“അത് നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലേ?
“എന്ത് ബുദ്ധിമുട്ട്? ഞങ്ങൾക്ക് ഒരു തുണയുമായല്ലോ?” അത് പറഞ്ഞത് അമ്മയാണ്.
“മോളെവിടെ?” വിനയൻ ചോദിച്ചു.
“അകത്തുണ്ട്. വാ” വിജയമ്മ പറഞ്ഞു.
“വിജയമ്മയോട് അവനുള്ള സ്നേഹവും കരുതലും ഒക്കെ കണ്ടപ്പോൾ പോയ ജന്മത്തിലെ അവളുടെ ആങ്ങളയായിരുന്നു അവൻ എന്നെനിക്ക് തോന്നിയിട്ടുണ്ട്.അവൾക്കും അങ്ങിനെ തന്നെ. രാജൻ മരിച്ച ശേഷം ഇന്നതു അവൾ ഒന്ന് ചിരിച്ചത്.”
വിജയയും വിനയനും അകത്തേക്ക് പോയപ്പോൾ ‘അമ്മ പറഞ്ഞു..
“ശരിയാണ്.” അച്ഛൻ ശരിവെച്ചു. “വിജയലക്ഷ്മിയെ പരിചയപ്പെടുന്നത് വരെ അവൻ ഒരു നാണം കുണുങ്ങി ആയിരുന്നു..അവളോടിടപഴകിയ ശേഷമാണ് ആളുകളോട് പെരുമാറാൻ പഠിച്ചത്.”
അങ്ങിനെ വിജയമ്മയുടെ വീട്ടിൽ താമസിച്ച് വിനയൻ ബി എഡ് പഠനം ആരംഭിച്ചു. ഇപ്പോഴും എന്തിനും അവനുണ്ടായിരുന്നു. ആർക്കും ഒരു സംശയത്തിനും ഇഡാ കൊടുക്കാതെ.ഒക്ടോബർ അവസാന മാസം വിജയമ്മ പ്രസവിച്ചു. ഓമനത്തമുള്ള ഒരാൺകുട്ടി .
കഥ ഒന്ന് ഫാസ്റ്റ് ഫോർവേഡ് ചെയ്യട്ടെ. വിനയൻ വിജയകരമായി ബി എഡ് പൂർത്തിയാക്കി. മുപ്പത്തി ആറാം വയസ്സിൽ മീനാക്ഷി അമ്മ വിനയന്റെ അമ്മായി ഒരാൺകുട്ടിക്കു കൂടി ജന്മം നൽകി. സുലേഖ ഭർത്താവിന്റെ അടുത്ത ഓരോ വരവിലും ഓരോ ആൺകുട്ടികളെ പ്രസവിച്ചു .ഗിരിജക്കുണ്ടായ ഒരു കുട്ടി വിനയന്റെയോ സ്വന്തം ഭർത്താവിന്റെയോ എന്നവാക്കൾക്ക് തീർച്ച ഉണ്ടായിരുന്നില്ല.
വിനയൻ ആദ്യം ഹൈ സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. സഹപ്രവർത്തകരിൽ ചിലരും സുന്ദരികളായ രക്ഷിതാക്കളിൽ ചിലരും അവനൊരുക്കിയ വലയിൽ വീണു. അവരൊരുക്കിയ വലയിൽ ചിലപ്പോൾ അവനും.പക്ഷെ ആന തന്നെ കെട്ടിയ മരം പിഴുതെറിയില്ല എന്ന് പറയും പോലെ ഒരിക്കലും തന്റെ വിദ്യാർത്ഥിനികളെ വിനയൻ കാമക്കണ്ണോടെ കണ്ടിട്ടില്ല.
വിജയമ്മ വിനയന്റെ നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങിച്ചു .മാത്രമല്ല നാട്ടിലെ വീടും സ്ഥാലവും വിറ്റ് വിനയന്റെ പറമ്പിനോട് ചേർന്ന് കുറച്ച് സ്ഥലം വാങ്ങി അവിടെ വീട് വെച്ചു. വിജയമ്മയും അമ്മയുമവിടെയാണ് താമസം.
ഇരുപത്തെട്ടാം വയസ്സിൽ അവൻ അമ്മാവന്റെ മകൾ ഗായത്രിയെ വിവാഹം ചെയ്തു. അവൾ അപ്പോഴേക്കും ഒരു പ്രൈമറി സ്‌കൂൾ ടീച്ചർ ആയിരുന്നു. ലോകത്തിൽ ആദ്യമായി അളിയന്മാരുടെ അച്ഛനായ വ്യക്തി വിനയൻ ആയിരിക്കും.താമസിയാതെ വിനയന് കോളേജ് അദ്ധ്യാപകനായി ജോലി ലഭിച്ചു.