: എടി പെണ്ണേ… പേടിച്ചുപോയോ…
: പിന്നില്ലാതെ… ഇങ്ങനുണ്ടോ ഒരു പെണ്ണുപിടിയൻ
: ആഹാ.. അതിന് ഞാൻ പിടിച്ചിട്ടൊന്നും ഇല്ലല്ലോ… ദേ നോക്കിയേ എന്റെ രണ്ട് കൈയും ഫ്രീയാണ്, നീയല്ലേ എന്റെ നെഞ്ചത്ത് കയറി കിടക്കുന്നത്…
: ദുഷ്ടൻ…. മിണ്ടണ്ട എന്നോട്
: ഇനി എന്റെ മോള് എഴുന്നേറ്റ് പോയേ… ഞാൻ വേഗം റെഡിയായി താഴേക്ക് വരാം ട്ടോ…
: ഉം… വാ വാ …
ഹരി താഴേക്ക് വന്നശേഷം എല്ലാവരും ഒരുമിച്ചിരുന്ന് അമ്മായിയുടെ രുചിക്കൂട്ടുകൾ അനുഭവിച്ചറിഞ്ഞു. തെങ്ങിൻ കള്ളൊഴിച്ച് പുളിപ്പിച്ച മാവുകൊണ്ട് ഉണ്ടാക്കിയ ദോശ, സാമ്പാറും ചട്ണിയും കൂട്ടി നന്നായൊന്ന് പെരുമാറി. കഴിച്ചു കഴിഞ്ഞ് ഡ്രെസ്സൊക്കെ മാറി സ്വപ്നയെ കൂട്ടി പുറത്തേക്കിറങ്ങിയ ഹരി നേരെ പോയത് തന്റെ അച്ഛന്റെ വിയർപ്പും അധ്വാനവുമായിരുന്ന കടയിരിക്കുന്ന അങ്ങാടിയിലേക്കാണ്. വലിയൊരു സിറ്റിയായി മാറിയ അവിടം ഇന്നും കാത്തുസൂക്ഷിക്കുന്ന ചരിത്ര സ്മാരകമായി ഒരു പറമ്പും കത്തി ചാമ്പലായ കടയുടെ അവശിഷ്ടങ്ങളും കാണാം. പട്ടണത്തിന് ഒത്ത നടുവിലായി വലിയൊരു പ്ലോട്ട് ഇന്നും ഒഴിഞ്ഞു കിടക്കുന്നത് ആരിലും അത്ഭുതമുണർത്തും. കോടികൾ വിലവരുന്ന ആ പ്ലോട്ടിൽ പലരും കണ്ണുവച്ചെങ്കിലും ഹരിയുടെ ഉറച്ച തീരുമാനമായിരുന്നു അത് വിൽക്കില്ലെന്നത്.
: ഹരിയേട്ടാ.. ഇത് വില്കുന്നില്ലെങ്കിൽ നമുക്കുതന്നെ ഇവിടെ എന്തെങ്കിലും തുടങ്ങിക്കൂടെ
: എന്റെ മനസ്സിൽ ഒരു പ്ലാൻ ഉണ്ട്…. ഇപ്പോഴല്ല കുറച്ച് കഴിയട്ടെ
: നമുക്ക് ഒന്ന് ഇറങ്ങി നോക്കിയാലോ
: ഹേയ് അത് പറ്റില്ല, എന്നെ ഇവിടെ ആർക്കും അറിയില്ല, അച്ഛന്റെ മരണത്തിന് ശേഷം ഞങ്ങൾ ആരും ഇതുവരെ ഈ സ്ഥലത്ത് വന്നിട്ടില്ല. ദേ ആ കാണുന്ന വലിയ കട കണ്ടോ, അതാണ് അവറാച്ചന്റെ ആദ്യത്തെ സംരംഭം
: അത് അങ്ങ് കത്തിച്ചാലോ ഹരിയേട്ടാ..
: നീ വൈഗയുടെ ആരെങ്കിലും ആണോ..