: ബ്ലെസ്സി ഇടയ്ക്കൊക്കെ വിളിക്കാറുള്ളതല്ലേ… പിന്നെ നിനക്ക് എന്താ സംശയം തോന്നാൻ
: ബ്ലെസ്സിയെ കൂടാതെ വേറെയും ഏതോ പെണ്ണിനെ വിളിക്കുന്നുണ്ട്…മാഡം എന്നാണ് ചേച്ചി അവരെ വിളിക്കുന്നത്…ബ്ലെസ്സിയെ എന്തായാലും അങ്ങനെ വിളിക്കില്ലല്ലോ
: ഉം… നീ എന്തായാലും അവളെയൊന്ന് ശ്രദ്ദിക്ക്. എന്തെങ്കിലും സംശയം തോന്നിയാൽ അപ്പോ എന്നെ അറിയിക്കണം… ചിലപ്പോ നമ്മുടെ തോന്നൽ ആണെങ്കിലോ
: തോന്നലൊന്നും അല്ല കൊച്ചമ്മേ… . അന്ന് ചേച്ചിയെ തട്ടിക്കൊണ്ടുപോയവർ ആണോ എന്ന എന്റെ സംശയം… എനിക്കും മോൾക്കും ഇനിയെങ്കിലും നല്ല രീതിയിൽ ജീവിക്കണം അതിന് ഇവരുടെ കൂടെ നിന്നാൽ ശരിയാവില്ല, മാഡം പറയുന്നപോലെ ഞാൻ ചെയ്യാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു….
: ഓഹോ.. അപ്പൊ വേശ്യയ്ക്കും ജീവിക്കാനുള്ള മോഹമൊക്കെ ഉണ്ടായിത്തുടങ്ങി അല്ലെ…. ഉം.. നീയിത് ആരോടും പറയണ്ട. നാളെമുതൽ അവൾ സംസാരിക്കുന്നത് എല്ലാം ഒളിഞ്ഞിരുന്ന് കേൾക്കണം.. എന്നിട്ട് അപ്പപ്പോ എന്നെ അറിയിക്കണം, കേട്ടല്ലോ…
: ശരി കൊച്ചമ്മേ…
………/………../………./………
കാലത്ത് അവറാച്ചനെ കണ്ട് ഷേർളി പറഞ്ഞ കാര്യങ്ങളെല്ലാം ബോധിപ്പിച്ച ശേഷം അന്നാമ്മ ഡെന്നിസിന് ഫോൺ ചെയ്തു. മുൻകോപിയും എടുത്തുചാട്ടക്കാരനുമായ ഡെന്നിസ് ഉടനെ അവറാച്ചനെ വഴക്കുപറയുകയാണ് ചെയ്തത്.
: അപ്പനോട് അന്നേ പറഞ്ഞതാ ഈ കൂത്തിച്ചി മോളെയൊന്നും തലയിലെടുത്ത് വയ്‌ക്കേണ്ടെന്ന്…. ആരാണ് അന്ന് ഇവളെ തട്ടിക്കൊണ്ടുപോയതെന്നോ എന്താണ് അവരുടെ ഉദ്ദേശമെന്നോ അറിയാതെ അവളെ വീട്ടിൽ കയറ്റരുതെന്ന് പറഞ്ഞപ്പോ അപ്പനായിരുന്നില്ലേ കൃമികടി..
: നീയൊന്ന് അടങ്ങെടാ ചെറുക്കാ… ആദ്യം നീ ആന്റണിയെ വിളിച്ച് ബോംബെയിൽ ഒന്ന് അന്വേഷിക്കാൻ പറ.. എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല..
: അന്നേ അവന്മാരെ കണ്ടെത്തണമെന്ന് ഞാൻ പറഞ്ഞതല്ലേ… അപ്പൊ അപ്പനല്ലേ പറഞ്ഞത് മേരിയെ എനിക്ക് വിശ്വാസമാണ് അവളെന്നെ ചതിക്കില്ല…. എന്തൊക്കെയായിരുന്നു…വയസാം കാലത്ത് ജയിലിലെ ചോറ് തിന്നേ അടങ്ങൂ എന്നാണോ…
നീണ്ട നേരത്തെ സംഭാഷണത്തിന് ശേഷം ഫോൺ കട്ടാക്കിയ അന്നാമ്മ അവളുടെ ആകുലതകൾ അവറാച്ചനുമായി പങ്കുവച്ചു.