അപ്പോളാണ് ജോണിച്ചായൻ എന്നെ ഫോണിൽ വിളിച്ചത്. പുള്ളിക്കാരൻ പുറത്തു നിൽക്കുന്നുണ്ട് ഒരു സർപ്രൈസ് ഉണ്ട് പോലും.
എല്ലാവരുടെയും സഹതാപ കണ്ണുകളിൽ നിന്ന് രക്ഷപെടാനായി ഞാൻ വേഗം തന്നെ ക്ലാസ്സിൽ നിന്നിറങ്ങി നേരെ വെയിറ്റ് ചെയ്‌തു നിൽക്കുന്ന അങ്ങേരുടെ വണ്ടിയിൽ കയറി. പുറത്തേക്ക് നോക്കിയപ്പോൾ വരാന്തയിൽ അർജ്ജുൻ നിൽക്കുന്നുണ്ട്.
ജോണിച്ചായൻ വേഗം തന്നെ വണ്ടിയുമായി കോളേജിന് വെളിയിലേക്കിറങ്ങി. എന്നിട്ട് കുറച്ചു പോയ ശേഷം U ടേൺ അടിച്ചു കോളേജ് ഗേറ്റിൽ നിന്ന് കുറച്ചു മാറി വണ്ടി നിർത്തി.
“എന്തിനാ ജോണിച്ചായ ഇവിടെ കാർ നിർത്തിയിരിക്കുന്നത്?”
“നിനക്ക് ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞില്ലേ. കുറച്ചു വെയിറ്റ് ഇപ്പോൾ കാണാം.”
ജോണിച്ചായൻ്റെ ശ്രദ്ധാ മുഴുവൻ കോളേജ് കവാടത്തിലാണ്. പെട്ടന്നാണ് അർജ്ജുവിൻ്റെ കാർ പുറത്തേക്ക് വന്നത്. കാർ അൽപ്പം മുന്നിലേക്ക് നീങ്ങിയതും ഒരു ജീപ്പ് വന്ന് മുൻപിൽ വട്ടം നിർത്തി. ഗുണ്ടകൾ എന്നു തോന്നിക്കുന്ന മൂന്നാലു പേർ ജീപ്പിൽ നിന്ന് ചാടിയിറങ്ങി. കയ്യിൽ മര കഷ്‌ണമൊക്കയുണ്ട്.
“ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ്. എൻ്റെ ക്വറിയിലെ പണിക്കരാണ്. ആ തെണ്ടിയുടെ കാല് തല്ലിയൊടിക്കാനാണ് പറഞ്ഞിരിക്കുന്നത് ” ജോണിച്ചായൻ അത് പറഞ്ഞപ്പോൾ എൻ്റെ ഉള്ളൊന്നാളി.
എന്നാൽ കാറിൽ നിന്നിറങ്ങിയ അർജ്ജു നിമിഷ നേരം കൊണ്ട് അവന്മാരെ അങ്ങോട്ട് അക്രമിക്കുന്നതാണ് കണ്ടത്. അവൻ്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു ഒരു കൊലച്ചിരി. ഒരുത്തൻ ഓടി പോയി. മൂന്നെണ്ണം നിലത്തു വീണു കിടക്കുന്നുണ്ട്. എല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞിരുന്നു.
സംഭവം പാളി എന്ന് മനസ്സിലായതും ജോണിച്ചായൻ കാർ എടുത്തു സ്ഥലം കാലിയാക്കി. കാർ എടുത്തു പോകുന്ന ഞങ്ങളെ നോക്കി നില്ക്കുന്ന അർജ്ജുവിനെയാണ് ഞാൻ കണ്ടത്. അന്ന് എന്നെ ചുംബിക്കാൻ എന്ന പോലെ പിടിച്ചപ്പോൾ ഉള്ള അതേ ചിരി അവൻ്റെ മുഖത്തുണ്ടായിരുന്നു.
ജോണിച്ചായൻ്റെ മുഖത്തു ഭയം നിറഞ്ഞിരുന്നു. ശീതികരിച്ച കാറിൻ്റെ അകത്തായിട്ടു കൂടി ആളാകെ വിയർത്തിരുന്നു. ജോണിച്ചായൻ വിചാരിച്ച പോലെ അല്ല കാര്യങ്ങൾ നടന്നത്.
“ജോണിച്ചായൻ എന്തു പണിയാൻ കാണിച്ചത്?”
മിണ്ടാട്ടമില്ല
“ഇങ്ങനെ എടുത്തു ചാടി ഓരോന്ന് ചെയ്യുന്നതിന് മുൻപ് അവനെ കുറിച്ചന്വേഷിച്ചയായിരുന്നോ ?”