“ആരാ …..” വാതിൽ മറികടന്ന് ആരോടെന്നില്ലാതെ ഞാൻ വിളിച്ച് ചോദിച്ചു. ആരുമില്ല . ശൂന്യം .
“ങ്ഹേ…..” ആരെയും കാണാത്തതിനാൽ തിരിഞ്ഞ ഞാൻ പെട്ടെന്ന് മുമ്പിൽ ഗീതുനെ കണ്ട് ഞെട്ടി. അവളും പേടിച്ച് പോയി….
“പേടിപ്പിച്ച് കളഞ്ഞല്ലോ ഗീതൂ ….”
“സോറി ……… ”
“കോറി….”
“ആരാ ഏട്ടാ…..”
“ആ…. ഞാനാരേം കണ്ടില്ല….. ”
“പിന്നെ ആരാ കതകില് മുട്ടിയത് …..”
“അത്.! ”
പെട്ടെന്നാണ് ആരോ കോണിപ്പടികൾ ഓടി കയറുന്നതിന്റെ ശബ്ദം ഞങ്ങൾ കേട്ടത് … അത് കേട്ട പാടെ ഗീതു എന്നെ പേടിച്ച് കെട്ടിപിടിച്ചിരുന്നു.
“ആരാ ഗോവിന്ദേട്ടാ അത്…. ” ഗീതു നന്നേ ഭയന്നിരുന്നു.
“ആാ…….. ഞാൻ പോയൊന്ന് നോക്കിയിട്ട് വരാം നീ കഥകടച്ച് കുറ്റിയിട്ടോ….”
“മ്….മ്…. ഇല്ല…..എനിക്ക് പേടിയാ .ഞാനും വരുന്ന് ….”
“എന്നാ വാ….”
മുമ്പിലെ ഇരുട്ടിലേക്ക് അവർ നടന്നു. ഇരുട്ട് അകമ്പടി ചേർന്നെങ്കിലും പുറകിൽ ചെറു വെളിച്ചം അവരെ പിന്തുടരുന്നുണ്ടായിരുന്നു…..
“ഇത് നമ്മളെ പേടിപ്പിക്കാനാരോ ചെയ്ത പണിയാ… മിക്കവാറും ആ അരവിന്ദാവും … ” കൈയ്യിൽ മുറുക്കി പിടിക്കുന്ന ഗീതുവിന്റെ കൈകൾ മാറ്റാൻ ശ്രമിച്ച് ഗോവിന്ദ് പറഞ്ഞു…..
“ഓ പിന്നെ … ഈ സമയത്ത് ആർക്കാ ഇറങ്ങി നടക്കാൻ ധൈര്യം വരുക. അതും പ്രേത ബംഗ്ലാവ് പോലുള്ള ഈ വീട്ടിൽ ….” ഗോവിന്ദ് കൈ പിടിച്ച് മാറ്റും തോറും ഗീതു അവനിൽ പടർന്ന് പിടിക്കാൻ ശ്രമിച്ചു….
“ഛെ…. വിട് പെണ്ണെ അങ്ങോട്ട് …….”
ഗീതു പിന്നേം കയ്യിൽ തൂങ്ങി
“നിനക്കും തോന്നിയോ അത്? ”
“എന്ത് …? ”
“അല്ല ഇതൊരു ബംഗ്ലാവ് പോലെ …. ? ഞാനിവിടെ വന്നപ്പോഴെ ശ്രദ്ധിച്ചിരുന്നു അത്. ഇത് വെറുമൊരു എട്ടുകെട്ടല്ല…. ഇവിടെ മറ്റേതോ സംസ്ക്കാരത്തിന്റെ…. അതായത് ബ്രിട്ടീഷ് ആർക്കിട്ടെക്ക്ച്ചർ …. നീ പറഞ്ഞ ബംഗ്ലാവിലെ ഒക്കെ പോലെ……”
“ഒന്ന് മിണ്ടാതിരിക്കോ ഗോവിന്ദേട്ടാ കേട്ടിട്ട് പേടിയാവുന്നു. ” ഗീതൂന്റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു……
“ഏഹ് പേടിപ്പിക്കാൻ വേണ്ടി ഞാനെന്തു പറഞ്ഞു…… ഞാൻ ഒരു വസ്തുതയല്ലേ പറഞ്ഞത്….. നീ ദേ ആ ചുവരിലെ ബൾബുകൾ നോക്കിയേ… ഇത്തരം ഡിസൈനു ബംഗ്ലാവുകളിൽ മാത്രമാണ് കാണുന്നത് ” ഗോവിന്ദ് ചുണ്ടിയ വിളക്കിലേക്ക് ഗീതു നോക്കിയതും അത് മിന്നി അണഞ്ഞു.