വേണിയുടെ രംഗീല [II] [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]

Posted by

എയര്‍പോര്‍ട്ടിലും വിമാനത്തിലും ഞാന്‍ ശ്രദ്ധിച്ചത് വേണിയും ക്രിസ്റ്റിയുമായുള്ള അകല്‍ച്ചയാണ്. എന്നിരുന്നാലും അവന്‍ അവള്‍ക്ക് സീറ്റ് നോക്കി കൊടുക്കുന്നതിലും ലഗ്ഗേജ് എടുക്കുന്നതിലും ഒക്കെ കരുതല്‍ കാണിച്ചു. ഗോവയില്‍ എത്തിയപ്പോള്‍ എന്റെ ബാക്ക് പാക്‌ ഞാന്‍ സ്കൂട്ടറിന്റെ പ്ലാട്ഫോര്‍മില്‍ വച്ചപ്പോള്‍ വേണിയുടേത് ക്രിസ്റ്റി ചുമലില്‍ ഏറ്റിയിട്ട് അവന്റെത് കാലിനടുത്ത് വച്ചു.

റിസോര്‍ട്ടില്‍ ചെക്കിന്‍ ചെയ്ത് ഒന്ന്‍ ഫ്രെഷ്ന്‍ അപ് ചെയ്ത് ശേഷം ഞങ്ങള്‍ ബീച്ചിലേക്ക് വിട്ടു. ക്രിസ്റ്റി പറഞ്ഞ പോലെതന്നെ തിരക്ക് കുറവായ എന്നാല്‍ ഗോവയിലെ മറ്റ് ബീച്കളെക്കാള്‍ കൂടുതല്‍ പോഷ് ആയ സ്ഥലമായിരുന്നു അരാമ്പോള്‍. ആദ്യം കണ്ട ഷാക്കില്‍ തന്നെ കയറി ഓരോ കാന്‍ ബിയറും കുടിച്ചിരിക്കുമ്പോള്‍ ക്രിസ്റ്റി ആ എരിയയെപ്പറ്റി അവനുള്ള അറിവ് പുറത്തെടുത്തു.

’70കളില്‍ ഒക്കെ ഉണ്ടായിരുന്ന ഹിപ്പി കള്‍ച്ചറിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന മുന്തിയ കേന്ദ്രം ആയിരുന്നത്രെ ഈ ബീച്ച്. അവിടെ ഇപ്പോഴും ഒരു പഴയ ഹിപ്പി മാര്‍ക്കെറ്റും, മ്യുസിക് കോര്‍ണറും മറ്റും ആക്റ്റീവ് ആയി നിലനില്‍ക്കുന്നുണ്ട്. കഞ്ചാവ് ഇപ്പോഴും സുലഭം. ഇതിന്റെ മറ്റേ അറ്റത്ത് ഒരു ‘ക്ലോത്ത്സ് ഓപ്ഷണല്‍’ അതായത് ആവശ്യക്കാര്‍ മാത്രം വസ്ത്രം ധരിച്ചാല്‍ മതി എന്ന അലിഖിത നിയമമുള്ള ഒരു ബീച്ച് സെക്ഷന്‍ കൂടി ഉണ്ടത്രേ. അധികാരികള്‍ വിദേശ ടൂറിസത്തിനായി കണ്ണടക്കുന്ന ഒരു ഭാഗം. മറ്റൊരു വിശേഷം ബീച്ചില്‍ നിന്ന്‍ റോഡ്‌ മുറിച്ചുകടന്ന്‌ കാല്‍ കിലോമീറ്റര്‍ പോയാല്‍ കാണുന്ന വലിയ തടാകമാണ്. ശുദ്ധജലം ഉള്ള ആ തടാകത്തിലെക്കും വിദേശികളടക്കം സന്ദര്‍ശകര്‍ പോവാറണ്ടുപോലും.

ബിയറും തീര്‍ത്ത് ഞങ്ങള്‍ ബീച്ചിലൂടെ നടത്തം ആരംഭിച്ചു. വിദേശികളും സ്വദേശികളും ആയ സ്ത്രീ പുരുഷന്മാര്‍ ഇടയ്ക്കും തലക്കും വെള്ളത്തിലും മണലിലും അല്‍പ്പവസ്ത്രധാരികളായി അവിടെയും ഇവിടെയും നടപ്പുണ്ടായിരുന്നു. ഞാനൊരു ബർമുഡയും ടീഷര്‍ട്ടും ധരിച്ചപ്പോള്‍ വേണി കയ്യില്ലാത്ത ഒരു സ്പെഗത്തി സ്ട്രാപ് ടോപ്പും ലൂസായ, മുട്ടിന് കഷ്ട്ടി താഴെ വരെയുള്ള, ഒരു സ്കര്‍ട്ട്മാണ് ഇട്ടിരുന്നത്. ക്രിസ്റ്റി ബര്മുടയും കയ്യില്ലാത്ത ടീ ഷര്‍ട്ടും ധരിച്ച് അവന്റെ ഉറച്ച ബോഡിയും കാട്ടി നടന്നു. അഞ്ചു മിനിട്ടിനുള്ളില്‍ അവന്‍ ടീ ഷര്‍ട്ടും ഊരി തോളിലിട്ട്‌ സിക്സ് പാക്കും കാട്ടിയായി നടത്തം. ഞങ്ങള്‍ തമ്മില്‍ സംസാരം തുടര്‍ന്നതോടെ സാവധാനത്തില്‍ വേണിയും ക്രിസ്റ്റിയുമായുള്ള ശീതയുദ്ധം അവസാനിച്ച് വരുന്നതായി എനിക്ക് തോന്നിത്തുടങ്ങി.

നടന്നു നടന്ന് സന്ധ്യ ആവും മുന്നേ ഞങ്ങള്‍ ഹിപ്പി മാര്‍ക്കെറ്റില്‍ എത്തി. ബീച്ച്ന് പറ്റിയ വിലകുറഞ്ഞ തരം കോട്ടണ്‍ വസ്ത്രങ്ങളും കഴുത്തിലും കാതിലും ഇമിടുന്ന പലതരം കുണുക്കുകളും തോരണങ്ങളും

Leave a Reply

Your email address will not be published. Required fields are marked *