സിനേറിയോ [Maathu]

Posted by

പുറപ്പെട്ടു. പക്ഷെ പോകുന്ന വഴി അവനറിയില്ല. എത്തേണ്ട സ്ഥലത്തെ കുറിച്ചും അവനറിയില്ല.. ആ നഗരത്തിന്റെ അമാനുഷിക ചരിത്രത്തെ പറ്റിയും അവനറിവുണ്ടായിരുന്നില്ല.. വിശ്വാസങ്ങൾ നോട്ട് കെട്ട് പോലെ വിഹരിക്കുന്ന ആ നഗരത്തിലെ ട്രെയിൻ സ്റ്റേഷനിൽ ഒരു ഭ്രാന്തൻ കെട്ടു കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു.

:ഞാനൊരു കാടിന്റെ കഥ പറയാ..ഒരു വീരന്റെ കഥ പറയാ..മാരി മുകിൽ പോലെ പെയ്ത തീ തുള്ളികളെവിടെ

കാലനെന്ന മൃത്യുഞ്ജയനെവിടെ

ഉലകത്തിൽ തുടിച്ച ശൈവ നാളം പോലെ

ആശാന്തിയുടെ മേലെ ഇളം കാറ്റായി വീശിയ ശാന്തിമന്ത്രം പോലെ

ശനി ശാപം തീർക്കാൻ വന്ന അവധാരം പോലെ

മണ്ണിനെ വീണ്ണാക്കൻ വന്ന ആ മഹാ മാന്ത്രികനെവിടെ

വിധിയെ തോല്പിക്കാൻ വന്ന ആ സാഹസികനെവിടെ

വേട്ടക്കാരെ വേട്ടയാടുന്ന വേട്ടക്കാരൻ വന്നൂ…

ട്രെയിനിന്റെ ചലനം നിലച്ചപ്പോ കമ്പിയിൽ നിന്നും കയ്യെടുത്ത്‌ പ്ലാറ്റഫോമിലേക്ക് ചാടി..

ആ പൊട്ടന്റെ ഇൻട്രോ ഒക്കെ പൊളിയായിരുന്നു പക്ഷെ എന്റെ വരവ് അത്ര നല്ലതങ്ങായില്ല..

ഇടി പടത്തില് ജയസൂര്യ കൊല്ലനഹള്ളിയില് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോ ചാണകം ചവിട്ടുന്ന പോലെ ഞാൻ ചവിട്ടിയത്  ആരോ ഛർദിച്ചിട്ട് പോയ ഭക്ഷണവശിടങ്ങളിലായിരുന്നു..

ജയസൂര്യ ചെയ്ത പോലെ അവിടെയുള്ള നിലത്ത് കാല് കൊണ്ടുറച് ഷൂസിൽ പറ്റി പിടിച്ചത് നീക്കാൻ തുടങ്ങി…

:അന്താള് വരുവേ…. അന്താള് വരുവേ

അപ്പോഴും ആ പൊട്ടൻ നിർത്താതെ അതും പറഞ്ഞു പ്ലാറ്റഫോംമിൽകൂടെ തലങ്ങും വിലങ്ങും ഓടി..

കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാനാകില്ല.. അതിന് ഒരു തീപ്പൊരി വേണം ആ തീപൊരിക്ക് വേണ്ടി ഓട്ടോകരോടെല്ലാം അഡ്രസ് പറഞ് കൊടുത്ത് എത്രയാവുമെന്ന് ചോദിച്ചു.. മലയാളിയാണെന്ന് മനസ്സിലായപ്പോഴേ ആ മാമല മലരന്മാർ കത്തി വയ്ക്കാൻ തുടങ്ങി.. അതോണ്ട് കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാൻ തന്നെ തീരുമാനിച്ചു.. പ്ലേ സ്റ്റോറിൽ കയറി ആപ്പും ഡൌൺലോഡ് ചെയ്ത് ഒരു കേബ് ബുക്ക്‌ ചെയ്ത് അതിൽ കയറി പോയി.. ഒരു ബിൽഡിങ്ങിന് തായേ എൻ‌ട്രൻസിൽ വണ്ടി നിർത്തി.. ഇതാണ് അഡ്രെസ്സിൽ ഉള്ള സ്ഥലമെന്ന് പറഞ്ഞു.. പൈസയും കൊടുത്ത് ബാഗും തോളിലിട്ട് ആ ബഹുത്തായ കെട്ടിട സമുച്ചയത്തിന് മുൻപിൽ നിന്ന് ഒരു നിമിഷം ചുറ്റുപാടും കണ്ണോടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *