നമ്രതയുടെ കഴപ്പും, അവിഹിതങ്ങളും [PART 2] [കൊമ്പൻ] [സേതുരാമൻ]

Posted by

അങ്ങിനെ ശനിയാഴ്ച് രാത്രിയായി. മോളെ സ്ലീപ്‌ഓവറിനായി ഞാന്‍ തന്നെയാണ് ഐജി വില്യം ഡിസൂസയുടെ വീട്ടിലേക്ക് സന്ധ്യക്ക് മുന്നേ കൊണ്ട് ചെന്നാക്കിയത്. അയാളുടെ പേരക്കുട്ടിയാണ് ഷെറിൻ. തിരികെ ഞാന്‍ എത്തുമ്പോള്‍ നമൃത പുറത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. അവളുടെ വേഷം കണ്ടിട്ട് എനിക്ക് വല്ലാതെ കമ്പിയായി. അവളുടെ അടുത്തേക്ക് ചെന്നാലൊരു ഉമ്മയും ഒരു കെട്ടിപ്പിടിത്തവും കിട്ടും എന്ന വിചാരത്തോടെ ചെന്ന എന്നോട് അവള്‍ മെല്ലെ പറഞ്ഞു, “വേണ്ട, അര്‍ജുന്‍, ഇപ്പോള്‍ വേണ്ട പ്ലീസ്.”

മൈര്, ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോ എന്നാണ് എനിക്ക് മനസ്സില്‍ തോന്നിയത് പക്ഷെ ഞാന്‍ ഒന്നും മിണ്ടിയില്ല.

ഹോട്ടല്‍ ലെ മെറിഡിയനില്‍ ആണ് അവരുടെ ഗെറ്റ്ടുഗതര്‍ എന്നാണ് അവള്‍ പറഞ്ഞിരുന്നത്. കൂട്ടുകാരി ഊബറില്‍ ഈ വഴി വരുമ്പോള്‍ അവളെ കൂട്ടാം എന്നാണ് പറഞ്ഞിരിക്കുന്നതത്രെ. അവള്‍ പുറപ്പെട്ടപ്പോള്‍, ഞാന്‍ എന്റെ ഫോണിലൂടെ അവളുടെ ഫോണിലെ ട്രാക്കെര്‍ ആപ്പ് നോക്കി ടാക്സിയുടെ പുരോഗതി ശ്രദ്ധിച്ചു. മെറിഡിയനിലെക്കുള്ള വഴിയിലൂടെ തന്നെയാണ് യാത്ര. ഞാന്‍ തലയില്‍ ഒരു തൊപ്പിയും വച്ച്, സാവധാനം വാതില്‍ പൂട്ടി പുറത്തിറങ്ങി ഒരു പത്തുപതിനഞ്ചു വീടകലെ പാര്‍ക്ക് ചെയിതിരുന്ന വാടകക്കാറിനുനേരെ നീങ്ങി. ഈ ഒരാവശ്യത്തിന് ഞാന്‍ തലേന്ന് തന്നെ ഒരു കാര്‍ വാടകയ്ക്ക് എടുത്ത് വീട്ടിനരികില്‍ പാര്‍ക്ക്‌ ചെയ്തിരുന്നു.

അല്‍പ്പമെങ്കിലും എന്റെ മുഖം വെളിച്ചം കുറവുള്ള സ്ഥലങ്ങളില്‍ മറച്ചുകിട്ടും എന്ന പ്രതീക്ഷിയിലാണ് തൊപ്പി എടുത്തത്.

മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ഞാന്‍ പെട്ടന്നു തന്നെ മെറിഡിയന്റെ ബാറില്‍ നമൃത ഇരിക്കുന്ന സ്ഥലം കണ്ടെടുത്തുകൊണ്ട് സാവധാനം ഉള്ളിലേക്ക് കയറി, വളഞ്ഞു കിടന്ന ബാര്‍ കൌണ്ടെറിന്റെ മറ്റേ അറ്റത്ത് ഒരു ടേബിളില്‍ ഇരുന്ന് ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു. അതും നുണഞ്ഞ് ഞാന്‍ നമ്രതയെ നിരീക്ഷിച്ചു. അവള്‍ പറഞ്ഞത് സത്യം തന്നെയായിരുന്നു. പത്തുപന്ത്രണ്ട് സ്ത്രീകള്‍ ഒരു വലിയ മേശക്ക് ചുറ്റുംകൂടി ചെറിയ തോതില്‍ മദ്യപാനവും, ചിരിവര്‍ത്തമാനങ്ങളും കൊണ്ട് ചുറ്റുപാടും ശബ്ദമുഖരിതമാക്കുന്നുണ്ടായിരുന്നു.

ഏറെ സമയമെടുത്ത് ബിയര്‍ കഴിച്ച ശേഷം ഞാന്‍ അവിടുന്ന് പുറത്തേക്കിറങ്ങി എന്റെ വാടകക്കാറില്‍ പോയി കാത്തിരുന്നു. കുറച്ചു നേരത്തിനു ശേഷമാണ് നമ്രതയും കൂട്ടുകാരും ഉല്ലാസത്തോടെ ഹോട്ടലിന് പുറത്തേക്ക് വന്നത്. അവടെ നിന്നു കൂടി കുറെ സംസാരിച്ചശേഷം, മിക്കവരും ഓരോരുത്തരായോ അല്ലെങ്കില്‍ രണ്ടും മൂന്നുമായോ ഒക്കെ യാത്രപറഞ്ഞ്‌ ടാക്സികളിലോ, അവരെ കാത്തിരുന്ന വണ്ടികളിലോ സ്ഥലം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *