താറുപാച്ചി, തലയും കുത്തികിടന്ന് ഊഞ്ഞാലിൽ കൈവിട്ട് ആടുന്നതൊക്കെയാണ് അന്നത്തെ ഷൈൻ ചെയ്യാനുള്ള വഴികൾ. പെണ്ണുങ്ങൾ ആടുമ്പോൾ തുടവരയൊക്കെ കാണും. അമ്പിളിയുടേയും, ആര്യചേച്ചിയുടേയും ഫുൾ പാവാട ആയതിനാൽ ഒന്നും കാണാനൊക്കില്ലായിരുന്നു. എന്നാൽ അർച്ചനയുടേത് പലപ്പോഴും കണ്ടിരുന്നു. അമ്പിളിയെ ഊഞ്ഞാലിൽ ഇരുത്തി ആടിച്ച് പേടിപ്പിച്ചതിൽ പിന്നെ ഒരിക്കലും അവൾ അതിൽ കയറാതെയായി.
അർച്ചനയും ആര്യചേച്ചിയും ഉള്ളപ്പോൾ തന്നെ അമ്പിളി റൊമാന്റിക്കായി ഇടപെട്ടു തുടങ്ങി എന്ന വിചിത്രമായ സംഭവങ്ങളാണ് പിന്നീടുള്ള ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്.
ആര്യചേച്ചി മൗനസമ്മതം നൽകിയിരുന്നതിനാൽ ലജ്ജയുടെ ആവശ്യം അമ്പിളിക്ക് ഉണ്ടായിരുന്നില്ല. എങ്കിലും അർച്ചനയുമായി വഴിവിട്ടബന്ധം എനിക്കുണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടും അർച്ചനയ്ക്കും സംശയം തോന്നുന്ന രീതിയിലായിരുന്നു അമ്പിളിയുടെ പെരുമാറ്റം.!
ആര്യചേച്ചി എന്തൊക്കെ പറഞ്ഞിരിക്കാം എന്നത് ഊഹിക്കാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
ആ വീട്ടിൽ ഒരു തട്ടുമ്പുറമുണ്ട്. പക്ഷേ ഗോവണി ഞാനവിടെ വരുന്ന കാലം മുതൽ ഇല്ല.
അധികം പൊക്കമില്ലാത്ത വീടായതിനാൽ ഞാനും അർച്ചനയും ഈസിയായി കയറുമായിരുന്നു. ആ മുറിയിലെ കട്ടിലിന്റെ ക്രാസിയിൽ കയറി ചവിട്ടി മുകളിലേയ്ക്ക് കൈ എത്തിച്ച് പിടിച്ച് ആഞ്ഞ് മുകളിലേയ്ക്ക് ഉയർന്നാണ് കയറിയിരുന്നത്.
എന്നാൽ തിരിച്ചിറങ്ങുക അത്ര എളുപ്പമല്ല.
ഭിത്തിയിലുള്ള മരത്തിന്റെ ഒരു എടുപ്പിൽ കാലു താഴേയ്ക്ക് തൂക്കിയിട്ട് എത്തിച്ച് ചവിട്ടിയാൽ മാത്രമേ ഇറങ്ങാൻ പറ്റുമായിരുന്നുള്ളൂ. അർച്ചനയും ഞാനും വേണമെങ്കിൽ പൊക്കമുള്ളതിനാൽ തൂങ്ങി ചാടുമായിരുന്നു. ആര്യചേച്ചി എന്റെ ഓർമ്മയിൽ ഒരു തവണ മാത്രമേ കയറിയിട്ടുള്ളൂ. അർച്ചന തുണി ഉണക്കാനായി മഴക്കാലത്ത് കയറിയിരുന്നു.
അമ്പിളിക്കും ഒരു ദിവസം കയറണം.
ഞാൻ ആദ്യം കയറിയ ശേഷം കൈകൊടുത്ത് വലിച്ചു കയറ്റി. വായനക്കാർ കരുതുന്നതുപോലെ ആ തട്ടുമ്പുറത്ത് ഒന്നും സംഭവിച്ചില്ല, കാരണം എനിക്കും, അമ്പിളിക്കും ഇറങ്ങുന്ന കാര്യമോർത്ത് പേടിയായിരുന്നു.
എല്ലാം ഒന്ന് കണ്ട് തൃപ്തി ആയശേഷം അമ്പിളിക്ക് ഇറങ്ങുന്ന കാര്യത്തിൽ ടെൻഷനായി, എന്തെന്നാൽ തിരിച്ച് താഴേയ്ക്ക് നോക്കിയതേ അമ്പിളിയുടെ ചാനൽ പോയിരുന്നു.
ഞാൻ ഇറങ്ങുന്ന രീതി കാണിച്ചു കൊടുത്തു.
ആശാട്ടിക്ക് അതേതായാലും പറ്റില്ല എന്ന് ആദ്യമേ പറഞ്ഞു.