ഹർത്താൽ മാറ്റിയ ജീവിതം [മോനൂസ്]

Posted by

ചേട്ടൻ: ഞാൻ കണ്ടായിരുന്നു മോനെ ബസ് കിട്ടാതെ നോക്കി നിൽക്കുന്നത്.

ഞാൻ: ആണോ, കുറെ നേരമായി ചേട്ടാ നിക്കുന്നു എല്ലാ വണ്ടിയിലും നിറയെ ആളാ അതാ കേറാഞ്ഞെ.

അല്ല എന്താ ചേട്ടൻ്റെ പേര്? ചേട്ടൻ എങ്ങോട്ടാ?

ചേട്ടൻ: എൻ്റെ പേര് ഗോപൻ, എൻ്റെ വീട് തിരുവനന്തപുരത്താ, ഞാൻ ഇവിടെ ഇലക്ട്രിസിറ്റി ബോർഡിലാ ജോലി ചെയ്യുന്നെ. മോൻ്റെ പേരെന്താ ഇവിടെ എന്താ ചെയ്യുന്നേ?

ഞാൻ: എൻ്റെ പേര് അനുമോൻ, ഞാനിവിടെ എൻജിനീയറിങ് പഠിക്കുവാ. വീട് കൊല്ലത്താ.

 

ഞങൾ പെട്ടെന്ന് തന്നെ കൂട്ടായി,ഒരുപാട് സംസാരിച്ചു കുറച്ചു കഴിഞ്ഞ് ഞാൻ വണ്ടിയിൽ ഇരുന്ന് ഉറങ്ങി പോയി. പെട്ടെന്ന് വണ്ടിയുടെ ചില്ല് പൊട്ടുന്ന ഒച്ച കേട്ടാണ് ഞാൻ ഞെട്ടി ഉണരുന്നത്. നോക്കുമ്പോൾ ബസിൻ്റെ മുമ്പിൽ ഒരുപാട് ആളുകൾ അവർ വണ്ടിയിലേക്ക് കല്ലെറിയുകയും വണ്ടി തല്ലി പൊളിക്കുവാനും തുടങ്ങി ഒന്ന്  രണ്ട് കല്ല് എൻ്റെ തലയിലും ദേഹത്തും വന്നു കൊണ്ടു.ഞങൾ പെട്ടെന്ന് വണ്ടിയിൽ നിന്നും ഇറങ്ങി അവിടുന്ന് മാറി.

ഞാൻ: എന്താ ചേട്ടാ ഇത്? നമ്മൾ എവിടെ എത്തി?

ചേട്ടൻ: നമ്മള് തൃശൂരായി,ഇവിടുത്തെ ഏതോ ഒരു നേതാവിനെ ആരൊക്കെയോ വെട്ടി കൊന്നുന്ന്. ഇവർ ഇന്നിവിടെ ഹർത്താലിന് ആഹ്വാനം ചെയ്തേക്കുവാ.

ഞാൻ:അയ്യോ, അപ്പോ ഇന്ന് നമുക്ക് പോവാൻ പറ്റില്ലേ?

ചേട്ടൻ:മോനിത് കാണുന്നില്ലേ. ഇന്ന് പോവാൻ പറ്റുമെന്ന് തോന്നുന്നില്ല. തല നല്ലോണം മുഴച്ചിട്ടുണ്ടല്ലോ. വേദനയുണ്ടോ ഹോസ്പിറ്റലിൽ പോണോ?

ഞാൻ: വേണ്ട ചേട്ടാ. നമുക്ക് എങ്ങനേലും ഇവിടുന്ന് പോവാം.

 

അങ്ങനെ ഞങൾ അവിടുന്ന് കുറെ നടന്നു ഒരു ബസ് സ്റ്റോപ്പിൽ എത്തി സമയം വൈകുന്നേരം ആയി.കുറെ നേരം ഏതെങ്കിലും വണ്ടി വരുമോ എന്ന് നോക്കി നിന്നു. പക്ഷേ നിരാശ ആയിരുന്നു ഫലം. ഞങൾ അവിടെ ഒരു പെട്ടിക്കടയിൽ കേറി രണ്ട് നാരങ്ങാവെള്ളം കുടിച്ചു. ഗോപൻ ചേട്ടൻ  ഒരു സിഗരറ്റ് വാങ്ങി കത്തിച്ചുകൊണ്ട് ആ കടക്കാരൻ ചേട്ടനോട് ചോദിച്ചു

ചേട്ടൻ: ചേട്ടാ ഇവിടുന്ന് ഇനി വണ്ടി വല്ലതും കിട്ടുമോ തെക്കോട്ട്?

കടക്കാരൻ ചേട്ടൻ: ഇനി ഇന്ന് നിങ്ങള് വണ്ടി ഒന്നും നോക്കണ്ട. കണ്ടില്ലേ നിങ്ങള്.. ഒന്നിനും ഒരു ബോധവുമില്ല എല്ലാം അവരു അടിച്ചു തകർക്കുവാ..പെട്ടിക്കട ആയത് കൊണ്ട് മാത്രമാ അവരൊന്നും ചെയ്യാത്തത്.

Leave a Reply

Your email address will not be published. Required fields are marked *