മൂന്ന് ദിവസം കൂടെയുണ്ട്..ആലോചിക്കാൻ സമയമില്ല.എന്‍റേതായിരുന്നല്ലോ എന്ന തോന്നലുള്ളിലുണ്ട്. വേറെയൊരുത്തനവളെ കൊണ്ടു പോവുമല്ലോന്നും. ഓർക്കാതെ നിക്കാം..എനിക്കും അവൾക്കും അത് നല്ലതേ ഉണ്ടാക്കൂ. അങ്ങനെയായിരിക്കും.
ഓർക്കാൻ കുറേ നിമിഷങ്ങൾ തന്നിട്ടില്ലേ?? അവൾ,അവളും ഞാൻ ഞാനുമായി നിന്നാൽ മതിയായിരുന്നു. ഞങ്ങളാവേണ്ടിയിരുന്നില്ല!!.. ഒട്ടിയത് പറിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്..
തീരുമാനമുറപ്പിച്ചു. ആരോടും പറയാനിന്നില്ല.
സമയം പത്തിനോടടുത്തപ്പോ.. ഗായത്രി റൂമിലേക്ക് വന്നു..
“അഭീ… ന്ന സംസാരിക്ക്….” നീട്ടിയ കയ്യിൽ അവളുടെ ഫോണുണ്ട്..
ആരാടീ എന്ന് ഞാൻ പിരികം പൊക്കി ചോദിച്ചു..
“ആരായാലെന്താ സംസാരിക്ക് നീ…” എന്‍റെ കയ്യിലേക്ക് പിടിപ്പിച്ചവൾ പോവാൻ തിരിഞ്ഞു..ഞാൻ ഫോണിലേക്ക് നേരെ നോക്കി.അനുവേച്ചി!!. ചെറിയമ്മയോ?? ഉള്ളിലൂടെയൊരുമിന്നലോടി.പറ്റില്ലായിരുന്നു. സംസാരിക്കില്ലന്ന് ഉറപ്പിച്ചതല്ലേ??.ഞാനത് കട്ടാക്കി ബെഡിലിട്ടു.
പോയി തിരിഞ്ഞ ഗായത്രി കൃത്യമതു കണ്ടു. പോയതിനേക്കാൾ വേഗത്തിൽ കലിപ്പിച്ചു കൊണ്ട് മുന്നിലെത്തി.
“ഗായത്രി പറ്റില്ലനിക്ക്…” ഞാൻ ഉള്ളതങ്ങു പറഞ്ഞു..അവൾ ബെഡിലേക്ക് കേറി എടുത്തുവന്നു.
“ഡാ.. നീയെന്തിനാങ്ങനെ പേടിക്കണേ?? നീയെന്തേലും തെറ്റ് ചെയ്തിട്ടുണ്ടോ?… സംസാരിച്ചുന്നു വെച്ച് ആരും നിന്നൊന്നും ചെയ്യാമ്പോണില്ല!!.ഒന്നും മിണ്ടീല്ലേലും ആ പറയുന്നതൊന്നു കേട്ടൂടെ?? ആഗ്രഹണ്ടായിട്ടല്ലേ നിന്നെയിങ്ങനെ വിളിക്കണത്.മര്യാദക്ക് ഫോണെടുത്ത് സംസാരിക്ക്.” ഉള്ള ഒച്ചയെല്ലാമെടുത്ത് അവളെന്റെ ചെവിയടപ്പിച്ചു.എന്നാലും ഞാനയഞ്ഞു നിന്നു.കയ്യിലേക്കെടുത്ത, അവളുടെ ഫോൺ വീണ്ടും മുരണ്ടു..
“….അഭീ…..” കലിപ്പോടെയുള്ള ഗായത്രിയുടെ വിളി. കൂടെ ഫോൺ അവളെടുത്തെന്റെ കയ്യിൽ പിടിപ്പിച്ചു.നാശം പിടിക്കാൻ.
“ഗായത്രി….. ” ഫോണിൽ ചെറിയമ്മയുടെ ശബ്‌ദം മെല്ലെ പൊന്തി.
“അനുവേച്ചീ…. അഭിയിവിടെണ്ട് സംസാരിച്ചോട്ടോ..” അവളെന്റെ കയ്യിലെ ഫോണിലേക്കടുത്തുകൊണ്ട് പറഞ്ഞു.
“ചെവീല് വെക്കടാ… സംസാരിക്കന്നിട്ട്…”ഒച്ചെയെടുക്കാതെ ഗായത്രി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു. എന്തേലുമാവട്ടെ. ഞാൻ ഫോൺ ചെവിയിലേക്ക് അടുപ്പിച്ചു.ബെഡിൽ നിന്നിറങ്ങി,സൈഡിലെ ചെയറിൽ ചെന്നിരുന്നു..അപ്പുറത് നിന്ന് ആരുടെയൊക്കെയോ ശബ്‌ദം കേൾക്കാം.ചെറിയമ്മ ഒന്നും മിണ്ടുന്നില്ല.
“ഹലോ…..” ആ ശബ്‌ദം മൂടിയ അന്തരീക്ഷത്തിൽ മുഴങ്ങുന്നപോലെ.ഫോൺ എടുത്തെറിഞ്ഞാലോന്ന്