ജോസഫ് അലക്സ് ചിരിച്ചു.
“അത് നന്നായി, എന്നിട്ടു വിഡിയോ എവിടെ”
“ഞാൻ അത് നശിപ്പിച്ചേനെ, കാരണം എവിഡൻസ് എല്ലാം കൃത്യമായി സെബാസ്റ്റ്യൻ കോടതിയിൽ എത്തിച്ചു, ജോൺ വിളിക്കുന്നത് വരെ എനിക്ക് ശരിക്കും അത്ഭുതം ആയിരുന്നു. സാധാരണ പ്രതികൾക്ക് വേണ്ടി നിൽക്കാറുള്ള സെബാന് എന്ത് പറ്റി എന്നോർത്ത്.”
“ഗ്രെറ്റ് വർക്ക് ചാക്കോ, ആ സിഡികൾ കയ്യിൽ ഉണ്ടോ ?”
ചാക്കോ സിഡികൾ കവറോടെ ജോസഫ് അലക്സിന് കൊടുത്തു.
“ശരി എനിക്ക് ഇന്ന് കുറെയേറെ മീറ്റിംഗ് ഉണ്ട്, ഞാൻ ഈ വിഡിയോ സമയം കിട്ടുമ്പോൾ കാണട്ടെ, എന്നിട്ടു ബാക്കി സംസാരിക്കാം. ഇന്ന് രാത്രി ഒരു 8 മണി ആകുമ്പോൾ വരാൻ പറ്റുമോ അല്ലേൽ നാളെ”
“ഞങ്ങൾ രാത്രി വരാം” ജഗൻ പറഞ്ഞു.
“വി വിൽ ഓൾസോ ട്രൈ റ്റു കം സാർ” ചാക്കോയും ജോണും പറഞ്ഞു.
“ഓക്കേ ദെൻ സീ യൂ അറ്റ് 8 പിഎം ഷാർപ്…. ബൈ ദി വെയ് ചാക്കോ ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്, നമ്മൾ ഇതിനു മുന്നേ പരിചയപ്പെട്ടിട്ടുണ്ട് അല്ലെ.”
ഉവ്വ് സർ, ഒരു നാല് വര്ഷം മുന്നേ, സിബിഐ യിൽ ഉണ്ടായിരുന്നപ്പോൾ … സേതുരാമയ്യരുടെ കൂടെ.”
“യെസ് യെസ് ഞാൻ ഓർക്കുന്നു. ഇപ്പോൾ സിബിഐ വിട്ടോ ?”
“വിട്ടിട്ട് 2 കൊല്ലം ആയി സാർ”
എല്ലാവരും പുറത്തേക്ക് ഇറങ്ങി. തന്റെ ജീപ്പ് ഡ്രൈവ് ചെയ്തു തിരിച്ചു പോകുമ്പോൾ സിബിഐ വിടാനുള്ള സാഹചര്യങ്ങൾ ചാക്കോയുടെ മനസ്സിലേക്ക് വന്നു.
2 വര്ഷങ്ങള്ക്കു മുന്നേ ഇരണിയൽ – നാഥമംഗലം കേസ് അന്വേഷണ സമയം. അന്വേഷണത്തിന്റെ സൗകര്യത്തിനു ചെറുശ്ശേരിയിലെ തറവാട് വീട്ടിൽ തന്നെ ആണ് സേതുരാമയ്യരും ചാക്കോയും ഗണേഷും താമസം.
അന്നൊരു വെള്ളിയാഴ്ച. സേതുരാമയ്യരും ഗണേഷും തിരുവനതപുരത്തേക്കു പോയിരിക്കുവാരുന്നു.
വീട്ടിൽ സേതുരാമയ്യരുടെ സഹോദരി 45 വയസ്സ് കഴിഞ്ഞ മീനാക്ഷി അയ്യരും ചാക്കോയും മാത്രം.
മുകൾ നിലയിൽ ഇരുന്നു ഒരു പെഗ് അടിച്ചു തുടങ്ങിയപ്പോൾ ആണ് താഴെ നിന്നും മീനാക്ഷി അയ്യർ ചാക്കോയെ വിളിച്ചത്.