“തന്റെ ഭാര്യയും കുടുംബവും.”
“ഡിവോഴ്സ് ആയി, ഇപ്പൊ…തനിച്ചാണ്…”
“താൻ ഇന്നങ്ങോട്ടേക്ക് വരണം, ഞാൻ നാളെ തിരിക്കും.”
“വരാം സാർ” ശ്രീധരൻ സാർ തിരിഞ്ഞു കാറിലേക്ക് നടക്കുന്ന നേരം ശ്രീജേഷ് എന്റെ കൈപിടിച്ച് ചിരിച്ചു, ഒപ്പം ശ്രീധരൻ സാർ കേൾക്കാതെ ഒരു സോറി പറഞ്ഞു.
മീര ഇതെല്ലം കണ്ടു ഞെട്ടലോടെ മൂക്കത്തു വിരൽ വെച്ച് നില്പായിരുന്നു. ഞാനവളെ നോക്കി കണ്ണിറുക്കി കാണിച്ചു.
“ആളൊരു സംഭവം ആണല്ലേ?”
“ഇതൊക്കെ ജോലിയുടെ ഭാഗമല്ലേ, പറയാനും മാത്രമൊന്നുമില്ലെടി…”
“ഹം ശെരി ശെരി…വണ്ടി വിട് മോനെ കുട്ടാ …”
ഒരുമണിക്കൂർ എടുത്തു തിരികെ വീട്ടിലേക്കെത്താൻ. മൃദുലയും ചിന്നമ്മുവും കൂടെ കേക്ക് ഉണ്ടാക്കിയ ലക്ഷണമൊക്ക കണ്ടു. എന്തിനാണ് ചോദിച്ചപ്പോൾ ഒന്നും അങ്ങനെ വിട്ടു പറഞ്ഞില്ല.
ഞാൻ സണ്ണിച്ചനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവൻ കൂടെ വന്നിട്ട് CIയുടെ വീട്ടിലേക്ക് ഇറങ്ങിയാൽ മതിയെന്നും പറഞ്ഞു. ആയതിനാൽ ഞാൻ ഗാർഡനിൽ ചെടികളെയൊക്കെ നനച്ചുകൊണ്ടിരുന്നു.
സണ്ണി അവന്റെ ബുള്ളെറ്റ് ഓടിച്ചു ഉമ്മറത്തേക്ക് ഇരച്ചു വന്നു നിന്നു. അവന്റെകൂടെ കുറച്ചു നേരം സംസാരിച്ചശേഷം ഞാനും അവനുംകൂടെ അങ്ങോട്ടേക്ക് നടന്നു. അവനു സ്മിതയെ കാണാനുള്ള പ്രവേശം മുഖത്ത് കാണാമായിരുന്നു.
അവരുടെ അതിഥി ആയിട്ട് ആദ്യമായി ഞാനവിടെയുള്ള സോഫായിലമർന്നു. എന്റെ റിസോർട്ടിനെ വെല്ലുന്ന തോന്നുമല്ല അവരുടെ വീട്. പിന്നെ ഇരുനില ആണ്. പൂന്തോട്ടവും മട്ടുപ്പാവുമുണ്ട്.
പൂച്ചയെ കയ്യിലെടുത്തു പിടിച്ചു ഞങ്ങൾക്കഭിമുഖമായി സോഫയിൽ ഇരിക്കുന്ന സ്മിതയുടെ മുഖത്താദ്യമായി ചിരി കണ്ടു. അവൾക്ക് അമ്മായിപ്പനെ അത്രയും ഭയവും ബഹുമാനവുമാണ്. അദ്ദേഹത്തിന്റെ ആതിഥേയ മര്യാദകൾ സ്വീകരിച്ചുകൊണ്ട് അവളുണ്ടാക്കിയ പാഷൻ ഫ്രൂട് ജൂസും കുടിച്ചു ഞങ്ങൾ സംസാരിച്ചിരുന്നു. മഞ്ഞു മൂടിയ അവരുടെ വീടിനു ചുറ്റും ഞങ്ങൾ ഒന്ന് നടക്കുകയും ചെയ്തു.
“സത്യത്തിൽ പേരകുട്ടിക്ക് മിഠയി വാങ്ങാൻ സൂപ്പർമാർകെറ്റിൽ കയറുമ്പോഴാണ് തന്നെ കാണുന്നത്, എന്തായാലും അത് നന്നായി…”
“അതെയതെ …”
സ്മിതയോടു കണ്ണുകൊണ്ടെന്നോ ആംഗ്യം കാണിക്കുന്ന സണ്ണിയോട് ഞാൻ മിണ്ടാതെയിരിക്കാൻ പറഞ്ഞു. അവൾ അവനു വളഞ്ഞോ എന്നെനിക്ക് തോന്നാതിരുന്നില്ല. അവിടെ നിന്നും ചെറിയ ലഘു ഭക്ഷണവും ആഹരിച്ച ശേഷം ഞങ്ങൾ തിരികെ നടന്നു. തിരികെ റിസോർട്ടിൽ എത്തിയതും മൃദുലയുടെ മുഖം വാടിയിരുന്നു. ഒരു പക്ഷെ സ്മിതയാവാം അതിനുള്ള കാരണമെന്നു ഞാനൂഹിച്ചു.