പിന്നിൽ കിടന്ന് ഷാനു വിറയ്ക്കുന്നതവളറിഞ്ഞില്ല …
അവന്റെ കിതപ്പവളറിഞ്ഞില്ല ….
” അള്ളാ ….” ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടും ….?
വിറച്ചു മരവിച്ച വിരലുകൾ കൊണ്ട് അവൾ കിടക്കയിൽ പതിയെ പരതി …
മോളിയുടെ കുഞ്ഞിക്കാലിലാണ് അവൾക്ക് പിടുത്തം കിട്ടിയത് …
ഒരു വിത്തിൽ നിന്നും രക്ഷ നേടാൻ അടുത്ത വിത്തിനെ വേദനിപ്പിക്കുക …
വലതു കൈയുടെ ചൂണ്ടുവിരലും പെരുവിരലും ചേർത്ത് അവൾ മോളിയുടെ കാലിൽ നുള്ളി … വിറയൽ കൊണ്ട് ആദ്യത്തെ തവണ മോളി അതറിഞ്ഞില്ല. രണ്ടാമത്തെ തവണ ജാസ്മിൻ ശക്തിയിൽ നുള്ളി … ഒരലർച്ചയോടെ മോളി ചാടിയെഴുന്നേറ്റു ….
തിങ്കളാഴ്ച …..
അന്ന് മോളിക്ക് എൽ.കെ.ജി ഉണ്ടായിരുന്നു … ജാസ്മിൻ രാവിലെ അവളെ കുളിപ്പിച്ചൊരുക്കി ഓട്ടോയിൽ പറഞ്ഞു വിട്ടു. ഷാനുവും നേരത്തെ എഴുന്നേറ്റിരുന്നു. ജാസ്മിൻ ഭ്രാന്തുപിടിച്ച ചിന്തകളുമായി അടുക്കളയിലായിരുന്നു … ഷാനു ചെടികൾക്കരികിലും … പത്തുമണിയോടെ ഇരുവരും മാഷിന്റെ വീട് വൃത്തിയാക്കാൻ പോയി. ആ സമയങ്ങളിലൊന്നും അവനോട് ഒരടുപ്പത്തിനും അവൾ നിന്നില്ല… ഷാനു തമാശകളുമായി അവളുടെയരികിൽ വന്നപ്പോഴൊക്കെ അവൾ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണുണ്ടായത്. ഉച്ചയോടെ അവർ തിരിച്ചെത്തി. ഭക്ഷണ ശേഷം ഷാനു മിഥുനെ കാണാനെന്നു പറഞ്ഞ് പുറത്തേക്കിറങ്ങി. ജാസ്മിനാകട്ടെ തലയ്ക്കു ഭ്രാന്തുപിടിച്ച അവസ്ഥയിലായിരുന്നു … ആരോടോ വാശി തീർക്കാനെന്ന വണ്ണം അവൾ ജോലികൾ ചെയ്തു തീർത്തു. ഉച്ചയ്ക്ക് ഹാഹിർ വിളിച്ചപ്പോൾ തലവേദനയാണെന്നു പറഞ്ഞു ഒഴിവായി. ഷാനു വൈകുന്നേരം വരുമ്പോൾ മോളിയെ കൂട്ടിയാണ് വന്നത്. മോളി വന്നതിനു ശേഷമാണ് അന്തരീക്ഷം ഒന്നയഞ്ഞത് … അന്ന് നേഴ്സറിയിൽ പഠിച്ച പാട്ടിന്റെ രണ്ടു വരി മാത്രം പാടിക്കൊണ്ട് മോളി ഡോറ കണ്ടും ഗെയിം കളിച്ചും ഇരുന്നു ..
സന്ധ്യയായി — അന്നെന്തോ മഴെ പെയ്തിരുന്നില്ല. ഉമ്മയ്ക്ക് എന്തോ മനസ്സിലായിട്ടുണ്ട് എന്ന തോന്നലിൽ ഷാനു കൂടുതലും ചെടി പരിപാലനത്തിലായിരുന്നു.
ഭക്ഷണം കഴിക്കുമ്പോൾ മോളിയാണ് സംസാരിച്ചു കൊണ്ടിരുന്നത്.. ജോലികളെല്ലാം തീർത്ത് ജാസ്മിൻ മുറിക്കകത്തേക്ക് പോയി. ഷാനു പതിവു പോലെ വാട്സാപ്പിലായിരുന്നു … മുൻവശത്തെ വാതിലടച്ച് ലൈറ്റ് ഓഫാക്കിയപ്പോഴാണ് മൊബെലിൽ വാട്സാപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത് …