പത്മജാ ദേവി അന്തർജ്ജനം
Padmaja Devi Antharjanam | Author : Komban
കൃത്യം അഞ്ചു മണിക്ക് തന്നെ അലാം അടിച്ചു. തലേദിവസം രാത്രിയിൽ താമസിച്ചു കിടന്നതിനാൽ ഉറക്കച്ചടവ് ഇനിയും ബാക്കിയാണ്. റൂം ഹീറ്റർ ചെറിയ ശബ്ദത്തോടെ അർദ്ധവൃത്താകൃതിയിൽ ചലിച്ചു കൊണ്ട് മുറിയിൽ ചൂട് പകരുന്നുണ്ട്. കയ്യെത്തിച്ച് അലാം ഓഫ് ചെയ്തു. പിന്നെയും രണ്ടു മിനിട്ടുകൂടി ബ്ളാങ്കറ്റിന്റെ ഇളംചൂടിനെ പുണർന്നു കൊണ്ട്, തുറക്കുവാൻ മടിക്കുന്ന മിഴികളെ അതിനനുവദിച്ചു ചുരുണ്ടു കൂടി. എന്നെയിറുക്കി പിടിച്ചുകൊണ്ട് ഇത്ര നേരമുണ്ടായിരുന്ന കൈകളെ ഞാൻ തേടി. കാണുന്നില്ല.
ബ്ളാങ്കറ്റ് നീക്കി ബെഡിൽ നിന്നും അലസതയോടെ മിഴികൾ തൂത്തു, ഊർന്നിറങ്ങി. തുറക്കാൻ മടിക്കുന്ന നേത്രങ്ങളെ അവഗണിച്ചുകൊണ്ട് കരങ്ങൾ ഇരുട്ടിൽ ലൈറ്റ് സ്വിച്ച് തേടിപ്പിടിച്ച് ഓണാക്കി.
ഹോ! എന്തൊരു ക്ഷീണം. പിറുപിറുത്തുകൊണ്ട് കുളിമുറിയിൽ കയറി വാതിൽ ചാരുമ്പോൾ, അടുക്കളയിൽ കുക്കറിന്റെ ശബ്ദം കേട്ടു. അമ്മയാണ്.
“എത്ര പറഞ്ഞാലും കേൾക്കില്ലാന്നു വച്ചാൽ…” സ്വയം പറഞ്ഞു.
“അല്ലെങ്കിലും ശീലങ്ങൾ മാറ്റാൻ എളുപ്പമല്ലല്ലോ.”
ഇവിടെ വന്ന ദിവസം മുതലേ പറയുന്നതാണ് ഈ മരം കോച്ചുന്ന തണുപ്പിൽ അതിരാവിലെ എഴുന്നേൽക്കരുതെന്ന്. എവിടെ കേൾക്കാൻ. ഇവിടെ വടക്കൻ ഉൾപ്രദേശങ്ങളിൽ വർഷത്തിൽ എട്ട് മാസം വരെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുകയും താപനില -22 മുതൽ -40 °F (−30 മുതൽ −40 °C) വരെ താഴുകയും ചെയ്യുന്നത് പതിവാണ്. പക്ഷെ ഇപ്പൊ ശൈത്യകാലം ഏതാണ്ട് തീരാറായിട്ടുണ്ട്. ഇല്ലെങ്കിൽ നാട്ടിലെ 12മണിയായാലും സൂര്യനെ കാണാൻ കിട്ടില്ല.
സ്വീഡനിൽ നിന്നും എകെറോയിലേക്ക് സർവിസ് നടത്തുന്ന യാത്രാകപ്പലിലാണ് എനിക്ക് ജോലി. ഷിഫ്റ്റ് വർക്കായതിനാൽ ഊഴമനുസരിച്ചു രാവിലെയും വൈകുന്നേരവും ജോലി സമയം മാറി മാറി വരും. ഈ ആഴ്ചയിൽ മോണിങാണ്. അതിരാവിലെ തന്നെ എഴുന്നേറ്റെ പറ്റൂ.
കുളി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ അടുക്കളയിൽ നിന്നും പാത്രങ്ങൾ ഉരസുന്ന ശബ്ദം കേട്ടു. എന്തിനുള്ള പുറപ്പാടാണെന്നു കിഴിഞ്ഞു ചിന്തിക്കേണ്ടതില്ല. മനസ്സിൽ ചിരിച്ചു. വർഷങ്ങൾ കേട്ടു തഴമ്പിച്ച ആ ശബ്ദം ഈ നാട്ടിൽ വന്നതിനു ശേഷം അന്യം നിന്ന് പോയിരുന്നു. വീണ്ടും അത് കേൾക്കുവാൻ തുടങ്ങിയത് അമ്മ ഇവിടെ വന്നതിനു ശേഷം മാത്രമാണ്.