ശ്യാമ : “കാശ് തരുന്നുണ്ടോ?”
ബാലു : “ഇന്നാ.”
ശ്യാമ : “അങ്ങിനെ വഴിക്ക് വാ.”
പേരയ്ക്കാ വാങ്ങി തിരിച്ച് സ്‌റ്റെപ്പ് കയറി വരുന്ന ശ്യാമ കഴുകാതെ തിന്നുന്നത് കണ്ട് ബാലു പറഞ്ഞു
ബാലു : “അതൊന്ന് കഴുകിയിട്ട് തിന്ന് പെണ്ണേ?!!”
ശ്യാമ : “ഞാൻ കഴുകി.”
ബാലു : “എവിടുന്ന്?”
ശ്യാമ : “താഴത്തെ ചേച്ചിയുടെ കടയിൽ നിന്ന്, ഒരെണ്ണം ചേച്ചിക്ക് കൊടുക്കേണ്ടി വന്നു.”
ബാലു : “അപ്പോൾ എനിക്കില്ലേ?”
ശ്യാമ : “2 എണ്ണമേ 10 രൂപായ്ക്ക് കിട്ടിയുള്ളൂ. ദാ ഞാൻ കടിച്ചതുണ്ട് മതിയോ?”
അവൻ അവളെ സൂക്ഷിച്ചൊന്ന് നോക്കി.
ശ്യാമ : “വേണേൽ മതി..” അവൾ തുടർന്നു
“താ..” ബാലു പറഞ്ഞു.
അവൾ അത് അവന്റെ നേരെ നീട്ടി, അവനത് വാങ്ങി കടിച്ചു..
ശ്യാമ : “നിനക്ക് വേണോ?”
അവൾക്ക് ചെറിയ ഒരു നാണം.
ശ്യാമ : “ചെറുക്കൻ കടിച്ചതല്ലേ?” വിളിക്കുന്നത് ചെറുക്കൻ എന്നുവരെയായി.
ബാലു : “നീ കടിച്ചതല്ലേ ഞാൻ തിന്നത്?”
അവൾ ചെറുനാണത്തോടെ അവന്റെ കൈയ്യിൽ നിന്നും അത് വാങ്ങി.
ബാലു : “വലിയ വിഷമിച്ച് തിന്നേണ്ട, ഇങ്ങ് തന്നേക്ക്?” മുഖം ചുളിച്ച് വിഷമിച്ച് തിന്നുന്നത് കണ്ട് അവൻ പറഞ്ഞു..
അവൾ അത് കേൾക്കാത്ത മട്ടിൽ വീണ്ടും പേരയ്ക്കാ തിന്നാൻ തുടങ്ങി.
തീരാറായപ്പോൾ ചെറിയ ഒരു കഷ്ണം അവന്റെ നേരെ നീട്ടി,
ശ്യാമ : “ഇന്നാ വേണോ? കഴിച്ചോ.”
ബാലു : “ഹും ഒരു സിൽക്ക് സ്മിത വന്നിരിക്കുന്നു.”
അവൾ എന്താ എന്നമട്ടിൽ തുറിച്ചു നോക്കി..
ബാലു : “മനസിലായില്ല അല്ലേ?”
ശ്യാമ : “ഇല്ല,” അവൾ നിഷ്‌ക്കളങ്കമായി പറഞ്ഞു.
ബാലു : “പണ്ട് സിൽക്ക് സ്മിത കടിച്ച ഒരു ആപ്പിൾ ഒരു ലക്ഷം രൂപായ്ക്കാണ് ലേലത്തിന് പോയത്.”
ശ്യാമ : “നേര്?”
ബാലു : “ഉം.”
ശ്യാമ : “പക്ഷേ ഈ പേരയ്ക്കാ ഒരു ലക്ഷത്തിനും കിട്ടില്ല.”
ബാലു : “ഓഹോ?” ബാലു
ശ്യാമ : “എന്താ ല്ലേ?” ശ്യാമ അവളെത്തന്നെ പെരുപ്പിച്ചു പറഞ്ഞു.