കുറച്ചു ദിവസത്തെ കണക്കുകൂട്ടലുകൾക്ക് ശേഷം അന്ന രണ്ടും കൽപ്പിച്ച അർജ്ജുവിൻ്റെ ലാപ്ടോപ്പിൽ കയറി പരതാൻ തീരുമാനിച്ചു. അവൾ വന്നിരിക്കാൻ തുടങ്ങിയതിൽ പിന്നെ അർജ്ജുൻ ലഞ്ച് കഴിക്കാൻ പോയാൽ ബെൽ അടിക്കുമ്പോൾ മാത്രമാണ് തിരികെ വരിക.
ഇന്ന് അവൻ വരുന്നതിന് മുൻപ് ലാപ്ടോപ്പ് എടുത്തു നോക്കണം. ഉച്ചക്ക് ബ്രേക്ക് തുടങ്ങിയപ്പോൾ അവൾ സ്വന്തം ലാപ് എടുത്ത് ബാഗിൽ വെച്ചു. എന്നിട്ട് ക്യാന്റീനിൽ പോയിട്ട് കുറച്ചു കഴിച്ചു എന്ന് വരുത്തിയിട്ട് തിരിച്ചു ഔടി വന്ന്. ഒന്നുമറിയാത്ത പോലെ അർജ്ജുവിൻ്റെ ലാപ്ടോപ്പ് എടുത്ത് അവളുടെ സീറ്റിൽ ഇരുന്നു ലോഗിൻ ചെയ്‌തു. ഓരോ ഡ്രൈവുകളായി പരതി. പക്ഷേ നിരാശയായിരുന്നു ഫലം. അകെ കുറച്ചു ക്ലാസ്സ് നോട്ടസും പൗർപോയിന്റ് സ്ലൈഡ്‌സ്. ഒരു ഫോൾഡറിൽ കുറച്ചു സിനിമ. ഒരു ഡ്രൈവ് മുഴുവൻ പാട്ടുകൾ. പിന്നെ കുറെ ഇ ബുക്‌സ്. ഇതല്ലാതെ പേർസണലയിട്ടുള്ള ഒന്നും തന്നെ ഇല്ല. ഇത്രയും നോക്കിയപ്പോളേക്കും സമയം കുറച്ചായി. കുറച്ചു പേരൊക്കെ ക്ലാസ്സിലേക്ക് എത്തി തുടങ്ങിയിരിക്കുന്നു. അവൾക്ക് ടെൻഷൻ കൂടി
അവൾ പെട്ടന്ന് തന്നെ ബ്രൗസർ തുറന്നു. നോക്കി ജിമെയിലും ഫേസ്ബുക്കും ഒക്കെ ലോഗിനായി ആണ് കിടക്കുന്നത്. രണ്ടും അർജുൻ എന്ന പേരിൽ തന്നെ. ആദ്യമേ അവൾ ഇമെയിൽ കയറി നോക്കി. വളരെ കുറച്ചു മെയിൽ മാത്രം. മൈലുകളുടെ തീയതി വെച്ച് നോക്കിയാൽ അക്കൗണ്ട് തുടങ്ങിയിട്ട് അധികം നാൾ ആയിട്ടുള്ളു. അതായത് ക്ലാസ്സ് തുടങ്ങുന്നതിന് ഒരു മാസം മുൻപ്.
വേഗം തന്നെ ഫേസ്ബുക് തുറന്നു. നേരത്തെ കണ്ടത് പോലെ തന്നെ ഒറ്റ ഫോട്ടോസ് പോലുമില്ല. ഒരു ഫോട്ടോ ആൽബം പോലുമില്ല. ക്ലാസ്സിലെ കുറച്ചു പേർ മാത്രം ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട്. പെട്ടന്നാണ് ഫ്രണ്ട്ലിസ്റ്റിൽ കിടക്കുന്ന മറ്റൊരു പേര് അവളുടെ ശ്രദ്ധയിൽ പെട്ടത്. ശിവ രാജശേഖരൻ. പ്രൊഫൈൽ ഫോട്ടോ ഒന്നുമില്ല. അവൾ വേഗം പ്രൊഫൈൽ തുറന്നു നോക്കി. കോളേജ് സ്കൂൾ എല്ലാം എഴുതിയിട്ടുണ്ട്. അവൾ കരുതിയത് പോലെ തന്നെ ഐഐഎം കൊൽക്കട്ട മാസ്റ്റേഴ്സ് അതിൻ്റെ താഴെ ബാംഗ്ലൂർ ഉള്ള പ്രമുഖ എഞ്ചിനീയറിംഗ് കോളേജ്. സ്കൂളിംഗ് സൈനിക സ്‌കൂൾ പൂനെ. പ്രൊഫൈൽ ഫോട്ടോ ഇല്ലെങ്കിലും നിറയെ ഫോട്ടോ ആൽബങ്ങൾ ഉണ്ട്. കൂടുതലും യാത്രകളുടെ ഫോട്ടോസ് ആണ്. പിന്നെ ഒന്ന് രണ്ട് ആൽബം നിറയെ ഫാമിലി ഫോട്ടോസ്. അച്ഛനും അമ്മയും പെങ്ങളുമാണെന്ന് വ്യക്തം. അച്ഛൻ എയർ ഫോഴ്‌സിൽ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു. നല്ല സുന്ദരിയായ അമ്മ. അതിലും സുന്ദരിയായ പെങ്ങൾ. അർജ്ജുവും നല്ല സ്മാർട്ടായിട്ടുണ്ട്. അവൻ്റെ മുഖത്തു നല്ല സന്തോഷമുണ്ട്. അവൾ ആ ഫോട്ടോയിലേക്ക് കുറച്ചു നേരം നോക്കി നിന്ന് .