“ഡീ… മായേ ദിവാസ്വപ്നം കണ്ടു നില്കാതെ ആ സാമ്പാറു ഒന്ന് വേഗം ഉണ്ടാക്കാൻ നോക്ക്… ഞാൻ ഇ പരിപ്പ് പായസം നോക്കാം അടിക്കു പിടിച്ച പിന്നെ വായില് വെക്കാൻ കൊള്ളില്ല .നീ പെട്ടന്ന് അത് ഉണ്ടാക്കു”
അത് പറഞ്ഞു മൃദുല കൈൽ എടുത്തു പായസത്തിൽ ഇട്ടു ഇളകാൻ തുടങ്ങി..
“അല്ല.. മൃദുലേ ആ കാവ്യ രാവിലെ തന്നെ ഒരുങ്ങി പോകുന്നത് കണ്ടല്ലോ എങ്ങോട്ടാ പോയെ നീ ചോദിച്ചില്ലേ ഒരുങ്ങിയതൊക്കെ കണ്ട എവിടോ കാര്യായിട്ട് പോയതാണല്ലോ തോന്നുന്നേ”
നാരായണി ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു.. “എന്റെ പൊന്നു ചേച്ചി അവളുടെ കാര്യം ഒന്നും പറയല്ലേ.. രാവിലെ ഒന്ന് ഞാൻ അറിയാണ്ട് എവിടെ പോകുവാന്നു ചോദിച്ചതിന് അവളുടെ വായിന്നു ഞാൻ കേൾക്കാൻ ഒന്നും ബാക്കിയില്ല തബ്രാട്ടിക്ക് ഞാൻ ചോദിച്ചത് ഇഷ്ടപെട്ടില്ല അവൾക്കു ഇവിടുത്തെ ജോലി ഒന്നും എടുക്കാൻ വയ്യെന്ന് ജോലി എടുക്കാൻ വേണ്ടിയാ നമ്മളെയൊക്കെ ഇവിടെ കെട്ടികൊണ്ട് വന്നതെന്ന്.. അവളു ഇവിടുത്തെ കൊച്ചമ്മ അല്ലെ നമ്മളൊക്കെ വലിഞ്ഞു കേറി വന്നവരല്ലേ നമ്മളൊക്കെ അവളുടെ പണികാര് ആണെന്ന അവളു കരുതി വെച്ചിരിക്കണേ രാവിലെ ചൊറിഞ്ഞു വന്നതാ എനിക്ക് പിന്നെ രാവിലെ തന്നെ വഴക്കു വേണ്ടെന്നു വെച്ച മിണ്ടാതെ ഇരുന്നേ ഏതവനെ എങ്കിലും കാണാൻ പോയതായിരിക്കും.. ഇവളുടെ ഇ സ്വഭാവം വെച്ച ഇങ്ങനെ ഇവിടെ തന്നെ കിടക്കണേ കുറച്ചൊക്കെ അഹങ്കാരം കുറയ്ക്കണം അവളു എന്തോ വല്യ രാജ്ഞി ആണെന്ന ഭാവം പറഞ്ഞ കൂടി പോവും ഞാൻ ഒന്നും പറയനില്ല്യ”
മൃദൂല അവളുടെ ദേഷ്യം അവരോടു പറഞ്ഞു തീർത്തു..
“ശരിയാടി മൃദു രാവിലെ അവളു കാര്യായിട്ട് ആരോടോ ഫോണിലു സംസാരിക്കുന്നുണ്ടായിരുന്നു.. ആരെയോ കാണാൻ പോയതാ അത് ഉറപ്പാടി പിന്നെ ഞാൻ ഒന്നും ചോദിക്കാനും പോയില്ല എന്തിനാ വെറുതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നേ നമ്മളായി നമ്മുടെ പാടായി നമ്മള് എന്തേലും പറഞ്ഞു ഇനി ആർക്കും പരിഭവം വേണ്ടല്ലോ ”
മായ അവളെ ഒന്ന് പിന്താങ്ങി കൊണ്ട് പറഞ്ഞു..
അപ്പോഴാണ് അവരുടെ പാച്ചക സഭയിലേക്ക് കാര്യസ്ഥൻ ദാമു കേറി വന്നത്..