“ഒരു വൃത്തീം വെടുപ്പും ഇല്ലാത്ത ശവം.”
“നീ പോയിട്ട് വാ, ഞാൻ ആ ഒരു അരമണിക്കൂർ കൂടി ഒറങ്ങട്ടെ.”
(രാവിലെ ബോധം വന്നതിനു ശേഷം കിട്ടുന്ന അരമണിക്കൂർ ഒറക്കം ആർക്കാണ് ഇഷ്ടമല്ലാത്തത് ഇത്ര സുഖമുള്ള കാര്യം വേറെന്താണ് ഉള്ളത്. ഞാൻ ഇത്തിരി നേരം കൂടി ഉറങ്ങാൻ തലയിൽ കമ്പിളി വലിച്ചിട്ടു. ആഹാ സ്വർഗം….)
“ആ…എന്തേലും കാണിക്ക്. അവിടെ നല്ല ക്ടാങ്ങള് ഉണ്ടാവും പറഞ്ഞില്ലാന്ന് വേണ്ട.”
കെടന്നു കണ്ണടച്ച എന്റെ കണ്ണുവിടർന്നു തുറന്നു. ഇനിയും കിടക്കണോ, കുളിച്ചൊന്നു മെനയാവണോ, മനസ്സിലൊരു യുദ്ധം തന്നെ നടന്നു. അവസാനം ഉറക്കം തോറ്റുകൊടുത്തു ഇരുപത്തിയൊന്നുകാരൻറെ കഴപ്പിനു മുൻപിൽ.
ശരിയാണ് കിടിലൻ ക്ടാങ്ങൾ ഉണ്ടാവും അവിടെ. വെറുതെ ഒരുവസരവും കളയണ്ട. വേഗം ചാടിയെണീറ്റ് ഒരു കാക്കകുളി കുളിച്ചു. എല്ലാം യാന്ത്രികം ചടപടേന്നു തീർന്നു.
അപ്പോഴേക്കും അവളെത്തി. മുടിയുണക്കി കെട്ടി, സ്വർണ്ണക്കര സെറ്റുസാരിയെല്ലാo മുറുക്കിയുടുത്താണ് വരവ്. നാട്ടിലുള്ള ഒരുവിധം കോന്തൻമാരെല്ലാം എനിക്ക് ഓർമ്മയുള്ള കാലം മുതലേ ഇവളുടെ പിന്നാലെയാണ്. അവളാകട്ടെ ആകെ കൂട്ടുള്ള ഒരേ ഒരാണ് ഞാൻ മാത്രമാണ്. അതുകൊണ്ട് അവളുടെ തനിസ്വഭാവം മുഴുവൻ സഹിക്കുന്നതും ഞാനാണ്. തനി വായാടി, കാൽ മുതൽ തലവരെ കുറുമ്പും, എന്നാലാവട്ടെ നാട്ടിലെല്ലാം മിണ്ടാത്ത തൊട്ടാർവാടി ഇമേജും. എങ്ങന സാധിക്കണാവോ ഇതെല്ലാം.
ഇവളിത്തിരി പുഷ്ടി ഉള്ള കൂട്ടത്തിലാ, മുന്നും പിന്നും എല്ലാം നല്ല രീതിയിൽ ഉണ്ട്. കൊഴകൊഴാന്നു കൊഴുക്കട്ട പോലിരിക്കും. നല്ല വട്ടമുഖവും, കുറച്ച് ചുരുണ്ട നല്ല കറുത്തമുടിയും ചിരിക്കുമ്പോൾ കാണുന്ന നുണകുഴിയും ഉണ്ട്.
സുമേഷേട്ടൻ പറയും പോലെ ടേസ്റ്റ് ഉള്ളവരാണ് നാട്ടിൽ കൂടുതൽ എന്നു തോന്നുന്നു. എന്നാലും ഈ ജാപ്പനീസ് എനിമകളിൽ കാണുന്ന പോലെ ഒതുങ്ങിയ പാവക്കുട്ടി കണക്കെ ഉള്ള പെണ്ണുങ്ങളെ ഇഷ്ടമുള്ള എന്നെ പോലെ കുറച്ചുപേരും ഉണ്ട്. എന്നാലും കൂടുതൽ ഇത്തരക്കാരാണ്. അവരെ പറ്റിക്കാൻ സുഖമാണ്.
ഞാൻ ഒറ്റക്ക് തന്നെ അവൾക്കു കിട്ടിയ എത്ര പ്രേമലോഖനങ്ങൾ അമ്പലകുളത്തിൽ വഞ്ചികളാക്കിയിട്ടുണ്ട്. ഇടക്ക് അവളും കൂടും. അവൾക്കും എൻറെ അതേ ഹ്യൂമർസെൻസ് ആണ്. എല്ലാം ഞങ്ങൾ തമാശയാക്കിയെടുക്കും. ഇടക്ക് കത്തിനൊപ്പം ഡയറിമിൽക്ക് കിട്ടും അതുമാത്രം ഞങ്ങൾ കളയാറില്ല. മുതുമലയിൽ ആരും കാണാത്ത ഒരു ചരിവുണ്ട്. അവിടെ താഴേക്കു ചരിഞ്ഞു പടർന്നു കിടക്കുന്ന മരത്തിൻ്റെ കീഴെ പോയി കിടന്നു ഞങ്ങൾ അകാശവും നോക്കി കിടന്നത് തിന്നും, ഒത്തിരി മധുരമുള്ള കഥകൾ പറയും.