ഉച്ചവരെ അവൾ ഏലത്തോട്ടത്തിന്റെയും വളർന്നുകൊണ്ടിരിക്കുന്ന റബ്ബർ മരങ്ങളുടെയും ഇടയിലൂടെ നടന്നു. അവളുടെമനസിൽ എന്താണോ എന്തോ. ഞാൻ അവളോട് കളി ചോദിക്കണോ വേണ്ടയോ എന്നൊരു ചിന്തയിൽ ആയിപോയി. ഇടക്കവളെ നോക്കുമ്പോ അവളുടെ കണ്ണിലുണ്ട്, അവളെനിക്ക് തരുമെന്ന്!
ഉച്ചയ്ക്ക് ഊണ് കഴിക്കാൻ നേരമാവുമ്പോഴേക്കും മീര വിശക്കുന്നു വിശക്കുന്നു പറഞ്ഞെന്നെ കുഴപ്പിച്ചു. പിന്നെ ഞാൻ പണി മതിയാക്കി റിസോർട്ടിലേക്ക് തിരിച്ചു. ബെന്നിച്ചൻ നെയ്മീൻ സംഘടപ്പിച്ചു വന്നിട്ടുണ്ട്. അത്യവശ്യം ഫ്രഷ് തന്നെ! ബേപ്പൂർ ന്നു വരുന്ന മീനാണിത്. പെങ്ങളെ അതെല്ലാം എൽപ്പിച്ചിട്ട് വൈകീട്ട് ഷട്ടിൽ കളിയ്ക്കാൻ വരാമെന്നും പറഞ്ഞിട്ട് അവനിറങ്ങി. ഞാൻ തന്നെ മീൻ വൃത്തിയാക്കി, അപ്പോഴും മീര എന്നെ ചുറ്റിപറ്റി തന്നെ നില്പായിരുന്നു. ഫിഷ് ഫ്രയിങ് പരിപാടിയിലേക്ക് കടന്നു. അപ്പോഴേക്കും ചിന്നമ്മു ഒരു പീസെടുത്തു വാഴയിലയിൽ പൊതിഞ്ഞു സതീശന് ചോറുമായി തോട്ടത്തിലേക്ക് ചെന്നു. അവൾക്കുള്ളതും പത്രത്തിലാക്കാൻ അവൾ മറന്നില്ല.
മൃദുല ആ നേരം അടുക്കളയിലേക്ക് വന്നതും ഞാൻ ചോദിച്ചു. “നിനക്കിവിടെയിരുന്നു ബോറടിക്കുന്നെങ്കിൽ ജീപ്പെടുത്തു കറങ്ങി വന്നോളൂ”
“ഉഹും സാരമില്ല, കാറിന്റെ കാര്യമെന്തായി ഏട്ടാ.”
“പറയാൻ മറന്നു, ഇവിടെ ടൗണിലുള്ള വർക്ഷോപ്പിലാണ്, ചെറിയ പണിയെന്തോ ഉള്ളു. ഇന്ന് കിട്ടുമായിരിക്കും.”
“ശെരി ഏട്ടാ! മീര തോട്ടത്തിലേക്ക് പണിയാക്കിയോ ?”
“ഹേ അങ്ങനയൊന്നുല്ല!” ഞാൻ അവളെ തന്നെയൊന്നു നോക്കിയതും അവൾ പുരികമുയർത്തി.
“എന്തെ കാർ വേഗം കിട്ടിയിട്ട്, നിനക്ക് തിരിച്ചു പോണം ന്നുണ്ടോ?”
“ഉം, സത്യംപറഞ്ഞാൽ ഇല്ല, ഇവിടെയെനിക്ക് ഇഷ്ടായീ. മീരയ്ക്കും! പിന്നെ ഏട്ടൻ ഇപ്പൊ വക്കീൽ പണി പൂർണ്ണമായും ഉപേക്ഷിച്ചോ?”
“അങ്ങനെ പൂർണ്ണമായും ഉപേക്ഷിച്ചിട്ടൊന്നുമില്ല, ക്രിമിനൽ ബുദ്ധി അല്ലെ, ഇടക്കൊക്കെ അതുകൊണ്ട് ചില ഉപയോഗം കാണും അല്ലെ മീരേ ?”
“ഫിഷ് കരിയുന്നു അത് നോക്കാദ്യം!” മീര കെറുവിച്ചു.
ഫിഷ് ഫ്രയും പുളിശേരിയും തോട്ടത്തിലെ തന്നെ കുരുമുളക് ഇട്ടു വറ്റിച്ച മുരിങ്ങയില ചാറും കൂടി നല്ലൊരു ഊണ്. സത്യായിട്ടും നല്ലപോലെ കഴിച്ചു. പിന്നെ സോഫായിലൊരു മയക്കം! അപ്പോഴാണ് ചിന്നമ്മു മൂളിപ്പാട്ടും മൂളി ഉമ്മറത്തെ പേരയ്ക്ക വലിക്കുന്നത് ജനലിലൂടെ കണ്ടത്. ഞാനവളോട് പറഞ്ഞിട്ടുണ്ട് വലിക്കണ്ട ന്നു. പക്ഷെ പിന്നെ അവളുടെ അരികിൽ നിക്കുന്ന ആളെ നോക്കിയപ്പോഴാണ് മൃദുല!!!