“ഞാൻ ഞാൻ എന്ത് പറയാൻ ആണ് ടാ… സംശയം ആരെ… നിന്റെ പഴേ ശത്രുക്കൾ ആരെങ്കിലും ???”
“ഹ…. കണ്ടുപിടിക്കണം…. ആരായാലും…..”
അയാൾ വീണ്ടും സോഫയിൽ ഇരുന്ന് മകന്റെ ഫോട്ടോയിൽ നോക്കി ഇരുന്നു…
കുറെ നേരം കഴിഞ്ഞപോൾ അയാളുടെ ഫോണ് അടിച്ചു.
“ആ പറ ആൽബർട്ടെ..”
“മുതലാളി…. ഹരി സർ അന്ന് പോയത് മൂന്നാർ ഭാഗത്തേക്ക് ആണ്… ”
“ഹ അത് പിന്നെ അവനെ അവിടെ നിന്ന് അല്ലെ കിട്ടിയത് നീ അവൻ എന്തിന് പോയി ന്ന് പറ..”
“മുതലാളി അത്….”
“നീ കാര്യം പറ ആൽബർട്ടെ….”
അയാളുടെ ശ്ശബ്ദം നേർത്തു
“മുതലാളി അത് പ്രതാപൻ സർ ന്റെ മോളുടേ വണ്ടിക്ക് പിന്നാലെ ആണ് പോയത് ഹരി സർ…”
“ങേ….”
രാജശേഖരൻ തിരഞ്ഞു സോഫയിൽ ഇരിക്കുന്ന പ്രതാപനെ നോക്കി….
അയാൾ തലക്ക് കൈ കൊടുത്ത് ഇരിക്കുകയാണ്.
“അതേ മുതലാളി… അവളുടെ കൂടെ വേറെ ആരോ കൂടെ ഉണ്ടായിരുന്ന് വണ്ടിയിൽ അത് ആരാ ന്ന് മനസിലായില്ല. ”
“ആരായിരുന്നു അത് ന്ന് നീ ഉടനെ കണ്ടുപിടിച്ചിട്ടു അത് ആരായാലും പൊക്കിക്കോ… ന്നിട്ട് നമ്മുടെ ഗോഡൗണിലേക്ക് കൊണ്ടുവ…പിന്നെ അവളെയും പൊക്കിക്കോ… ഒന്നും നോക്കണ്ട കേട്ടല്ലോ”
“ശരി മുതലാളി”
ഫോണ് കട്ട് ആക്കി രാജശേഖരൻ സോഫയിൽ വന്നിരുന്നു.
“എടാ എന്താ പറഞ്ഞേ അവൻ…”
പ്രതാപൻ ആകാംഷയോടെ അയാളെ നോക്കി…
“ടാ നമുക്ക് നമ്മുടെ ഗോഡൗണ് വരെ ഒന്നു പോകണം”
“എന്തിന്…. ??”
“അത് അവിടെ ചെന്നിട്ട് പറയാം നീ വാ”
“നീ ഇവിടെ നിന്നാൽ മതി ഞങ്ങൾ പൊക്കോളാം”