അവൾക്കതു അമ്മയോട് പറയാൻ പേടിയായിരുന്നു.. അവർ മകളെ തന്നെ കുറ്റം പറയുമെന്നുള്ള തോന്നൽ.. ആദ്യകാലത്തെല്ലാം അവളുടെ ഭർത്താവ് ശരത് അവളുടെ കൂടെയുണ്ടായിരുന്നു ഇപ്പോൾ അവന്റെ വീട്ടുകാരുടെ കുറ്റം പറച്ചിലിൽ ആയാളൊന്നും മിണ്ടാതെയായി..
കുട്ടികൾ ഇല്ലാത്കരണത്താൽ അവർ ഡോക്ടറെ കണ്ടിരുന്നു എങ്കിലും ട്രീത്മെന്റിനു ശരത് റെഡി അല്ലായിരുന്നു അവനു കുഴപ്പമൊന്നുമില്ല എന്നായിരുന്നു അവന്റെ അഭിപ്രായം.. എന്നാൽ എല്ലാ ടെസ്റ്റുകളും നടത്തിയതും സ്നേഹ ഗർഭം ധരിക്കാൻ ഒരു കുഴപ്പവുമില്ല എന്നായിരുന്നു.. ശരത്തിനു മാത്രമാണ് എന്തോ ചില തകരാറുകൾ ഉള്ളത്.. എന്നാൽ അവനതിപ്പോഴും സമ്മതിക്കുന്നില്ല..
അവസാനം ശരത്തും തന്നെ എതിർത്തു പറയാൻ തുടങ്ങ്യപോയാണ് ഈ കാര്യം അവൾ അച്ഛനെ അറിയിക്കുന്നത്..
കാര്യങ്ങൾ അറിഞ്ഞ മഹി മകളെ സമാധാനിപ്പിച്ചു.. കല്യാണം കഴിഞ്ഞിട്ട് കൂടുതലൊന്നുമായില്ലയോ ഇനിയും സമയമുണ്ടല്ലോ എല്ലാം ശെരിയായിക്കോളും..
അപ്പോൾ സ്നേഹ പറയുന്നത് ഞാൻ കാത്തിരിക്കാൻ തയ്യാറാണച്ചാ പക്ഷെ ശരത്തിന്റെ വീട്ടുക്കാരാണ് പ്രശനം..
മകളുടെ സങ്കടം കേട്ടപ്പോൾ ഇനി എന്ത് ചെയ്യുമെന്ന് മഹി ആലോചിച്ചു എന്തായാലും ശരത്തിനെ കണ്ടോന്നു കാര്യങ്ങൾ സംസാരിക്കാം..
എന്നാൽ ശരത്തിൽ നിന്നും കിട്ടിയ പ്രതികരണം ഒട്ടും തൃപ്തികരമല്ലായിരുന്നു.. അവനു അവളെ ഇഷ്ടക്കുറവൊന്നുമില്ല എന്നാലും അവന്റെ വീട്ടുകാരുടെ മുന്നിൽ അവനും പിടിച്ചു നിൽക്കാനാവുന്നില്ല എന്നായിരുന്നു.. അപ്പോഴും തന്റെ കുറവുകൾ അവൻ അംഗീകരിക്കുകയുണ്ടായിരുന്നില്ല ട്രീറ്റ് മെന്റിനു തയ്യാറാക്കുകയോ ചെയ്തില്ല.. എനിക്കൊരു പ്രശ്നവുമില്ല എന്നായിരുന്നു അവന്റെ പ്രതികരണം..
പ്രശനം സ്നേഹക്കു തന്നെയാണെന്ന് പ്രസ്‌ത്താവിക്കാനായിരുന്നു അവന്റെയും ഒരുക്കം..
എത്ര ശ്രമിച്ചിട്ടും മരുമകന്റെ അടുത്തുനിന്നു അനുകൂലമായ ഒരു പ്രതികരണവും ലഭിക്കാത്തതുകൊണ്ട് മഹി അവന്റെ അഭിപ്രായ പ്രകാരം ഏതേലും നാടൻ വൈദ്യനെ കൊണ്ട് സ്നേഹയെ ഒന്ന് കാണിക്കാമെന്നു പറഞ്ഞു തല്ക്കാലം പോന്നു..
അതിനു ശേഷം ശരത് സ്നേഹയെ വീട്ടിൽ കൊണ്ട് വിട്ടു വൈദ്യന്റെ അടുത്തുപോകാനൊന്നും അവന് സമയമില്ല അച്ഛൻ തന്നെ അവളെ കൊണ്ട് പോയി കാണിക്ക് എന്നായിരുന്നു അവന്റെ തീരുമാനം..
അങ്ങിനെ ഇപ്പോൾ മകൾ വീട്ടിൽ വന്നിട്ട് 5 ദിവസമായി ഇതിനിടക്ക് മഹി കൊള്ളാവുന്ന എല്ലാ വൈദ്യന്മാരുടെയും വിവരങ്ങൾ ശേഖരിച്ചു..
അവസാനം കുറച്ചു ദൂരെയുള്ള ഒരു ആയുർവേദ ചികിത്സ കേന്ദ്രത്തെ പറ്റി അറിഞ്ഞു.. അവിടേക്ക് മകളെ കൊണ്ട് പോകാനുള്ള എല്ലാ കാര്യങ്ങളും ശെരിയാക്കി.. ആദ്യം മകളെ കൊണ്ട് പോകുക എന്നിട്ടു പിന്നെ ശരത്തിനെ പറഞ്ഞു മനസ്സിലാക്കി അവനെയും അവിടെ എത്തിക്കണം ഇതായിരുന്നു അവരുടെ തീരുമാനം..