“ഡാ നീ എന്തറിഞ്ഞിട്ടാണ്? ആ ജോണിയുമായിട്ടുള്ള കല്യാണം നേരത്തെ നടത്താനാണ് പപ്പയുടെ പ്ലാൻ. പപ്പയെയും കൊച്ചാപ്പയെയും തടയാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ.”
അത് നടക്കണ കാര്യമല്ല എന്ന് സ്റ്റീഫന് മനസ്സിലായി
അന്ന അവൻ്റെ അടുത്തു നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. ചേച്ചിക്ക് ചതി പറ്റിയതാണ് എന്നറിഞ്ഞപ്പോൾ അവന് വിഷമം ആയി.
“എന്നാലും ചേച്ചി എന്താണ് എന്നെ വിളിക്കണ്ടിരുന്നത്.?”
“ഡാ ഫോൺ ഓഫായി പോയി. പിന്നെ അന്നേരത്തെ മനസികാവസ്ഥയിൽ അങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്.
“ഡാ പിന്നെ അർജ്ജു വിചാരിക്കും പോലെ അല്ല. അവനെ കൂട്ടാൻ ചിലർ തൃശൂരിൽ എത്തിയിരുന്നു. ആരാണ് എന്ന് മനസ്സിലായില്ല. പിന്നെ ഞങ്ങളെ പഠിപ്പിക്കുന്ന അരുൺ സാറിന് അവനെ അറിയാം”
“ചേച്ചി ഞാൻ പറയാൻ വിട്ടു പോയി കൊച്ചാപ്പ ടീമിനെ ഇറക്കിയിരുന്നു. കോളേജിന് അടുത്തു കാത്തു കിടന്ന അവന്മാരെ ഒക്കെ ആരോ തല്ലി ഓടിച്ചു പോലും. മിക്കവാറും അർജ്ജുവിൻ്റെ ആൾക്കാർ ആയിരിക്കും.”
അത് കേട്ടപ്പോൾ അന്നക്ക് ഒരു കാര്യം മനസ്സിലായി. അന്ന് അങ്ങനെ ഒരു കാര്യം നടന്നു എന്നത് അർജ്ജുവും രാഹുലും അറിഞ്ഞിട്ടില്ല.
“ചേച്ചി ഏതോ ഒരു സെൻട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ വന്ന് പപ്പയെയും കൊച്ചപ്പനയും ഒക്കെ ഭീക്ഷിണിപെടുത്തി പോലും.”
“ആരാണ് ഏതു പോസ്റ്റിലാണ് വർക്ക് ചെയുന്നത്?”
“ഞാൻ കണ്ടില്ല ചേച്ചി, അപ്പച്ചി പറഞ്ഞതാണ്. പിന്നെ ഞാനും അപ്പച്ചിയും അർജ്ജുവിൻ്റെ ഫ്ലാറ്റിൽ പോയിരുന്നു . ഭയങ്കര സെറ്റപ്പ് ഫ്ലാറ്റാണ്.”
ടൂർ പോകാതെ അന്ന് പൂനെക്ക് പോയാൽ മതിയായിരുന്നു. ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു എന്ന് മാത്രമല്ല അർജ്ജുവിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു.
“നീ അത് വിട്. നീ അപ്പച്ചിയോട് ഇങ്ങോട്ട് മാറിയ കാര്യം പറയണം. പിന്നെ പപ്പയും കൊചാപ്പയെയും അറിയിക്കരുത് എന്നും അപ്പച്ചിയോട് പറയണം.”
“ശരി ചേച്ചി.”
ഭക്ഷണം കഴിച്ച ശേഷം സ്റ്റീഫൻ അന്നയെ ഹോസ്റ്റലിൽ തിരിച്ചാക്കി. അന്ന ഫോൺ ചാർജ് ചെയ്യാൻ ഇട്ട ശേഷം ഓണാക്കി. ഗോവയിൽ നിന്ന് പോന്ന ശേഷം ഇപ്പോഴാണ് ഫോൺ ഓണാക്കുന്നത് . whatsappil കുറെ മെസ്സേജുകൾ വന്നു കിടക്കുന്നുണ്ട്. ക്ലാസ്സ ഗ്രൂപ്പിൽ മുഴുവൻ തന്നെ കുറിച്ചും അർജ്ജുവിനെ കുറിച്ചുമാണ് മെസ്സേജുകൾ.