വാൽകഷ്ണം.
ശ്രീകലയുടെ കല്യാണമാണ്. തലെദിവസത്തെ പാർട്ടിമേളം.സ്റ്റീരീയോ ഒരു വശത്ത് താളത്തിൽ ഒഴുകുന്നു. അതിനടുത്ത് ഒരു പത്തു വയസ്സുകാരൻ രാഹുൽ മിഴിച്ചു നിപ്പുണ്ട്.
“സൌണ്ട് കൊറക്കടാ…” ശ്രീകലയുടെ അനിയനോട് തന്ത കൽപ്പിച്ചു. കല്യാണമായതുകൊണ്ട് മാത്രം അന്നകത്തുകേറിയ തന്തയുടെ ആജ്ഞ അനിയനത് അത്ര ദഹിച്ചില്ല.അവൻ മിണ്ടാതിരിന്നു.
“നീന്നോടല്ലെ കൊറക്കാൻ പറഞ്ഞത്” ഇത്രയും പറഞ്ഞിട്ട് തന്തപ്പടി ദേഷ്യത്തിൽ പുറത്തെക്കിങ്ങിപ്പോയി. ജീവിതത്തിലിന്നെവരെ തന്ത പറഞ്ഞതിൻറ്റെ വിപരീതം മാത്രം ചെയ്തു ശീലിച്ചിട്ടുള്ള അനിയൻ കാറ്റു പോലെ വന്ന് സ്റ്റീരിയോയുടെ ശബ്ദം ഒറ്റയടിക്ക് കൂട്ടി. മുന്നിൽ നിന്ന പാവം രാഹുൽ നാലു കരണം മറിഞ്ഞ് പിന്നിലെക്ക് തെരറിച്ചു.. ചെന്നിടിച്ചത് ഒരുങ്ങി സുന്ദരിയായി നിക്കുന്ന വധുവിൻറ്റെ പുറത്തെക്കും .
“ച്ഛെ… എന്നോന്നാ ചെറുക്കാ…” വിജയമ്മ കാറി. എന്താ സംഭവിച്ചതെന്നറിയാതെ താഴെ വീണു കിടക്കുന്ന രാഹുലിനെ വധു ശ്രീകല തന്നെ പിടിച്ചഴുന്നെപ്പിച്ചു.
“പേടിച്ചു പോയോ..” ശ്രീകല മുൻപിലിരുന്ന പ്ലേറ്റിൽ നിന്ന് ഒരു ക്ഷണം മിഠായി എടുത്തു നീട്ടി ചിരിയമർത്തികൊണ്ട് ശ്രീകല ചോദിച്ചു…..
രംഗം 3 വീജയമ്മയുടെ വിനോദങ്ങൾ
രാത്രി ഒൻപതു മണി.
“പോയിരുന്നു പഠിയടാ.. അവൻ സീരിയലു കാണാൻ വന്നിരിക്കുന്നു ” ‘കൂടെവിടെ’ കാണാൻ വന്നിരുന്ന സുപുത്രൻ മഹെഷനോട് ശ്രീകല തട്ടിക്കേറി.
“എന്തോന്ന് അമ്മാ….” ചെക്കൻ ചിണുങ്ങി.
“നിന്നോടാ പോയിരുന്നു പഠിക്കാൻ പറഞ്ഞത് നിനക്ക നാളെ പരിഷയല്ലെ.” ശ്രീകല ചെക്കൻറ്റെ തലക്കിട്ടോന്ന് കൊട്ടി റൂമിലെക്കു കൈചൂണ്ടി.
“പരീഷ അടുത്ത ആഴ്ചയാ… അമ്മുമ്മാ….” ചെക്കൻ സഹായത്തിനായി വിജമ്മയുടെ നേരെ ദയനീയമായി നോക്കി
“ങും…. “ഒരു പുച്ഛം അന്തരീക്ഷത്തിലെക്കെറിഞ്ഞുകൊണ്ട് വിജയമ്മ സീരിയലിലെക്കു തിരിഞ്ഞു.
“പോടാ…” ശ്രീകല കനപ്പിച്ചു. അടുത്ത സമ്മാനം വടിയായിരിക്കുമെന്ന് മനസ്സിലായ മഹെഷ് ചിണുങ്ങി ചിണുങ്ങി റൂമിലെക്കു വലിഞ്ഞു.
ഓഫീസിന്നു വന്ന മുതൽ ശ്രീകലക്കു തുടങ്ങിയ കിരുകിരുപ്പാണ്. വിജമ്മയോടു ഇതിനകം രണ്ടു വട്ടം കോർത്തു. ഇനിയും ചൊറിഞ്ഞാൽ തള്ളെടെ സ്വഭാവത്തിന് ചിരവയെടുത്ത് മണ്ടക്കടിക്കും, അതു കൊണ്ട് മാത്രം അടങ്ങി നിക്കയാണ്.