മുനീബ് അവന്റെ ബ്ലാക്ക് ഫോർച്ച്യൂണറിന്റെ അകത്തേക്കു കയറിയിരുന്നു, എസി ഓൺ ചെയ്തു സീറ്റിന്റെ ബാക്ക് റെസ്റ്റ് പരമാവധി താഴ്ത്തി അതിലേക്കു ചാഞ്ഞു,
അസ്തമയ സൂര്യ കിരണങ്ങൾ അവന്റെ കണ്ണുകളിലേക്കു നേരിട്ട് പതിച്ചത് കൊണ്ടാകാം അവൻ അവന്റെ വലത്തെ കൈത്തണ്ട കൊണ്ട് കണ്ണുകളെ മറച്ചു.
കണ്ണുകൾക്കു ഇരുട്ട് കിട്ടിയെങ്കിലും അവന്റെ അകക്കണ്ണിൽ ഷഹലയുടെ മുഖം ഉദിച്ചു നിൽക്കുന്ന സൂര്യൻറെ പ്രകാശത്തിൽ എന്ന പോലെ തെളിന്നു വന്നു, അവന്റെ ചിന്തകൾ നിമിഷങ്ങൾക്ക് മുമ്പ് കണ്ട ഷഹലയുടെ മുഖം ഓർത്തെടുത്തു!!
ആദ്യമായാണ് മുനീബ് ഷഹലയെ ഇത്രയും അടുത്ത് കാണുന്നത്, അവളുടെ ഗന്ധം ആസ്വദിക്കുന്നത്, അവളുടെ ശരീരത്തിന്റെ പതുപതുപ്പും, ചൂടും അറിയുന്നത്, ആ നിമിഷത്തിൽ കണ്ട ഷഹലയുടെ സൗന്ദര്യം താൻ ഈ ലോകത്തു വെച്ച് കണ്ട ആർക്കും തന്നെ ഇല്ല എന്ന് മുനീബിനു തോന്നി.
ചോര തുളുമ്പുന്ന അവളുടെ കവിളിണകൾ, ചെറുതായി പുറത്തേക്കു മലർന്നു നിൽക്കുന്ന തേനിറ്റുന്ന പവിഴ ചുണ്ടുകൾ, ഞാൻ അവളെ പെട്ടെന്ന് ആലിംഗനം ചെയ്തപ്പോൾ ദേഷ്യം കൊണ്ടോ കാമം കൊണ്ടോ എന്നറിയാത്ത ചുമന്നു കലങ്ങിയ അവളുടെ ഉണ്ടക്കണ്ണുകൾ, ആ കണ്ണുകൾക്കു ചുറ്റും അലങ്കോലമായി ഒലിച്ചിറങ്ങിക്കിടക്കുന്ന കണ്മഷിയുടെ വലയം, എല്ലാത്തിലുമുപരി മുല്ലപ്പൂവിന്റെയും അവളുടെ വിയർപ്പിന്റെയും മിശ്രിതമായ മത്തു പിടിപ്പിക്കുന്ന ഗന്ധവും,
തന്റെ കാറിൽ നിന്നും ഷഹല എന്ന ഹൂറിയുടെ ആ മനം മയക്കുന്ന ഗന്ധം വീണ്ടും അവന്റെ മൂക്കിലേക്ക് പതിച്ചപ്പോൾ, അവൻ ആദ്യം ഒന്ന് ആശ്ചര്യപ്പെട്ടു, പിന്നെ നിമിഷങ്ങൾക്കകം അവൻ മനസ്സിലാക്കി, ആ മനം മയക്കുന്ന ഗന്ധം വമിക്കുന്നതു തന്റെ വസ്ത്രങ്ങളിൽ നിന്നുമാണെന്നു, അടുക്കളയിൽ നടന്ന സംഭവത്തിൽ ഷഹലയുടെ ഹൃദയം കവരാൻ ആയോ എന്ന് അവനു ഉറപ്പില്ലെങ്കിലും അവളുടെ ഗന്ധം തീർച്ചയായും കവർന്നിട്ടുണ്ട്.
ഓഹ്,,,,
മുനീബ് ഗത്യന്തരമില്ലാതെ സീറ്റിൽ നിന്നും എഴുന്നേറ്റിരുന്നു, ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ടു മനസ്സിന് കുറച്ചു ആശ്വാസം കിട്ടാൻ കാറിലെ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു, റേഡിയോയിൽ പകുതിയോളം പാടിക്കഴിഞ്ഞിരുന്ന ഏതോ ഒരു പാട്ടിന്റെ ബാക്കി വരികൾ അവന്റെ കാതുകളിലേക്കു ഒഴുകിയെത്തി
” പലനാളഞ്ഞ മരുയാത്രയിൽ,, ഹൃദയം തിരഞ്ഞ പ്രിയ സ്വപ്‌നമെ,, മിഴികൾക്കുമുമ്പിൽ ഇതളാർന്നു നീ,,,