ശ്യാമ : “വായിൽ നോക്കരുത്.”
ബാലു : “ഓക്കെ അത് കല്യാണത്തിന് ശേഷം പോരെ..”
അത് ശ്രദ്ധിക്കാതെ മറുപടി –
ശ്യാമ : “എന്നെ അല്ലാതെ മറ്റാരേയും സ്‌നേഹിക്കരുത്.”
ബാലു : “അതും പരിഗണിക്കാം.”
ശ്യാമ : “വിഷമിക്കേണ്ട.. ഞാൻ ആളെ കണ്ടു വച്ചിട്ടുണ്ട്”
ബാലു : “അവൻ ഭയങ്കര വെള്ളമല്ലേ?”
ശ്യാമ : “പിന്നെ – ആരാ പറഞ്ഞേ?”
ബാലു : “ഞാൻ ചുമ്മ പറഞ്ഞതാ..” അവളുടെ മുഖം അനിഷ്ടം പ്രകടിപിച്ചതിനാൽ ബാലു പെട്ടെന്ന് ട്രാക്ക് മാറ്റി.
ശ്യാമ : “ഹും.. പിന്നെ നന്നായി പാട്ടുപാടണം.”
ബാലു : “വൈകിട്ട് ഉറങ്ങാനായിരിക്കും, തൊട്ടിലു കെട്ടണോ?”
(ജ്വാലയുടെ കഥയിലെ സന്ദർഭ്ഭ്ം ഓർക്കുക, ജ്വാല പറഞ്ഞ സംഭവമാണ് ശ്യാമയോട് ചോദിച്ചത്)
ശ്യാമ : “ങാ കെട്ടിയാലും കുഴപ്പമില്ല.”
ബാലു : “നീ കയറി കിടക്കുമോ?”
ശ്യാമ : “ചിലപ്പോ.”
ബാലു അത് മനസിൽ കണ്ട് ഊറി ചിരിച്ചു.
ശ്യാമ : “ഉം എന്താ?”
ബാലു : “ഒരു പാൽക്കുപ്പി കൂടി വായിൽ വച്ചു തരാം.”
ശ്യാമ : “പോ അവിടുന്ന്.”
ബാലു : “അപ്പോൾ ഇതാണ് ക്രെയ്റ്റീരിയ.”
ശ്യാമ : “ഉം.”
ബാലു : “നോക്കട്ടെ.”
ശ്യാമ : “ഏതായാലും ഇതിനെ എനിക്ക് വേണ്ട.”
ബാലു : “അതെന്താ.”
ശ്യാമ : “വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത്.”
ബാലു : “എന്നെ ആരും ചൂടിയിട്ടില്ല.”
ശ്യാമ : “പിന്നെ എനിക്കറിയരുതോ?”
ബാലു : “ഓഹോ. അതെന്താ?”
ശ്യാമ : “ഞാൻ കാണുന്നതല്ലേ നിങ്ങളുടെ കിണുക്കം.”
ബാലു : “അത്രയുമേയുള്ളൂ.”
ശ്യാമ : “ഞാൻ ഇല്ലാത്തപ്പോൾ ഇവിടെ ചേച്ചി വരാറില്ലേ?”
ബാലു : “അതായത് നിന്നെ പേടിച്ചായിരിക്കും ചേച്ചി അല്ലാത്തപ്പോൾ വരാത്തത്?”
ശ്യാമ : “അതല്ല ചോദിച്ചത്, വരാറില്ലേ?”
ബാലു : “ഉണ്ട്.”
ശ്യാമ : “അതാ ഞാൻ പറഞ്ഞത്.”
ബാലു : “ശ്ശെടാ , ഇക്കണക്കിന് അവൾ നിന്നെപ്പറ്റിയും ഇതു തന്നെ പറയണമല്ലോ?”
ശ്യാമ : “അതിന് ഞാൻ ആ ടൈപ്പ് അല്ലല്ലോ?”