അച്ഛനൊന്ന് ചിരിച്ചു.
“ഞാൻ മോഹനൻ പട്ടാളം മോഹനനെന്ന് നാട്ടുകാര് വിളിക്കും…….” അച്ഛൻ പറഞ്ഞു.
“എനിക്കറിയാം…….” നിതയാൻ്റി പറഞ്ഞു.
“ഇന്ന് മോള് ഞങ്ങടെ വീട്ടിൽ വന്നിരുന്നു…..” അച്ഛൻ പറഞ്ഞു.
“ജംഗ്ഷനിലെ കടക്കാരൻ പറഞ്ഞാരുന്ന് അവള് ആരുടേയോ കാറിലാ വന്നതെന്ന് ഞാനവളെ വഴക്കും പറഞ്ഞ് നാട്ടുകാരെന്ത് പറയും നാളെ കെട്ടിച്ചു വിടാനൊള്ള പെണ്ണല്ലേ…….” നിതയാൻ്റി പറഞ്ഞു.
“അപ്പം കൊച്ചിനെ കണ്ടപ്പംഎൻ്റെ രണ്ടാമത്തെ മോനാ ഇത്. അവനൊരാഗ്രഹം അവളെ കെട്ടിയാലോന്ന്……” അച്ഛൻ രതീഷേട്ടനെ ചൂണ്ടി പറഞ്ഞു.
“എൻ്റെ മോൻ്റെ ആഗ്രഹമല്ലേ നിങ്ങൾക്ക് ഇഷ്ടമാണെങ്കി……..” അച്ഛൻ പാതിയിൽ നിർത്തി.
“അതിപ്പം സാറേ……അവളുടെ അമ്മാവനും വല്ല്യച്ചനുമാ ഒരുപകാരമില്ലെങ്കിലും ഈ കാര്യത്തിൽ സംസാരിക്കണ്ടത്. പിന്നെ ഈ വസ്തുവീന്ന് കൊറച്ച് വിറ്റിട്ടുവേണം കല്ല്യാണം നടത്താൻ അതിന് നല്ല വെല കിട്ടീട്ടുവേണം വിൽക്കാൻ……” നിതയാൻ്റി പറഞ്ഞു.
“അതൊക്കെ അവിടെ നിക്കട്ട്…. നിങ്ങക്ക് അമ്മക്കും മോൾക്കും ഇഷ്ടമാണോ……? ” അച്ഛൻ ചോദിച്ചു.
“ഞങ്ങക്കെതിർപ്പൊന്നുമില്ല……പക്ഷേ അവരോടാലോചിച്ചില്ലെങ്കി…….” നിതയാൻ്റി പറഞ്ഞു.
“അതൊന്നും പേടിക്കണ്ടെന്നേ…….നീയവരോട് കല്ല്യാണം തീരുമാനിച്ചെന്ന് പറഞ്ഞാമതി ഇതിപ്പം രണ്ടുപേരുടേയും അച്ഛനമമ്മമാർക്ക് ഇഷ്ടപ്പെട്ടാ നടത്തണം പണ്ടുകാലത്താ കാരണവൻമാരുടെ തീരുമാനം ഇപ്പം അതൊന്നുമില്ല. ഇപ്പം കല്ല്യാണമെല്ലാം ഒരോ കാറ്ററിങ് സർവീസുകാരെ ഏൽപ്പിച്ചാ ആഹാരം റെഡി ഓഡിറ്റോറിയം ബുക്ക് ചെയ്താ പന്തലും റെഡി മക്കളെ ഒരുക്കിക്കൊണ്ടുവരുന്ന ജോലിയേ അച്ഛനമ്മമാൻക്കുള്ളൂ………” അച്ഛൻ അധികാരത്തിൽ പറഞ്ഞു.
“അതിന് പൈസ വേണ്ടേ ഏട്ടൻ പോയപ്പോ കൊറച്ച് പൈസ കിട്ടി അത് വീടിൻ്റെ ലോണടക്കാനെ തെകഞ്ഞോളൂ. പിന്നെ എൻ്റേം അവളുടേമായിട്ട് പത്തിരുത്തഞ്ച് പവൻ സ്വർണ്ണം കാണും അത്രേയുള്ളു…….” നിതയാൻ്റി പറഞ്ഞു.
“അതൊക്കെ പിന്നത്തെ കാര്യമല്ലേ…….” അച്ഛൻ പറഞ്ഞു.നീതുവേച്ചി ട്രേയും പിടിച്ച് വാതിലിൽ മറഞ്ഞുനിന്ന് ചേച്ചിയെ നോക്കി കണ്ണുരുട്ടി.
“അല്ലാൻ്റീ…..കുടിക്കാനെടുക്കാൻ പോയ ആളിനെ കാണോന്നില്ലല്ലോ…….” ചേച്ചി പറഞ്ഞു. നീതുവേച്ചി
പതിയെ നടന്ന് ട്രേ ടീപ്പോയിൽ വച്ചു.
“അങ്ങോട്ട് കൊടുക്ക് മോളേ……..” അച്ഛൻ രതീഷേട്ടനെ ചൂണ്ടിക്കാട്ടി സ്നേഹത്തോടെ നീതുവേച്ചിയോട് പറഞ്ഞു.ചേച്ചി ഓറഞ്ച് ജ്യൂസ് ആദ്യം അച്ഛനും അമ്മക്കും പിന്നെ രതീഷേട്ടനും കൊടുത്തു.അച്ഛൻ്റെ നോട്ടം നിതയാൻ്റിയിലായിരുന്നു. ഇടക്കിടെ ആൻ്റി പതറിപ്പോവുന്നത് ഞാൻ കണ്ടു.
“മോൾക്ക് ചെറുക്കനെ ഇഷ്ടപ്പെട്ടോ…….” അച്ഛൻ ചോദിച്ചു.