ലതിക : അത് നമ്മുടെ അച്ചുന്റെ സ്റ്റുടെൻറ്റാണ്, അർജുൻ ഇരിക്കട്ടോ അശ്വതി റെഡിയാവുന്നുള്ളു
അരവിന്ദൻ : ഓ.. അർജുനല്ലേ…?ഇരിക്കു..ചായ എടുക്ക് ലതികേ..
എന്ന് പറഞ്ഞു അരവിന്ദൻ അവിടെ ഇരുന്നു കൂടെ ഞാനും ‘അച്ഛന്റെ ഇരുനിറമാണ് മിസ്സിന് കിട്ടിയിരിക്കുന്നത് ‘
അരവിന്ദൻ : എപ്പഴാ.. മാരേജ്?
ഞാൻ : അറിയില്ല അങ്കിൾ
അരവിന്ദൻ : മം അർജുന്റെ വീട്?
ഞാൻ : ഇവിടെന്ന് അരമണിക്കൂർ യാത്രയുണ്ട്
അരവിന്ദൻ : വീട്ടിൽ ആരൊക്കെയുണ്ട്?
ഞാൻ : അച്ഛനും അമ്മയും
അരവിന്ദൻ : അർജുൻ വർക്ക് ചെയ്യുന്നുണ്ടോ?
ഞാൻ : ഉണ്ട് അങ്കിൾ, അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിൽ
അരവിന്ദൻ : എന്താ പോസ്റ്റ്?
ഞാൻ : മാനേജർ ആണ്
അരവിന്ദൻ : മം ഗുഡ്..
പോലീസ്കാരുടെ ചോദ്യം ചെയ്യൽ പോലെ ചോദ്യങ്ങൾ കേട്ട് വട്ടായിരുന്നപ്പോഴേക്കും അച്ചു മിസ്സ് മുകളിൽ നിന്നും താഴെക്കിറങ്ങി വന്നു ‘വലിയൊരു മയിൽപ്പീലിയുടെ ചിത്രമുള്ള ഗ്രീൻ കളർ പട്ടുസാരിയും മയിൽപ്പീലിയുടെ ചെറിയ ചിത്രങ്ങളുള്ള റെഡ് ബ്ലൗസും കഴുത്തിൽ മരതകക്കല്ലുകൾ ഉള്ള ഗോൾഡൻ പാലക്കാ മാലയും കൈയിൽ പച്ചയും ചുവപ്പും നിറങ്ങളുള്ള കുപ്പിവളകളും ഇട്ട് മുടികൾ വിടർത്തിയിട്ട് വരുന്ന മിസ്സിനെ ഞാൻ നോക്കിയിരുന്നു. മിസ്സ് അടുത്ത് വന്നതും ഞാൻ എഴുനേറ്റു, ചിരിച്ചു കൊണ്ട്
അശ്വതി : ഡാഡി ചോദ്യങ്ങൾ തുടങ്ങിയോ അജു?
അങ്ങോട്ടേക്ക് ചായയുമായി വന്ന് ഒരു ഗ്ലാസ് എനിക്ക് തന്ന് ചിരിച്ചു കൊണ്ട്
ലതിക : അർജുൻ പേടിക്കണ്ടാട്ടോ, കോടതിയിലെ പോലെ തന്നെയാ വീട്ടിലും
അരവിന്ദൻ : ഏയ്.. ഞാൻ അർജുന്റെ വിശേഷങ്ങൾ ചോദിക്കുവായിരുന്നു
അശ്വതി : പിന്നെ പിന്നെ ഡാഡിയെ ഞങ്ങൾക്കറിയാത്ത പോലെ, അജു നീ ഇരിക്ക്, മമ്മി മുടിയൊന്ന് കെട്ടിതാ
എന്ന് പറഞ്ഞു മിസ്സ് അമ്മയേയും കൂട്ടി മുകളിലേക്ക് പോയി വക്കീലിന്റെ ചോദ്യങ്ങൾ ഇനിയും തുടങ്ങുമ്മെന്ന് വിചാരിച്ചെങ്കിലും അവിടെ നിന്നും എഴുനേറ്റ്