ജോസഫ് അലക്സ് ആലോചിച്ച ശേഷം പറഞ്ഞു
“ഒക്കെ ഗോ അഹെഡ്, ഞാനെൻറെ സബ് കളക്ടറെ കൂടെ വിളിക്കുന്നതിൽ എതിർപ്പില്ലല്ലോ”
ജഗൻ ഇല്ലെന്നു തലയാട്ടി.
ജോസഫ് അലക്സ് അരുണാ മുഖർജിയെ റൂമിലേക്ക് വിളിച്ചു.
മുകളിലെ തുറന്നുകിടക്കുന്ന ഒരു ബട്ടൺ കൂടെ കാണുന്ന മുലച്ചാലിലും നിറഞ്ഞുനിൽക്കുന്ന മാറിടത്തിലും കൊതിയോടെ ഇൻസ്പെക്ടർ ചാക്കോ നോക്കി നിന്നു പോയി.
“ഷി ഈസ് അരുണ മുഖർജി. ഹാഫ് മലയാളി ഹാഫ് ബംഗാളി. ….. ശരി നടന്ന സംഭവങ്ങൾ പറയൂ ..ആദ്യം നമുക്ക് പോലീസിൻറെ ഭാഗത്തുനിന്നുള്ള കാര്യങ്ങൾ കേൾക്കാം. മിസ്റ്റർ ജോൺ ഓർ ചാക്കോ ആരാണ് സംസാരിക്കുന്നത്”
“ഞാൻ പറയാം” ജോൺ സംസാരിച്ചു തുടങ്ങി
“സർ കേസിൽ പ്രതിപാദിക്കുന്ന അപകടം സംഭവം നടന്നത് ഈ വർഷം മെയ് നാലാം തീയതി, സ്ഥലം കീരിക്കാടൻ ഡാമിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള ഡാംവ്യൂ ടൗൺഷിപ്പ്. സംഭവത്തിന്റെ തുടക്കം ഇങ്ങനെ ആണ്
പാലക്കാട് പൊള്ളാച്ചി സമീപം ആയി ആനക്കാട്ടിൽ പ്ലൻ്റേഷന് ഒരു എസ്റ്റേറ്റ് ഉണ്ട്… അവിടെ മാസത്തിൽ ഒന്നോ രണ്ടോ തവണ പാലായിൽ നിന്നും ചാക്കോച്ചി ..അതായതു പ്രൈം അക്ക്യൂസ്ഡ് യാത്ര ചെയ്യാറുണ്ട് . മിക്കപ്പോഴും സ്വന്തം ട്രക്ക് ഓടിച്ചാണ് പോകുക … ചാക്കോച്ചി ഒരു പ്രത്യേക ക്യാരക്ടറാണ്. ഹെവി ഡ്രൈവിംഗ് വല്ലാത്ത വീക്നെസ് ആണ് പുള്ളിക്ക്. ഇന്ത്യ മുഴുവൻ അങ്ങേര് ട്രക്ക് ഓടിച്ച് സഞ്ചരിച്ചിട്ടുണ്ട്…. എസ്റ്റേറ്റിലേക്കുള്ള യാത്രയിൽ മിക്കപ്പോഴും ഹുസൈനോ ഉമ്മച്ചനോ കാണാം ചിലപ്പോൾ ഭാര്യയും ഉണ്ടാകാറുണ്ട്.
മെയ് രണ്ടാം തീയതി…. അതായത് അപകടം നടക്കുന്നതിനു രണ്ടു ദിവസം മുന്നേ ചാക്കോച്ചിയും ഭാര്യ… അന്നത്തെ കോട്ടയം ആർടിഒ ഗൗരി പാർവതി….. ഒരു മാരുതി ജിപ്സി ജീപ്പിൽ ആനക്കാട്ടിൽ പ്ലാന്റേഷനിലെ എത്തി.
ജോൺ ഒന്ന് നിർത്തി ഹുസൈനെ നോക്കിയ ശേഷം തുടർന്നു.
“ഇവിടെയാണ് ആദ്യത്തെ പ്രതിഭാഗത്തിന്റെ ചലഞ്ച് . ഗസ്റ്റ് ഹൗസ് ജീവനക്കാരോ പ്ലാന്റേഷൻ ജോലിക്കാരോ ഇവരെ അവിടെ കണ്ടിട്ടില്ല. സ്വാഭാവികമായും ചാക്കോച്ചിയുടെ തൊഴിലാളികളുടെ വാദം പോലീസ് കണക്കിലെടുക്കുന്നില്ല.
ജോസഫ് അലക്സ് ഇടപെട്ടു –
“മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ഇവരെ ട്രാക്ക് ചെയ്യാമല്ലോ.”