അപ്പോഴേക്കും ആഴ്ചകൾ കഴിഞ്ഞിരുന്നു… എന്നതാണ് സത്യം.
അവളെ നല്ല നിലയ്ക്ക്, നല്ല തറവാട്ടിലേക്ക് കെട്ടിച്ചയക്കണം, എന്ന മോഹം ഏതൊരു രക്ഷിതാവിനും ഉള്ള പോലെ എന്റെ അമ്മച്ചിക്കും ഉണ്ടായിരുന്നു.
എപ്പോഴും കീരിയും മൂർഖാനും ആയിരുന്നെങ്കിലും, മണിക്കൂറിൽ അഞ്ച് തവണ കോർക്കുമെങ്കിലും നല്ല രീതിയിൽ ഒരു ജക പൊക കല്ല്യാണമായിരുന്നു അവരുടെ മനസ്സിൽ.
ഒന്നിനും അവകാശം വാദങ്ങളില്ലാത്ത, ഞാൻ നിസ്പക്ഷത പാലിച്ചു.
ഏതായാലും അത് അവൾ പൊളിച്ചടുക്കി കൈയിൽ തന്നു. അതോടെ എനിക്ക് അവളോടുള്ള ആ സ്നേഹവും, വാൽസല്യവും, ആത്മാർത്ഥമായ സ്നേഹവും അടുപ്പവുമൊക്കെ കാറ്റിൽ പറന്നു..
അവന്റെ കൂടെ ഇറങ്ങി പോകുന്നതിന് ആഴ്ചകൾക്ക് മുൻപ് വരെ ഞങ്ങൾ ഫോണിൽ ബന്ധപെട്ടിരുന്നു. അതിന് ശേഷം അവൾ ഫോൺ നമ്പർ പോലും മാറ്റി കളഞ്ഞു എന്ന ദുഃഖകരമായ സത്യം ഞാൻ അറിഞ്ഞു.
അവളെ അന്വേഷിച്ച് ആരും അങ്ങോട്ട് ചെല്ലരുതെന്നും, കണ്ടുപിടിക്കാൻ ശ്രമിച്ചാൽ ബാംഗ്ളൂർ എന്ന നാട്ടിൽ നിന്ന് തന്നെ പാലായണം ചെയ്യുമെന്ന ഭീഷണിയോടെ അമ്മച്ചിക്ക് എഴുത്തയച്ചിരുന്നു എന്ന് കൂടി ഞാൻ അറിഞ്ഞതോടെ എന്റെ മനസ്സും ശരീരവും തളർന്നു.
അതിനു ശേഷം എനിക്കും വാശിയായി എന്നെയും അമ്മച്ചിയെയും അവഗണിച്ച ദീപുവിനോട് എനിക്കും മാനസികമായി വലിയ ഒരു അന്തരം വന്നു.
ബാഗ്‌ളൂരിന്റെ സിറ്റി വിട്ട് അൽപ്പം ദൂരെ ഒരു ഫ്ലാറ്റിൽ ആയിരുന്നു താമസമെന്ന് അറിഞ്ഞു എന്നല്ലാതെ മറ്റൊന്നും എനിക്കറിയില്ല.
അവൾ എവിടെയാണെന്ന് പോലും അറിയാൻ ഞാനും താല്പര്യപ്പെട്ടില്ല. കാരണം അവളെ തേടി പോയാൽ അവിടെ നിന്നും ഞങ്ങളുടെ കണ്ണെത്താത്ത ദൂരത്തേക്ക് അവളും അവനും പൊയിക്കളയുമെന്ന ഭയം തന്നെ.
ഏകദേശം ഒരു ആറുമാസത്തിനു ശേഷമാണ് എന്റെ മറ്റൊരു സുഹൃത്തിന്റെ ഫോൺ സന്ദേശത്തിലൂടെ ഞാൻ ആ ഞെട്ടിക്കുന്ന ദുഃഖകരമായ വാർത്ത അറിഞ്ഞത്…
എന്റെ ദീപുവും, അവളുടെ ഭർത്താവും സഞ്ചരിച്ച കാർ ഒരു അപകടത്തിൽ പെട്ടു എന്ന്…
രണ്ട് പേരും മരിച്ചു എന്നായിരുന്നു, കിട്ടിയ മെസ്സേജ്….
ഞാൻ കിട്ടിയ വണ്ടിക്ക് ബാംഗ്ളൂർക്ക് വിട്ടു… അവിടെ കണ്ടത് വേറൊരു ചിത്രമാണ്..
ഒരു വെള്ള തുണിയിൽ പൊതിഞ്ഞ ദീപുവിന്റെ ഹസ്ബൻഡ് കിഷോറിന്റെ ഡെഡ് ബോടിയും അത്യാവശ്യം ചില്ലറ പരിക്കുകളോടെ രക്ഷപ്പെട്ട, ദീപുവും.