നിങ്ങൾ ഏത് ധൂളി ഇട്ടാണ് ഫിംഗർ പ്രിന്റ്സ് ശേകരിച്ചതു എന്ന് ഞാൻ തിരക്കിയപ്പോൾ അലൂമിനിയം ഫ്ലാക്സ് എന്ന് ഉത്തരം ലഭിച്ചു. അലൂമിനിയം ആക്റ്റീവ് ക്ലോറിനുമായി രാസമാറ്റം സംഭവിച്ചു അതുകൊണ്ടാണ് ഫിംഗർ പ്രിന്റ്സ് ലഭികാതെ പോയെ. ഒന്നുടെ ബ്ലാക്ക് മഗ്നെറ്റ് പൌഡർ ഉപയോഗിച്ച് സാമ്പിൾ കല്ലെക്ട ചെയ്തു ടെസ്റ്റ് ചെയ്യണം എന്നും ഞാൻ അവരോടു പറഞ്ഞു. ഏതു രൂപത്തിൽ ആയിരിക്കും സാർ ആക്റ്റീവ് ക്ലോറിൻ അവിടെ വന്നത് എന്ന് ഫോണിലെ അശരീരി ചോദിച്ചു. വാതക രൂപത്തിൽ, അതായിരുന്നു എനിക്കു ഈ ഭവനത്തിൽ കേറിയപ്പോൾ ക്ലോറിന്റെ വാസന മനസ്സിലാവാതെ ഇരുന്നത്. എന്റെ ചിന്തയിൽ ഒരു ചോദ്യം ഉണ്ടായിരുന്നു, എങ്ങനെയാണ് ഇവിടെ കൊലയാളി ആക്റ്റീവ് ക്ലോറിൻ കൊണ്ടുവന്നത്. കാൾ കഴിഞ്ഞപ്പോൾ ഞാൻ എന്റെ കൂടെ ഉണ്ടായിരുന്ന പോലീസുകാരോട് പറയാൻ തുടങ്ങി, ഇപ്പോൾ നമ്മുക്ക് കിട്ടിയ വിവരങ്ങൾ വെച്ചു നമ്മൾ അന്വഷിക്കുന്ന കൊലയാളി ഒരു യുവാവോ മധ്യവയസ്സനോ ആണ്.
നല്ല ആരോഗ്യം ഉള്ള ഒരാൾ. ഇവിടെ ഉള്ള വിക്ടിമുമായി നേരിട്ട് പരിചയം ഉള്ള ഒരാൾ. കെമിക്കൽ ഫീൽടുമായി ബന്ധമുള്ള ഒരാൾ. അതെ സാർ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് ഗിരി ചോദിച്ചു. നാളെ മുതൽ ഇവിടെയുള്ള ഓരോ വീട്ടിലും നിങ്ങൾ ടീമുകൾ ആയി തിരിഞ്ഞ് പോണം. അവരുമായി സംസാരിച്ചു അടുത്തു ഉള്ളവരെ കുറിച്ച് ചോദിക്കണം, വീടിന്റെ അകത്തു കൂടെ വളർത്തു മൃഗങ്ങൾ പാര്‍ക്കുന്ന വീടുകളും, രസതന്ത്രശാസ്ത്രവുമായി ഇടപഴകി ജീവിക്കുന്നവരെയും ചേർത്തു ഒരു ലിസ്റ്റ് നിർമ്മിക്കണം. സംശയം തോന്നുന്നവരുടെ പേരുകൾ എടുത്ത് അവരെ ചോദ്യം ചെയ്യണം പൂട്ടി കിടക്കുന്ന വീടുകൾ, സ്റ്റോർ റൂമുകൾ എല്ലാം സെർച്ച് ചെയ്യണം. 24 x 7 നും പോലീസ് വണ്ടി നല്ലരിയുടെ എല്ലാ മുക്കിലും മൂലയിലും ചുറ്റി നടക്കണം. സംശയിക്കതക്ക സാഹചര്യത്തിൽ ആരെ കണ്ടാലും വിളിച്ചു റിപ്പോർട്ട് ചെയ്യണം. നമ്മൾ തിരയുന്ന പ്രതി അക്രമകാരിയാണ്, അതുകൊണ്ട് തന്നെ ഒറ്റക്കു പോയി ആരുമായും ഇന്റർഫെയർ ചെയെല്ല്.
ഇതെല്ലാം പറഞ്ഞു ഞങ്ങൾ അവിടെ നിന്നും പുറത്തു ഇറങ്ങി. മാധ്യമപ്രവർത്തകരെ ഒഴിവാക്കി ഞാൻ വണ്ടിയിൽ കേറി രണ്ടാമത്തെ ബോഡി കിട്ടിയ സ്ഥലത്തേക്ക് തിരിച്ചു. രണ്ട് സ്ഥലങ്ങളും തമ്മിൽ ഒരു 15 മിനിറ്റ് യാത്രയെ ആവിശ്യം ഉണ്ടായിരുന്നുള്ളു. അവിടെ ചെല്ലുന്നതിനു മുൻപ് തന്നെ ഒഫീഷ്യൽ ആയി നല്ലരി കേസ് എനിക്കു കൈമാറി മെയിൽ വന്നു, അതിന്റെ ഒരു ആവേശം എനിക്കു നല്ലതുപോലെ ഉണ്ടായിരുന്നു. ഞങ്ങൾ ഗവണ്മെന്റ് സ്കൂളിന്റെ ഗ്രൗണ്ടിൽ എത്തിയപ്പോൾ തന്നെ നല്ല ജനതിരക്ക് കണ്ടു, മഴ തോഴ്നെങ്കിലും ആകാശം ഇരുണ്ടു തന്നെ നിന്നു . അവിടെ ചെന്ന് ഇറങ്ങിയപ്പോൾ പ്രായമുള്ള ഒരു DYSP റാങ്കിൽ ഉള്ള പോലീസ് ഓഫീസർ എന്റെ അടുത്തു വന്നു. സാർ ഞാൻ വിജയ് നായർ, നല്ലരി സ്റ്റേഷനിലെ പി ർ ഓ ആണ്.