അരുൺ സാർ എൻ്റെ അടുത്തക്ക് വന്ന് എല്ലാം വേണ്ട വിതം കൈകാര്യം ചെയ്തോളാം എന്ന് പറഞ്ഞു. ക്ലാസ്സൊന്നു കണ്ട്രോൾ ആയപ്പോൾ പുള്ളി പോയി.
ദേഷ്യം പോയില്ലെങ്കിലും ഞാൻ ഒന്നും മിണ്ടാതെ അവിടെയിരുന്നു. ആ തെണ്ടി ദീപുവിനെയും പുന്നാരമോൾ കീർത്തനയെയും കൈയിൽ കിട്ടിയിരുന്നേൽ രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു. എന്നിട്ട് മതി സസ്പെന്ഷനും കോപ്പുമൊക്കെ.
അരുൺ സാർ പോയതും ഒന്നും സംഭവിക്കാത്ത ബീന മിസ്സ് തകൃതിയിയി പഠിപ്പിക്കൽ തുടങ്ങി.
*****
അന്ന വേർഷൻ:
ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ഞാൻ സ്റ്റീഫനെ വിളിച്ചു. അവൻ ഇന്ന് കോളേജിൽ വന്നിട്ടില്ല എന്ന് പറഞ്ഞു. കുറച്ചു നേരം അവൻ്റെ അടുത്ത് സംസാരിച്ചപ്പോൾ ഒരു ആശ്വാസമായി.
വൈകി വന്നാൽ മതി എന്ന് അരുൺ സാർ പറഞ്ഞതുകൊണ്ട് ഞാൻ പാറു ചേച്ചിയുടെ കൂടെയാണ് ഇറങ്ങിയത്. ജംഗ്ഷനിൽ എത്തി ഓട്ടോ വിളിച്ചു കോളേജിലേക്ക്. നെഞ്ച് പട പട എന്നിടിക്കാൻ തുടങ്ങി, എങ്കിലും കോളേജിൽ കാല് കുത്തിയപ്പോൾ എന്തും നേരിടാം എന്നൊരു ധൈര്യം വന്നപോലെ. അല്ലെങ്കിലും തെറ്റ് ചെയ്യാത്തവർ എന്തിനു ഭയപ്പെടണം. ഓട്ടോയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഓഫീസ് സ്റ്റാഫ് വന്ന് മീര മാഡത്തിൻ്റെ ഓഫീസിലേക്ക് എത്താൻ ആവിശ്യപ്പെട്ടു. ഞാൻ നേരെ അവരുടെ അടുത്തേക്ക് പോയി
ഞാൻ അകത്തേക്ക് കയറിയപ്പോൾ മീര മാം മുഖം കറുത്തിരിക്കുന്നുണ്ട്. എങ്കിലും എന്നെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു. അഭിനയം കൊള്ളാം. ഇവരെയൊക്കയാണോ ഞാൻ ബഹുമാനിച്ചിരുന്നതും സ്വന്തമെന്നു കരുതിയതും. ഒക്കെ പപ്പയുടെ പൊസിഷനും പണത്തോടുമുള്ള ബഹുമാനം മാത്രം
“അന്നാ മോൾ ഇരിക്ക്”
അവർ മുൻപിലെ കസേര ചൂണ്ടികാണിച്ചു പറഞ്ഞു .
“അന്നമോളുടെ ഭാഗത്തു തെറ്റൊന്നുമില്ല എനിക്കറിയാം. ഞാൻ അപ്പയോട് പറഞ്ഞു കോളേജിൽ വിടാൻ സമ്മതിപ്പിച്ചുണ്ട്. “
അവരുടെ തള്ള് കേട്ടുനിന്നതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല. അതോടെ അവരുടെ മുഖത്തു ഒന്നു വാടി.
“പിന്നെ മോളെ രാവിലെ തന്നെ രണ്ടു ക്ലാസ്സിലും ഞാൻ നേരിട്ട് പോയി മാനേജ്മൻറെ സർക്കുലർ വായിച്ചായിരുന്നു. ആരെങ്കിലും മോൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അവർക്കെതിരെ അപ്പോൾ തന്നെ നടപടിയെടുത്തോളം.”