അമ്മച്ചി : നടക്കില്ല ആൻസി…. അപ്പച്ചന്റെ സ്വഭാവം അറിയാല്ലോ!!!
ആൻസി : അതെങ്ങനാ ലൈബ്രറിയിൽ ഒരു അംഗത്വം എടുത്തു താരമൊന്നു ചോദിച്ചാൽ അതും തരത്തില്ല. എന്നാ ആരോടേല്ലും മേടിച്ചു വായിക്കാമെന്നു വെച്ചാൽ അതും സമ്മതിക്കില്ല
അമ്മച്ചി : അതിനൊക്കെ ഒത്തിരി പൈസാ വേണം കൊച്ചേ….
ആൻസി : ഞാൻ പോയി മേടിച്ചിട്ട് വേഗം വരാം.. നാളെ അവൾ ക്ലാസിൽ പോകും വൈകിട്ടെ വരൂ…ഞായറാഴ്ച ആയതുകൊണ്ട് ഇന്നവൾ വീട്ടിലുണ്ട്.
ഞാൻ പോട്ടെ അമ്മച്ചി പ്ലീസ്
അമ്മച്ചി : ആ ശെരി പക്ഷെ വേഗം വരണം.. അപ്പന്റെ വായിലിരിക്കുന്ന തെറി എന്നെകൊണ്ട് കേൾപ്പിക്കരുത്…
ആൻസി : ഇല്ല ഞാൻ വേഗം വരാം…ഉമ്മ!!!
ആൻസി വേഗം പള്ളിക്കൽ നിന്നും ഇറങ്ങി നടന്നു. പള്ളി കഴിഞ്ഞു ആളുകൾ പുറകെ വരുന്നതേയുള്ളു അവൾ സ്പീഡിൽ മുൻപോട്ടു നടന്നു. വളവു തിരിഞ്ഞു മുൻപോട്ടു നടന്നപ്പോൾ ഒരു ചുമന്ന സ്‌പ്ലെണ്ടർ ബൈക്ക് അവളുടെ അടുത്തു വന്നു നിന്നു. ജോസായിരുന്നു അത്.
വേഗം കേറ്…അവൻ പറഞ്ഞു
ആൻസി നാലുപാടും ഒന്നുടെ നോക്കിട്ടു ജോസിന്റെ പുറകിൽ കയറി ഇരുന്നു…
ജോസ് ബൈക്ക് എടുത്തു കുറച്ചു മുൻപോട്ടു പോയിട്ട് ചന്തയ്ക്ക് മുൻപുള്ള ഇടവഴിയിലൂടെ ബൈക്ക് തിരിച്ചു വിട്ടു.
ആൻസി : ഇതെങ്ങോട്ട് പോകുവാ???
ജോസ് :ഞായറാഴ്ച ആയതുകൊണ്ട് ചന്ത നിറച്ചു ആളും തിരക്കും ആയിരിക്കും ആരെങ്കിലും കാണാനുള്ള സാധ്യത കൂടുതലാ
ആൻസി : അമ്മച്ചിടെ അടുത്തുന്നു രക്ഷപെടാൻ പെട്ടപാടെനിക്കെ അറിയൂ, പെട്ടെന്ന് ചെന്നെക്കാമെന്ന പറഞ്ഞേക്കുന്നെ
ജോസ് : വേഗം പോകാം പെണ്ണെ!!!!
ജോസ് ഇടവഴിയിൽ നിന്നും മെയിൻ റോഡിലേക്ക് വണ്ടിയിറക്കി ആൻസി ഷാൾ തലവഴി ഇട്ടു മുഖം മറച്ചു. കുറച്ചൂടെ മുൻപോട്ടുപോയ ജോസ് അവിടുത്തെ സർക്കാർ സ്കൂളിന്റെ അകത്തോട്ടു വണ്ടി ഓടിച്ചു കേറ്റി