അവിടെ ഉണ്ടോ, ഞാൻ ഒരു ശല്യക്കാരൻ അല്ല, നമ്മൾ പലപ്പോഴും പല സ്ഥലങ്ങളിലും കണ്ടിട്ടുള്ളതല്ലേ. ഞാൻ ഒരു രീതിയിലും നോട്ടം കൊണ്ട് പോലും ഉപദ്രവിക്കുകയോ, ശല്യ പെടുത്തുകയോ ചെയ്തിട്ടില്ലല്ലോ… മെസ്സേജ് വായിച്ചു മഞ്ജിമ പഴയത് ഒക്കെ ഓർത്തു. ശരിയാണ്. ഒരു ശല്യവും ചെയ്തിട്ടില്ല. താൻ അപ്രത്യക്ഷ ആണ് എന്ന രീതിയിലെ ഇതു വരെ പെരുമാറിയിട്ടുള്ളൂ ആബിദ്. മഞ്ജിമ ടൈപ്പ് ചെയ്തു :എന്താ പറയാൻ ഉള്ളത്, പറയൂ… ആബിദ് : ഫോണിലൂടെ പറയാൻ പറ്റില്ല മുഴുവനായി. നാളെ ഒന്ന് നേരിൽ കാണാൻ പറ്റുമോ. മഞ്ജിമ : എനിക്ക് ജോലി ഉണ്ട്…. ആബിദ് : ഞാൻ നൗഫലിനോട് പറഞ്ഞോളാം. പിന്നെ ഒരു പേടിയും പേടിക്കണ്ട. എന്നെ കുറിച്ച് നൗഫൽ പറഞ്ഞു കാണും. ഞാൻ ഒരു രീതിയിലും ഒരു പ്രശ്നവും ഉണ്ടാക്കില്ല. മഞ്ജിമക്ക് എന്താ പറയേണ്ടത് എന്നു അറിയില്ലായിരുന്നു. എന്ത് റിപ്ലേ കൊടുക്കണം എന്നറിയാതെ കുഴങ്ങി നിൽക്കുമ്പോൾ വീണ്ടും മെസ്സേജ് വന്നു. ആബിദ് : നാളെ 10 മണി കഴിഞ്ഞ് xxxx ഹോട്ടൽ റീസെപ്ഷനിൽ വന്നു എന്റെ പേര് പറഞ്ഞാൽ മതി. നമുക്ക് എന്റെ ഓഫീസിൽ ഇരുന്നു സംസാരിക്കാം. അപ്പോൾ ഗുഡ്‌നൈറ്റ്.
ഇത്രയും പറഞ്ഞു ആബിദ് ഓഫ്‌ലൈൻ ആയി. മഞ്ജിമക്ക് എത്ര ആലോചിച്ചും ഒരു എത്തും പിടിയും കിട്ടിയില്ല. പറ്റില്ല പറഞ്ഞാൽ മതിയാരുന്നു. അതിനും പറ്റിയില്ല. എന്തൊക്കെയോ ആലോചിച്ചു കൂട്ടി അവസാനം മഞ്ജിമ ഉറങ്ങി പോയി.
രാവിലെ എഴുന്നേറ്റ് മഞ്ജിമ തീരുമാനിച്ചു, ആബിദിനെ കാണുന്നില്ല എന്നു. കുളിച്ചൊരുങ്ങി നിൽക്കുമ്പോൾ കടയിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് ഫോണിൽ മെസ്സേജ് ആബിദിന്റെ : നൗഫലിനോട് പറഞ്ഞിട്ടുണ്ട്. പത്തു മണിക്ക് ശേഷം എപ്പോഴായാലും വരാം. വെയിറ്റ് ചെയ്യും….