കുടിയേറ്റം 2 [ലോഹിതൻ]

Posted by

ഇടക്ക് വല്ലാതെ പൂതി കേറുമ്പോൾ നമ്പ്യാർ ചുക്കിലി തൂക്കാൻ സൂസമ്മ യെ വിളിക്കും…തൂക്കൽ കഴിയുമ്പോൾ ഔതകുട്ടി തന്നെ സൂസമ്മയെ കൂട്ടികൊണ്ട് പോരും…

അങ്ങനെ നാലഞ്ചു വർഷം കടന്നു പോയി… ഔതകുട്ടി തെളിച്ചെടുത്ത ഭൂമിയിൽ കപ്പയും ചേനയും വാഴയും തെങ്ങുംറബ്ബറുമൊക്കെ തഴച്ചു വളരാൻ തുടങ്ങി…

സൂസമ്മക്ക് നമ്പ്യാർ വാങ്ങി കൊടുത്ത ചീമ പശുക്കൾ പാലു ചുരത്താൻ തുടങ്ങി…

ഒരു ദിവസം ആ നടുക്കുന്ന വർത്ത ഔത കുട്ടി അറിഞ്ഞു…

നമ്പ്യാരു പൊഹ യായി… നിന്ന നിൽപ്പിൽ വീഴുകയായിരുന്നു അത്രെ…!

എട്ടുകെട്ടിന്റെ തെക്കു വശത്തെ മാവ് വെട്ടി കീറാൻ ഔതകുട്ടിയും തന്നാലാവുന്ന പോലെ കൂടിക്കൊണ്ട് നമ്പ്യാരോട് ചെയ്യേണ്ട കടമ ചെയ്തു….

ദൂരെ നമ്പ്യാരുടെ ചിതയിലെ പുകച്ചുരുളുകൾ ഉയരുമ്പോൾ ഇരിങ്ങാലക്കുടയിൽ ഉണ്ടാക്കുന്ന ചന്ദ്രിക സോപ്പ് നന്നായി പതപ്പിച്ച് തന്റെ പൂറ് കഴുകുകയായിരുന്നു സൂസമ്മ…

നമ്പ്യാരുടെ പതിനാറു കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം ഒരു ദിവസം ഔതക്കുട്ടിയുടെ കുടിയിലേക്ക് പരമൻ എന്ന മൂപ്പിൽ നായർ വന്നു.. കൂടെ മഹേന്ദ്രനും…

ചാണകം മെഴുകിയ പുൽപായിൽ ഇരുന്ന് മഹേന്ദ്രനെ ഔതകുട്ടിക്ക് പരിചയ പ്പെടുത്തി മൂപ്പിൽ നായർ…

നമ്പ്യാരുടെ ഒരേ ഒരു ഒടപ്രന്നോളുടെ മകൻ… മരുമക്കത്തായം പ്രകാരം അമ്മാവനായ നമ്പ്യാരുടെ സ്വത്തുക്കളുടെ എല്ലാം നേർ അവകാശി….

ഇനി എല്ലാം മഹേന്ദ്രന്റെ തീരുമാന പ്രകാരം നടക്കും… അമ്മായിയും മക്കളും മഹേന്ദ്രന്റെ ദയവിൽ വേണമെങ്കിൽ തറവാട്ടിൽ കഴിയാം… ഇല്ലെങ്കിൽ അവരുടെ അമ്മാവന്റെ അടുത്തേക്ക് പോകാം…

അവിടെ ഇവരാണല്ലോ അവകാശികൾ…

മൂപ്പിൽ നായർ ഇരുന്നു എങ്കിലും മഹേന്ദ്രൻ പരിസരമൊക്കെ വീക്ഷിച്ചു കൊണ്ട് നിൽക്കുകയാണ്…

ഊട്ടിയിൽ സായിപ്പിന്റെ സ്‌കൂളിൽ പഠിച്ച ആളാണ്..അതുകൊണ്ട് ആളൊരു അല്പം പടിഞ്ഞാറനാണ്..

പരിചയപ്പെടുത്തൽ കഴിഞ്ഞപ്പോൾ മഹേന്ദ്രൻ ആദ്യം ചോദിച്ച ചോദ്യം കേട്ട് ഔതകുട്ടി ഞെട്ടിപ്പോയി…

അമ്മാവന്റെ കൈയിൽ നിന്നും ഈ ഭൂമി വാങ്ങിയതിന്റെ പ്രമാണം ഒക്കെ കൈയിൽ ഉണ്ടല്ലോ അല്ലേ…

ആദ്യം ഒന്നും മനസിലായില്ല..പിന്നെ ഒന്നു കൂടി മഹേന്ദ്രന്റെ വാക്കുകൾ റീ വൈന്റ് ചെയ്തപ്പോഴാണ് ഔതകുട്ടിയുടെ കിളി പറന്നു പോയത്…

പ്രമാണി മാരിൽ പ്രമാണിയായ നമ്പ്യാരുടെ പൂർണ സമ്മതത്തോടെ അളന്ന്‌ അതിരു തിരിച്ചു വേലികെട്ടിയ സ്ഥലത്തിന് പ്രമാണം ഉണ്ടോ എന്ന് ചോദിക്കാൻ ഭൂമി മലയാളത്തിൽ ഒരാൾ വരുമെന്ന് സ്വപ്നത്തിൽ പോലും ഔതകുട്ടി കരുതിയതല്ല….

Leave a Reply

Your email address will not be published. Required fields are marked *