കാലിൽ ഒരു മുത്തു പിടിപ്പിച്ച പാദസരം, എപ്പോഴും വലിയ സ്‌റ്റൈലിൽ കാലിളക്കിക്കൊണ്ടിരിക്കുമ്പോൾ അവയും കൂടെ ചിരിച്ചുകൊണ്ടിരുന്നു.
“പെണ്ണേ ഒച്ച കേൾപ്പിക്കാതെ” എന്ന് പലപ്പോഴും പറയേണ്ടിവന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ അത്രയ്ക്കും അടുപ്പമായി കഴിഞ്ഞിരുന്നു.
രണ്ടാം നിലയിലുള്ള ഓഫീസ് ഒരു കുടുസുമുറിയാണ്. ഒരു മേശയും കസേരയും വരുന്നവർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും കമ്പ്യൂട്ടർ ടേബിളും, പ്രിന്ററും മറ്റുമായാൽ തീർന്നു സ്ഥലം.
സൈഡിൽ ഒരു ചെറിയ മുറിയുമുണ്ട്, വാഷ്‌ബേസിൻ പിടിപ്പിച്ചിരിക്കുകയാണ് അവിടെ. 3 അടി വീതിയും 5 അടി നീളവും ഉണ്ടാകും. ഒരു വാതിലും ഉണ്ടായിരുന്നു ആ ചെറിയ പാർട്ടീഷന്.
ജോലിക്ക് പ്രവേശിച്ച് അധികം നാൾകഴിയുന്നതിനു മുൻപേ ബാലുവിന് മനസിലായി ഇവൾ ഉണ്ടെങ്കിൽ വരുന്ന ബിസ്‌നെസ് പിന്നെ പുറത്ത് പോകില്ല. അതുപോലുള്ള കത്തിയാണ് എല്ലാവരോടും!
ചേട്ടാ, ചേച്ചി എന്നെല്ലാം വിളിച്ച് വേഗം ആളുകളെ പോക്കറ്റിലാക്കും. ഒരു അരപ്പൊട്ടിയാണോ എന്നു പോലും ബാലുവിന് പലപ്പോഴും തോന്നാൻ തുടങ്ങി.
ബഹളക്കാരിയും, എടുത്തു ചാട്ടക്കാരിയും ആയിരുന്നു ശ്യാമ.
ആൺപെൺ വ്യത്യാസമൊന്നും ഇല്ല.
അവളുടെ ഏറ്റവും വലിയ കമ്പിനി ഒരു ചെമ്മാച്ചനായിരുന്നു. ( സെമിനാരിയിൽ പഠിക്കുന്നു) വീടിനടുത്തുള്ളതാണ് എന്നാണ് പറഞ്ഞത്. അദ്ദേഹം ഷേയ്ക്ക് കുടിക്കാൻ ഇവൾക്ക് കാശുകൊടുക്കും.!! അവളതുമായി വീടിനടുത്തുള്ള കടയിൽ പോയി ഷേയ്ക്ക് കുടിക്കും. അച്ചൻ ഇവളെ നോട്ടമിട്ടിട്ടുണ്ടായിരിക്കും എന്ന് ബാലുവിന് തോന്നി. എങ്കിലും അതൊന്നും അവളോട് പറഞ്ഞില്ല.
പ്രായപൂർത്തിയായെങ്കിലും ചില സമയങ്ങളിൽ കുട്ടികളുടെ സ്വഭാവമാണ്. ബാലു പുറത്ത് പോയിട്ട് വരുമ്പോൾ ചിലപ്പോൾ ബാലുവിന്റെ കസേരയിൽ കയറി ഇരിക്കും. കളക്ഷനിലെ കാശിൽ നിന്നും ഷേയ്ക്ക് വാങ്ങാനായി കാശ് കടം ചോദിക്കും.
“എടാ ‘ദാ ദതിന്’ വട്ടാണോ”? എന്ന് കൂട്ടുകാർ ചോദിക്കാൻ തുടങ്ങി.
ബാലു ഇതെല്ലാം തമാശായേ കണ്ടുള്ളൂ. ഒരു അരപിരി ലൂസ് കേസുകെട്ട് അത്രതന്നെ.
മാസങ്ങൾ കടന്നു പോയി.
ശ്യാമയും ബാലുവും വലിയ കൂട്ടുകാരായി മാറി.
ശ്യാമയ്ക്ക് ലൈനുണ്ട്, ബാലുവിനും ഉണ്ട് ഒരെണ്ണം. അവർ അതിനെപ്പറ്റിയെല്ലാം ചർച്ചചെയ്യുമായിരുന്നു. ബാലുവിന്റെ അടുപ്പക്കാരിയുടെ പേര് ഗിരിജ എന്നായിരുന്നു. അവളും ഇടയ്ക്ക് ഓഫീസിൽ വന്നിരുന്നു. ഗിരിജയ്ക്ക് തീരെ ഇഷ്ടമായില്ല ശ്യാമയെ പോലൊരു സുന്ദരിയെ മേൽനോട്ടത്തിന് ഏത്പിച്ചത്. അവളത് പറയുകയും ചെയ്തു. ബാലുവും ഗിരിജയും എപ്പോൾ വേണമെങ്കിലും അടിച്ച് പിരിയാം എന്നതരത്തിലൊരു ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സ്‌നേഹിക്കുന്നതിനേക്കാൾ വഴക്കുണ്ടാക്കാനാണ് അവർ സമയം കണ്ടെത്തിയിരുന്നത്. മാത്രവുമല്ല ബാലുവിന്റെ ശാരീരീകാവശ്യങ്ങളൊന്നും ഗിരിജ കണക്കാക്കിയിരുന്നുമില്ല. അതുകൊണ്ടൊക്കെത്തന്നെ പുറത്ത് കിട്ടിയാൽ ബാലു വിടുകയില്ല. ഗിരിജയ്ക്ക് ആ കാര്യത്തിൽ സംശയം ഉള്ളത് ബന്ധം കൂടുതൽ ഉലച്ചു. പോയാൽ പോകട്ടെ എന്നമട്ടിലായി ബാലുവിന്റെ നടപടികളും.