അങ്ങിനെ ദിവസങ്ങള്‍ നീങ്ങുമ്പോഴാണ് ഇന്ന് ഉച്ച സമയത്ത് അവളുടെ ഫോണ്‍ ലൊക്കേഷന്‍, ഓഫിസില്‍ നിന്ന് ഏതാണ്ട് അരമണിക്കൂര്‍ കാറില്‍ പോയാല്‍ എത്തുന്ന ബാംഗ്ലൂർ നഗരത്തിലെ ഈ പാര്‍ക്കിന്‍റെ അടുത്ത് എത്തുന്നത് ഞാന്‍ ശ്രദ്ധിച്ചത്. ഈ സമയത്ത് ഒരു കാരണവശാലും അവള്‍ക്ക് എവിടേക്ക് വരേണ്ട കാര്യമില്ല, മാത്രമല്ല നട്ടുച്ചക്ക് ഇവിടമൊക്കെ വിജനമായ പ്രദേശമാണ്താനും. ഞാനുടനെ ഊബര്‍ വിളിച്ച് ഇവിടേക്ക് വന്നു. കാറെടുത്തില്ല, ഇനി അത് കണ്ട് അവള്‍ തിരിച്ചറിഞ്ഞാലോ എന്ന് ഞാന്‍ കരുതി.
ടാക്സിയില്‍ നിന്നിറങ്ങി ഞാന്‍ സാവധാനം റോഡ് മുറിച്ചു കടന്ന് പാര്‍ക്കിന്‍റെ കവാടവും കഴിഞ്ഞ്, അതിനകത്ത് വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന വലിയ വൃക്ഷങ്ങല്‍ക്കിടയിലൂടെചുറ്റുപാടും വീക്ഷിച്ച്കൊണ്ട് മുന്നോട്ട് നീങ്ങി. നിമിഷങ്ങള്‍ക്കകം തന്നെ നമ്രതയെ ഞാന്‍ കണ്ടു. പിക്നിക്കിനായി ഉണ്ടാക്കിയ ഒരു പന്തലിനുള്ളിലെ ബഞ്ചില്‍, അവളും അന്നത്തെ ആ പയ്യനും കൂടിയിരുന്ന് ടാകോ സാന്‍ഡ്വിച്ച് പോലെന്തോ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്വല്‍പ്പം കൂടി മുന്നോട്ടു ഞാന്‍ നീങ്ങിയപ്പോള്‍, ബെഞ്ചില്‍ അവളുടെ മറ്റെഭാഗത്തും അല്‍പ്പം ഇരുണ്ട നിറത്തോടെയുള്ള മറ്റൊരു പയ്യന്‍ കൂടി അവരുടെ ഒപ്പം ഇരിക്കുന്നത് കണ്ടു. മൂവരും കൂടി തമാശയൊക്കെ പറഞ്ഞ് ചിരിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. പയ്യന്മാര്‍ രണ്ടാളും പത്തിരുപതു വയസ്സുള്ള നല്ല ചുള്ളന്മാര്‍ ആണ്.
കാണുന്ന ഏതൊരാള്‍ക്കും തോന്നുക, സുന്ദരിയായ ഒരു മുപ്പതുവയസ്സുകാരി ഉദ്യോഗസ്ഥ, തന്‍റെ ഓഫീസില്‍ അടുത്തെങ്ങാന്‍ ജോലിക്ക് ചേര്‍ന്ന രണ്ട് അപ്രണ്ട്ടീസ് സഹപ്രവര്‍ത്തകര്‍ പിള്ളേരോടോത്ത് ലഞ്ച് കഴിക്കുന്നു എന്നാകും, പോട്ടെ ജീവിതം മുന്നോട്ട്. ഭക്ഷണം കഴിഞ്ഞ് അവര്‍ മൂവരും ഒരു കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കുന്നതും, അത് കഴിഞ്ഞ് ബെഞ്ചിന്‍റെ പിറകിലുള്ള പുല്ലിലേക്ക് കയ്യും വായും കഴുകി വൃത്തിയാക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു.
ഭംഗിയില്‍ വെട്ടിനിരത്തി നിര്‍ത്തിയിരിക്കുന്ന ചെടികള്‍ക്ക്പിന്നിലിരുന്ന് സമാധാനത്തോടെ ഞാന്‍ അതിനിടയിലൂടെ അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. പൊടുന്നനെ അവരുടെ സംസാരത്തിലും ഭാവത്തിലും ഒരു മാറ്റം വന്നതായി എനിക്ക് തോന്നുകയുണ്ടായി. അവര്‍ പറയുന്നത് എന്താണെന്ന് എനിക്ക് കേള്‍ക്കാന്‍ പറ്റിയില്ലെങ്കിലും, പയ്യന്മാര്‍ രണ്ടുപേരും ഒരു തരം നിര്‍ബന്ധിക്കല്‍ നടത്തുന്നതായും അതിനവള്‍ പൊട്ടിച്ചിരിച്ചു കൊണ്ട്, തല കുലുക്കി നിഷേധാത്മകമായി മറുപടി കൊടുക്കുന്നതും ഞാന്‍ നോക്കിയിരുന്നു.