ഈ കേസിന്റെ അന്വേഷണ ചുമതല
കമ്മീഷണർ ദീപ്തി IPS ന്
കൈമാറിയിരിക്കുന്നു.. എത്രയും വേഗം
പ്രതിയെ പിടികൂടി നിയമത്തിനു മുന്നിൽ
കൊണ്ട് വരും എന്ന് നമ്മുക്ക് കരുതാം..
അതെ സമയം
കമ്മീഷണർ ഓഫീസിൽ തിരക്കിട്ട
ചർച്ചയിലാണ് ദീപ്തി IPS ഉം സംഘവും…
ദീപ്തി : അപ്പൊ ഈ പുതിയ നാറിയുടെ
ഉദയവും ഇതിനെ നേരിടേണ്ടത് എത്ര
വലുതും ആണെന്ന് എല്ലാര്ക്കും
മനസ്സിലായല്ലോ അല്ലെ.. ഇനി ഒരു
പെണ്ണിനും ഈ അവസ്ഥ ഉണ്ടാകരുത്..
സരിതേ ആ കേസ് ഡീറ്റെയിൽസ് ഒന്ന്
വിശദമാക്ക്…
കോൺസ്റ്റബിൾ സരിത : യെസ്
മാഡം…ഇതുവരെ 5 കേസുകളാണ്
റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.. അത്
ഇടുക്കി, കോട്ടയം, കണ്ണൂർ,
തിരുവനന്തപുരം, മലപ്പുറം എന്നീ
ജില്ലകളിൽ ആണ് ഈ രണ്ടാഴ്ച
കാലയളവിൽ സംഭവിച്ചിട്ടുള്ളത്.. രണ്ടാഴ്ച
മുന്നേ അതായത് കൃത്യം ഏപ്രിൽ 15
ഞായറാഴ്ച ആണ് ഇടുക്കിയിൽ
ആദ്യത്തെ ഇരക്ക് ഈ അനുഭവം
ഉണ്ടായിരിക്കുന്നത്.
ദീപ്തി : എന്താ ആ കുട്ടിയുടെ പേര് ?
സരിത : പറഞ്ഞാൽ മാഡം
അറിയുമാരിക്കും.. ഞാൻ പണ്ട് അസിസ്റ്റ്
ചെയ്ത വരുൺ തിരോധാന കേസിലെ
ജോർജുകുട്ടിയുടെ മകൾ അഞ്ചു !…
ദീപ്തി : ഓഹ് ആ കുട്ടിയോ ! അപ്പൊ ഈ
2 കേസുകളുമായി എന്തെകിലും
ബന്ധമുണ്ടോ എന്ന് നമ്മൾ
അന്വേഷിക്കേണ്ടി ഇരിക്കുന്നു..
സരിത : രണ്ടാമത്തെ ഇര കോട്ടയം സ്വദേശി
ശ്രീലക്ഷ്മി !.. അച്ഛനും അമ്മയും
അമേരിക്കയിൽ സെറ്റിൽഡ്. ഇവിടെ
മുത്തശ്ശിയുടെ കൂടെ താമസം.. ആൾ
പടുത്തം കഴിഞ്ഞ് നേഴ്സ് ആയി
ജോലിക്ക് കയറി.. ഇപ്പോ അവധിക്ക്
നാട്ടിൽ വന്നാപ്പോഴാരുന്നു സംഭവം
അതായത് ഏപ്രിൽ 18ആം തിയതി .
വയസ്സ് 23…
ദീപ്തി : അഞ്ജുവും ശ്രീലക്ഷ്മിയും തമ്മിൽ
എന്തേലും ബന്ധം ഉണ്ടോ?
സരിത : ഇല്ല മാഡം. നമ്മുടെ
അന്വേഷണത്തിൽ ഒന്നും
കണ്ടെത്താനായില്ല.
സരിത : മൂന്നാമത്തെ ഇര കണ്ണൂർ സ്വദേശി
റയന !.. ഇപ്പോൾ ട്രെയിനിങ് ടീച്ചർ ആയി
ഒരു യൂ പി സ്കൂളിൽ ജോലി ചെയ്യുന്നു..