” വന്നാ ഒന്ന് വിളിച്ചൂടെടാ മൈരേ. നാട്ട്കാര് പറഞ്ഞ് അറിയണോ ?”
“വരണംന്ന് വിചാരിച്ചതല്ല. വരണ്ടി വന്നു. നീയെവടെ ഞാനിപ്പൊ വരാം”
“ഞങ്ങള് ആലിൻച്ചോട്ടിലിണ്ട്, നീയെറങ്ങ്. പിന്നെ ഇന്ന് നിൻ്റെ ചെലവാണ്. കൊറേ കാലം കൂടി വന്നതല്ലെ. മുഴുത്തകുപ്പി തന്നെ വാങ്ങണം. മുടിയാനായ പുത്രൻ തിരിച്ച് വരുമ്പോൾ, മുഴുത്ത മൂരിക്കുട്ടനെ തന്നെയറക്കണം എന്നാണ് ഗുറാനിൽ പറഞ്ഞിട്ടുള്ളത്.”
“ ഇങ്ങനത്തെ കാര്യത്തിന് ഗുറാനും, ഗീതയും, ബൈബിളും, മൂലധനവുമൊക്കെ നിൻ്റെ വായിൽ നിന്ന് അനർഗള നിർഗളമായി ഒഴുകുംന്ന് എനിക്കറിയാം. എൻ്റേലു പത്തിൻ്റെ പൈസയില്ല മൈരെ. കുപ്പി നീയെടുക്കണം, ഞാനടിക്കും.”
“ ഫാ, പൂറാ നിൻ്റെ അണ്ടി….” തെറി മുഴുവനാക്കുന്നതിനു മുന്നെ ഞാൻ ചിരിച്ച് ഫോൺ വെച്ച്കളഞ്ഞു.
വെറുതെ തൊടിയിലേക്ക് നോക്കി ആലോചിച്ചു. കൊറേനാളു കൂടി വന്നതല്ലെ. കുപ്പി വാങ്ങണ്ടേ. നല്ലതെന്നെ വാങ്ങണം. ഈ മാസം നല്ലചിലവായിരുന്നു. അക്കൗണ്ട് കാലിയാണ്. ശമ്പളം കിട്ടാൻ ഇനിയും ഒരാഴ്ച്ചയെടുക്കും. പുതിയ ഇൻ്റർവ്യൂ ഒന്നും ചെയ്തിട്ടുമില്ല. മൊതലാളിയെ വിളിച്ച് ഒരായിരം രൂപ അഡ്വാൻസ് ചോദിക്കാം. നല്ലമടിയുണ്ട് എന്നാലും വിളിച്ചു.
അയാളേതോ കോണാത്തിലായിരുന്നു റെയ്ഞ്ചുമില്ല, ഒരുമൈരും ഇല്ല.
“ സാർ, ഒരു ആയിരം രൂപ… അതേ, അതേ ആയിരം. എപ്പൊ അയക്കും.”
“നാ…. പൊ… യ് കൊട്ടു.. റിക്കെ, തമ്പി… നെ… റ്റ് കടക്കലെ….സെർന്ത്.. അ..ണപലാം.”
അയക്കും ഒറപ്പാണ് പക്ഷെ എപ്പഴാണെന്നു വച്ചിട്ടാ. ടോണിയാണെങ്കി സ്വിച്ച്ട് ഓഫ്. നല്ല സമയം.
ഞാൻ വെറുതേ എന്റെ കോണ്ടാക്ട് ലിസ്റ്റ് എടുത്ത് വിരലോടിച്ചു. മലയാള സിനിമയിലെ ഒട്ടുമിക്ക പ്രധാന നടൻമാരും, ടെക്നീഷ്യൻസും ഉണ്ട്. പക്ഷെ ഇത്ര വലിയ ആളുകളോടെ ഞാനെങ്ങനെ ഒരു അഞ്ചൂറ് അയക്കാൻ വിളിച്ച് പറയും. അത് വല്ലാത്തതരം ബോറാണ്. അപ്പോഴാണ് ഒരു പ്രത്യേകതരം ദരിദ്രനാണ് ഞാനെന്ന് വേദനയോടെ ഞാൻ തിരിചറിഞ്ഞത്.