മോനാച്ചൻ : ഞാൻ എവിടൊക്കെ തന്നെയുണ്ട്.. കാപ്യര് തിരക്കയോണ്ട് എന്നെ കാണാതെയായിരിക്കും.
കപ്യാർ : മ്മ്!!! നീ അകത്തോട്ടു ചെല്ല്… അച്ഛൻ നിന്നെ അന്വേഷിച്ചാരുന്നു..
മോനാച്ചൻ അച്ഛന്റെ അടുക്കലെത്തി
ഈശോ മിസിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ അച്ചോ!!!!
അച്ഛൻ : ഇപ്പോളും ഇപ്പോളും സ്തുതി ആയിരിക്കട്ടെ…. മോനാച്ചാ!! നീ ടെറസിൽ കേറി ടാങ്ക് ഒന്നു കഴുകണം. മഴ പെയ്തു മുഴുവൻ ചെളി മറിഞ്ഞു കിടക്കുവാ
മോനാച്ചൻ : ഓ ശെരിയച്ചോ!!!
മോനാച്ചൻ കപ്യാര് കൊടുത്ത കൈലിയും ഉടുത്തു, ടാങ്കിൽ ഇറങ്ങി മുഴുവനും കഴുകി വൃത്തിയാക്കി. പണികഴിഞ്ഞു ചെന്നപ്പോൾ അച്ഛൻ അവനു പത്തു രൂപയും കൊടുത്തു.
പിന്നെ പതിവ് താറാവും അപ്പവും തട്ടിയിട്ടു, അച്ഛന് സ്തുതിയും പറഞ്ഞു മോനാച്ചൻ വീട്ടിലേക്കു വെച്ചു നടന്നു.
പോകുന്ന വഴി ഷാപ്പുകാരൻ ചാക്കോയുടെ വീടിന്റെ അവിടെത്തിയപ്പോൾ അറിയാതെ മോനാച്ചൻ മുറ്റത്തേക്ക് നോക്കിപ്പോയി. പക്ഷെ നിരാശ ആയിരുന്നു ഫലം, കൊപ്ര മുറ്റത്തു ഉണക്കാനിന്നു ഇട്ടിട്ടില്ല. പകൽ നല്ല മഴകോള്ളുണ്ടാരുന്നു അതാരിക്കും എന്നോർത്ത് നടക്കാൻ തുടങ്ങിയ മോനാച്ചൻ ഗേറ്റിൽ തന്നെ നോക്കി നിൽക്കുന്ന മോളികുട്ടിയെകണ്ടു ഞെട്ടി… ഈ പിശാച് എന്നാത്തിനാ ദൈവമേ എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നെ…മോനാച്ചൻ പിറുപിറുത്തു.
മോളികുട്ടി അവനെ നോക്കി നന്നായി ഒന്നു കുണുഞ്ഞി ചിരിച്ചു. ചിരികാണാൻ നല്ല ഭംഗിയുണ്ട്.. പക്ഷെ സ്വഭാവം പിശാച്ചിന്റെയാ.
അത്യാവശ്യം തടിച്ചിട്ടാണ് മോളികുട്ടി. ഇരുണ്ട നിറമാണ് അവൾക്ക്. തീരെ കറുത്തിട്ടും അല്ല, മൊത്തത്തിൽ ഒരു ആനചന്തം. ഹാഫ് സാരിയാണ് വേഷം. കണ്ടാൽ ഇപ്പോളത്തെ സിനിമാ നടി നിമിഷ സജയനെപോലെയുണ്ട്. അവളുടെ മലപോലത്തെ മുലകൾ രണ്ടും ഗേറ്റിനു മുകളിലേക്കായി കേറ്റിവെച്ചിട്ടുണ്ട് കാലു കൊണ്ട് ഗേറ്റ് മെല്ലെ ആട്ടികൊണ്ട് മോനാച്ചനെ നോക്കി ഒരു വല്ലാത്ത ചിരി പാസാക്കി.മോനാച്ചനും അവളെ നോക്കി ചിരിച്ചു ചിരിച്ചില്ലാന്ന് വെച്ചു വരുത്തി നടപ്പിന്റെ വേഗത കൂട്ടി.
ടാ മോനിച്ചാ ഒന്നു നിന്നെടാ!!! മോളികുട്ടി കാതരയായി പറഞ്ഞു.
മോനാച്ചൻ നടപ്പ് നിർത്തി അവളെ എന്നാ എന്നാ ഭാവത്തിൽ നോക്കി