“ശെരിയാണ് ഞങ്ങളുടെ ബ്ലഡ് ഒക്കെ അവർ ശേഖരിച്ചിരുന്നു.” രാധിക പറഞ്ഞു.
എല്ലാവരും എന്തോ ദുസ്വപ്നം കാണുന്നവരെ പോലെ നിന്നുപോയി. “അടുത്തത് നമ്മൾ ചെയ്യണ്ടത് ഈ പിള്ളേരെ എല്ലാം അവരുടെ വീട്ടുകാരെ ഏൽപ്പിക്കണം. പക്ഷേ ഇത്രയും പേരെ ഒന്നിച്ചു കാണാതായിട്ട് എന്ത്കൊണ്ട് ഇത് ഒരു വലിയ വാർത്ത ആയില്ല?” ശ്രീഹരി ചോദിച്ചു
“ഹരി ഒരു കാര്യം ശ്രദ്ധിച്ചോ, ഇവർ തമ്മിൽ ഒരു പരിചയം ഇല്ല, എല്ലാം പല പല നാട്ടിൽ ഉള്ളവർ ആണ് ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, കേരള ഒക്കെ ഈ കൂട്ടത്തിൽ കാണും. ഓരോ സംസ്ഥാനത്തും ഒന്നോ രണ്ടോ പേരെ കാണാതായാൽ അത് അവിടെ ഒരു ചെറിയ വാർത്ത ആയി ഒതുങ്ങും. മറിച്ചു ഇവരെല്ലാം ഒരേ സംസ്ഥാനത്തു നിന്നായിരുന്നു എങ്കിൽ അത് വലിയൊരു വാർത്ത ആയേനെ.”കിഷോർ പറഞ്ഞത് ശെരിയാണെന്ന് ശ്രീഹരിക്കും തോന്നി.
“അവൻ എന്തായാലും നമ്മളെ ഓരോരുത്തരെയും തേടി വരും അതിന് മുൻപ് അവനെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. പക്ഷേ അതത്ര എളുപ്പം അല്ലന്നാണ് ഈ കേട്ടതിൽ നിന്നൊക്കെ മനസിലാവുന്നത്.” അത്രനേരം എല്ലാം കേട്ട് നിന്ന ജാനകി പറഞ്ഞു.
“ഇവനെയെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നാൽ ഏത് വിധേനയും അവനൊക്കെ ഊരി പോരും. നമുക്ക് വേറെ വഴി നോക്കാം.” ശ്രീഹരി പറഞ്ഞു.
“എന്ത് വഴി..?” എല്ലാവരും ഒരേപോലെ ചോദിച്ചു. അപ്പോഴേക്കും അവർ നിന്ന കാടിന് അടുത്തായി ഒരു നാഷണൽ പെർമിറ്റ് ലോറി വന്നു നിന്നു. അതിന്റെ ഹോൺ 3 വട്ടം ശബ്ദിച്ചു…ശേഷം ഹെഡ്‍ലൈറ്റ് ഒന്ന് മിന്നി അണഞ്ഞു.
“മഹീന്ദർ സിംഗ്…” ശ്രീഹരിയുടെ വായിൽ നിന്നും ആ പേര് കേട്ടതും എല്ലാവരും പ്രതീക്ഷ കൈവന്ന പോലെ തമ്മിൽ തമ്മിൽ നോക്കി. ജാനകി അവന്റെ കൈ ഇറുകെ പിടിച്ചു നിന്നു.
ഏവരും നോക്കി നിൽക്കെ അതികായനായ ഒരു നിഴൽ അവരുടെ നേരെ നടന്നു അടുത്തു. ആളെ തിരിച്ചറിഞ്ഞതും ശ്രീഹരി ഇരുട്ടിൽ നിന്നും മുന്നോട്ട് ചെന്ന് അയാളെ ആലിംഗനം ചെയ്തു.
“എന്തൊക്കെയാടാ ഇവിടെ നടക്കുന്നത്, നീ ഫോണിൽ കൂടി എന്തൊക്കെയാ പറഞ്ഞത് ശെരിക്കും എനിക്കൊന്നും മനസിലായില്ല.” മഹീന്ദർ അവനെ നോക്കികൊണ്ട് ചോദിച്ചു.