ഒരു മകനുള്ളത് ഉപേക്ഷിച്ച് പോയെന്നു പറഞ്ഞതവളുടെ മനസ്സിൽ കൊണ്ടു .ഇനി ചേട്ടനെ പൂർണമായും പടിയടച്ച് പിണ്ഡം വെച്ചെന്നു പറഞ്ഞതാണോ മനസ്സിന്റെ വിഷമവും കൊണ്ടു പറഞ്ഞതാണോ എന്നറിയാതെ അവൾ കുഴങ്ങി .തുടക്കത്തിലേ കല്ലുകടിയാണല്ലോ എന്ന് കരുതി കൊണ്ടു അവൾ പറഞ്ഞു
“….അച്ചാ ഞായറാഴ്ച വരാം .ഞങ്ങള് ഒരു സ്‌കൂളിലെ ടീച്ചര്മാരാണ് ഞായറാഴ്ച മാത്രമേ ശരിക്കും ഒഴിവു കിട്ടൂ .ശനിയാഴ്ചയൊക്കെ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ കാണും…”
“….മ്മ് എങ്കി ഞായറാഴ്ച കൂട്ടുകാരിയോട് വരാൻ പറയൂ…”
“….എങ്കി വെക്കട്ടെ…“
“….ശരി …….”
അടുത്തതെന്തു പറയുമെന്ന് ചിന്തിച്ചപ്പോഴേക്കും അപ്പുറത്ത് ഫോൺ കട്ട് ചെയ്തു .
അത് അവളുടെ മനസ്സിൽ ഒരു കരടായി തന്നെ കിടന്നു .ദൈവമേ അച്ഛനൊരു മുരടനാണെന്നു തോന്നുന്നു .പണ്ട് അവിടൊക്കെ ചെന്നപ്പോൾ ഇത്രയൊന്നും കർക്കശ സ്വഭാവം കണ്ടിട്ടില്ല .ഇപ്പോഴെന്താണാവോ ഇനി ചിലപ്പോ ഒന്ന് വിളിച്ചിട്ടിതു ഒരു വർഷത്തിന് മേലെ ആയില്ലേ .അപ്പൊ ഇത്രേം കാലം വിളിക്കാതിരിന്നിട്ട് ഇപ്പൊ സഹായം ചോദിച്ച് വിളിച്ചപ്പോ ഡിമാന്റ് കാണിക്കുന്നതാണോ .അല്ലായിരിക്കും മകളും മരിച്ചു പിന്നുള്ള മകൻ പ്രേമിച്ച് കെട്ടി അച്ഛനേം അമ്മേം കളഞ്ഞിട്ടു പോയി അതിന്റെ വിഷമം കാണും .മനസ്സിലിട്ടു കൂട്ടിക്കുഴച്ചവസാനം ഞായറാഴ്ച്ച അച്ഛന്റെ അടുത്ത് പോയി നോക്കാമെന്നവൾ തീരുമാനിച്ചു .രാത്രി രാജീവ് വിളിച്ചപ്പോൾ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു കൊടുത്തു .എന്തായാലും ഒരു ഭാഗ്യ പരീക്ഷണത്തിന് താൻ തുനിഞ്ഞിറങ്ങാൻ തീരുമാനിച്ചെന്നു അവൾ പറഞ്ഞു .എന്തായാലും മുന്നോട്ട് വെച്ച കാലിനി പുറകോട്ടു വെക്കേണ്ട എന്ന് രാജീവും പറഞ്ഞു .ചേട്ടന്റെ സമ്മതവും കിട്ടിയപ്പോൾ അവള് കൂടുതൽ സന്തോഷിച്ചു .വീട്ടിലേക്കു പോകേണ്ട വഴികളും ഏതു വഴിക്കുള്ള വണ്ടിയിൽ കേറണം എന്നുള്ള എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി ഒരു പേപ്പറിൽ എഴുതിയെടുത്തു .അങ്ങനെ അവൾ ഞായറാഴ്ച്ച നല്ലൊരു സാരിയൊക്കെ ഉടുത്ത് ഒരുങ്ങിയിറങ്ങി .
ശ്രീജ കടയ്ക്കൽ ചെന്ന് ബസ്സ് മാറിക്കേറി വീടിനടുത്ത സ്റ്റോപ്പിലിറങ്ങി.പണ്ട് ചേട്ടന്റെ കൂടെ വന്നപ്പോൾ ഉണ്ടായിരുന്ന അതെ നാട്ടിൻ പുറം ..ഒരു മാറ്റവുമില്ല .ശ്രീജ അവിടെ അടുത്ത് കിടന്നൊരു ഓട്ടോയിൽ കേറി ഗോവിന്ദൻവൈദ്യരുടെ വീട്ടിലേക്കു പോകണമെന്ന് പറഞ്ഞു .ആരും തന്നെ തിരിച്ചറിഞ്ഞില്ലെന്നു അവൾക്കു വലിയൊരു ആശ്വാസമായിരുന്നു..അല്ലെങ്കി തന്നെ ആര് തിരിച്ചറിയാനാ വർഷങ്ങൾക്കു മുമ്പുള്ളതൊക്കെ ആര് ഓർത്തിരിക്കുന്നു .ചെമ്മൺ പാതക്കരികിലെ പാടത്തിലേക്ക് കണ്ണ് പായിച്ചെങ്കിലും അവളുടെ മനസ്സിൽ അവസാനം എന്തായി തീരുമെന്ന വെപ്രാളമായിരുന്നു.കൂട്ടുകാരിക്ക് വേണ്ടിയല്ല തനിക്കു വേണ്ടിയാണ് എന്നറിയുമ്പോൾ അച്ഛൻ എങ്ങനെ പ്രതികരിക്കും എന്നവൾക്കൊരു ഊഹവും ഇല്ലായിരുന്നു .. അതിനിടയിൽ ഓട്ടോ നിന്നൂ എവിടെ എത്തിയെന്നറിയാനായി അവൾ പുറത്തേക്കു നോക്കിയപ്പോൾ വീടിന്റെ പടിപ്പുരയുടെ മുന്നിലാണ് വണ്ടി നയിക്കുന്നതെന്ന് മനസ്സിലായി .