അച്ചൂ ……… ഈ വീടിന്റെ നാഥൻ അച്ഛനാണ് ……… അച്ഛൻ പറയുന്നതാണ് ഈ വീട്ടിലെ അവസാന വാക്ക് …… ആ ഉറച്ച വാക്കിന് മേലാണ് ഞങ്ങൾ ജീവിച്ചതും ഇനി ജീവിക്കാൻ പോകുന്നതും ……… ഇതൊരു യാചനയുടെ സ്വരമായിപ്പോയി ………
ഗൗരി ……….. അച്ഛൻ ഞങ്ങളോട് ഇങ്ങനെയൊന്നും സംസാരിക്കാൻ പാടില്ല ………. ഞങ്ങൾ ജീവിക്കുന്നത് തന്നെ അച്ഛൻ എന്നാ വാക്കിന്റെ ഉറപ്പിന് മേലാണ് ………. ആ ഉറച്ച സ്വരമാണ് എന്റെ കഴുത്തിൽ ഇപ്പൊ കിടക്കുന്ന ഈ താലി ……… എനിക്ക് അതിനു മുകളിൽ ഒന്നും വലുതല്ല ……. ആ ഉറച്ച സ്വരം എപ്പോയും ഞങ്ങളുടെ മേൽ ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം …….. അതും ഞങ്ങളുടെ നന്മക്ക് …….
അച്ഛൻ ……… ഇല്ല മക്കളെ നിങ്ങള് എന്നെ ഇപ്പോഴും സ്നേഹിക്കയും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടല്ലോ ……… ശരി ഇനി ഞാൻ നോക്കിക്കോളാം ………
ദിവസങ്ങൾ കടന്നുപോയി ……..രണ്ടുപേരുടെയും പ്രസവം അടുക്കാറായി…….. രണ്ട് അച്ഛനമ്മമാരും രണ്ടുപേരെയും നന്നയി തന്നെ നോക്കി ……….. അഭിയുടെ ആസാമിപ്യം ഒരിക്കലും സാൽമയെ അലട്ടിയില്ല …..
ഗൗരി 3 ആൺകുഞ്ഞുങ്ങൾക്കും സൽമ ഒരു ആൺകുഞ്ഞിനും ജന്മം നൽകി ഒരേ ദിവസം ………. മിനിറ്റുകളുടെ വ്യത്യാസത്തിൽ ………. അമ്മമാരെയും കുഞ്ഞുങ്ങളെയും പൂർണ ആരോഗ്യത്തോടെ വാർഡിലേക്ക് കൊണ്ടുവന്നു ……… പ്രസിവിച്ചു വന്നപ്പോൾ തന്നെ കുട്ടികളെ തിരിച്ചറിയാൻ പറ്റുന്നില്ല …….. എപ്പോയും മാറിപ്പോകുന്നു …….. മുലവേദനിക്കുമ്പോൾ കരയുന്ന കുഞ്ഞിന് പാൽ കൊടുക്കലായി സാല്മയുടെയും ഗൗരിയുടെയും ജോലി ……. അത്രക്ക് സാമ്യമുണ്ടായിരുന്നു ആ നാലുപേർക്കും ………
ദിവസങ്ങൾ കടന്നുപോയി അഭിയെക്കുറിച്ച് ഇനി തിരക്കാതിരിക്കുന്നത് മണ്ടത്തരമാണെന്നുള്ള അഭിപ്രായത്തിൽ ആമിയുടെ സഹായത്തോടെ ബാംഗ്ലൂരിൽ തിരച്ചിൽ ആരംഭിച്ചു ……… എത്ര തിരക്കിയിട്ടും അവർക്ക് അഭിയെ കണ്ടുപിടിക്കാനായില്ല ………. സാല്മ അറിയാവുന്ന കൂട്ടുകാരെയെല്ലാം വിളിച്ചുനോക്കി ….. പക്ഷെ അതിനു ഫലമുണ്ടായില്ല ……… സാൽമ അവളുടെ അച്ഛനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി ……. പക്ഷെ അവർക്ക് ഇങ്ങനെ ഒരു ബന്ധത്തിന് താല്പര്യമില്ലായിരുന്നു …….. കുഞ്ഞിനേയും അവർക്ക് ആവശ്യമില്ല …….. കുഞ്ഞിനെ ഗൗരിയെ ഏൽപ്പിച്ച് ……… ഈ ഒരു കുഞ്ഞുള്ള കാര്യമോ അഭിയുമായി നടന്ന കല്യാണമോ പുറത്ത് പറയരുതെന്ന സമവായത്തിൽ അവർ സാൽമയെയും കൂട്ടി പഞ്ചാബിലേക്ക് പോയി …….. … സല്മയുടെ മുഖഭാവത്തിൽ അവൾ ഇങ്ങനെ ആഗ്രഹിച്ചിരുന്നെന്ന് രാജശേഖരനും ശാന്തിക്കും മനസ്സിലായി ………