അഴകുള്ള സെലീന [Nima Mohan]

Posted by

പോടീ അവിടുന്ന്.. എനിക്ക് പ്രേമോം മണ്ണാങ്കട്ടേമൊന്നുമില്ല.. പക്ഷേ അവനെപ്പോലെ ഒരാളാകണമെന്നാ എന്‍റെ ആഗ്രഹം..
ആ പറഞ്ഞത് സെലീനയ്ക്ക് മനസ്സിലായില്ല… വിന്‍സിക്ക് ആണുങ്ങളോട് ഒരു കമ്പമുള്ള പോലെ തോന്നിയിട്ടുണ്ട്. അതു പക്ഷേ പ്രേമമൊന്നുമല്ല.. അവരെപ്പോലെ ആകാന്‍ വേസ്ഥിയുള്ള ഒരു ആഗ്രഹം.. അവളെ ദൂരെ നിന്ന് കസ്ഥാല്‍ ഒരു ആണിന്‍റെ പോലെയാണു തോന്നുക.. ചതുരവടിവുള്ള മുഖവും കൈ വീശിയുള്ള നടപ്പും ഇമ്പമില്ലാത്ത സ്വരവും ഒക്കെ അവള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണു. എല്ലാക്കാര്യത്തിലും അവള്‍ക്കൊരു പ്രത്യേക സീക്രട്ടുള്ള പോലെ സെലീനയ്ക്ക് തോന്നിയിട്ടുണ്ട്.. ആകപ്പാടെ ഒരു നിഗൂഡത ചൂഴ്ന്നു നില്‍ക്കുന്ന പ്രകൃതം. വലിപ്പമുള്ള മാറിടങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അവളെ ഒരാണായി തെറ്റിദ്ധരിച്ചേനേ പലരുമെന്ന് സെലീനയ്ക്ക് തോന്നാറുണ്ട്..
നമുക്കൊന്ന് അവന്‍റെ ക്ലാസ് വരെ പോയി നോക്കിയാലോ വിന്‍സീ..
സെലീനയ്ക്ക് അവനോടു നേരിട്ടു പോയി കാര്യങ്ങള്‍ ചോദിക്കണമെന്നുസ്ഥായിരുന്നു.
ഓഹ്.. ഇനിയെവിടാ സമയം.. ഇപ്പൊത്തന്നെ ലേറ്റായി.. നീ വാ നമുക്ക് ലാബില്‍ പോയിട്ട് സമയമുസ്ഥേല്‍ പോകാം.
അങ്ങേപ്പുറത്തുള്ള ബ്ലോക്കിലാണു അവന്‍റെ ക്ലാസ്സ്.. ഇന്‍റര്‍വെല്ലിനു പോയിക്കാണാന്‍ നേരവുമില്ല.. ഇനി വീട്ടില്‍ച്ചെന്നിട്ടു കാണാം.. അല്ല പിന്നെ.. അവള്‍ നേരേ ലാബിലേക്ക് ചെന്നു.. സെലീനയെ കണ്ടതും ലാബിലുസ്ഥായിരുന്ന ബോയ്സിന്‍റെ മുഴുവനും നോട്ടം അവളെ ചൂഴ്ന്നു.
അന്ന് ഫിസിക്സിന്‍റെ സ്പെഷ്യല്‍ ക്ലാസും കഴിഞ്ഞ് സെലീന വീട്ടില്‍ച്ചെല്ലുമ്പോള്‍. അയലോക്കംകാരെല്ലാം കൂടിയിട്ടുണ്ട്.. മുറ്റത്തിട്ട കസേരയില്‍ ഒരു ധീരനെപ്പോലെ ശൗരി ഇരിക്കുന്നു.. മുന്നിലെ ടീപ്പോയില്‍ നിറയെ കാപ്പി ഗ്ലാസുകളും പലഹാരങ്ങളും.. അവന്‍റെ സമീപം ഇടത്തും വലത്തുമായി തന്‍റെ മമ്മിയും റാണിയാന്‍റിയും.. സെലീനയുടെ മനസ്സിലോടിയെത്തിയത് പുരാണ സീരിയലുകളില്‍ രാജാക്കന്മാര്‍ സിംഹാസനത്തിലിരിക്കുമ്പോള്‍ ഇരുവശത്തു നിന്നും വെഞ്ചാമരം വീശിക്കൊടുക്കുന്ന സുന്ദരിമാരും ചുറ്റും പരിവാരങ്ങളുമൊക്കെയായിട്ടുള്ള കാഴ്ചയാണു. ആ ഓര്‍മ്മ നല്‍കിയ നര്‍മത്തില്‍ അവളുടെ മുഖത്തൊരു ചിരിയുസ്ഥായി.. സെലീനയെക്കണ്ടതും ശൗരി കൈയ്യുയര്‍ത്തി..
സെലീനേച്ചീ..
നീ വല്യ ആളായല്ലോ ശൗരീ..
സെലീന ചിരിയോടെ തിരക്കി.. അവളുടെ പൂച്ചക്കണ്ണുകളിലേക്കു നോക്കിക്കൊണ്ട് ശൗരി ചിരിച്ചു..
നടന്ന സംഭവങ്ങളെപ്പറ്റി ഓരോരുത്തര്‍ ഓരോന്നൊക്കെ പറഞ്ഞും തങ്ങളുടെ അനുഭവങ്ങളൊക്കെ വിശദീകരിച്ചും സമയം മെല്ലെ കടന്നു പോയി. ഒടുക്കം അഞ്ചരയായപ്പോള്‍ മുറ്റത്ത് ശൗരിയും സെലീനയും റാണിയും ലൗലിയും മാത്രമവശേഷിച്ചു
എടാ ശനിയാഴ്ച ഉച്ചയ്ക്ക് നീ ഇങ്ങോട്ട് വന്നേക്കണം നിനക്ക് വേസ്ഥി റാണിയും ഞാനും സ്പെഷ്യല്‍ ബിരിയാണിയുസ്ഥാക്കുന്നുണ്ട്..
ലൗലി പറഞ്ഞതുകേട്ട് ശൗരി വെളുക്കെച്ചിരിച്ചു..
പിന്നെന്താ ആന്‍റീസ്… ഞാന്‍ തലേന്ന് രാത്രിയിലേ ഇങ്ങു പോന്നേക്കാം..

Leave a Reply

Your email address will not be published. Required fields are marked *