പിന്നെ എല്ലാവരുടേയും നിർബന്ധം കൊണ്ടാണ് അവൾ കുറച്ചെങ്കിലും ആ പഴയ ജീവിതത്തിലേക്ക് മടങ്ങിവന്നത്.
ആ സമയത്താണ് ശ്രീരാഗിന്റെ ഒരു ആലോചന ഗോപിനാഥ് കൊണ്ടുവരുന്നത്.
“അറിയാവുന്ന പയ്യനും , കുടുംബക്കാരുമായതുകൊണ്ട് ഞങ്ങൾ അത് നടത്താൻ തീരുമാനിച്ചു”.
പക്ഷേ , അവളുടെ ജീവിതം തന്നെയാണ് ഞങ്ങൾ ഇല്ലാതാക്കാൻ പോകുന്നത് എന്ന് അപ്പോഴും മനസ്സിലാക്കിയിരുന്നില്ല.
ആദ്യത്തെ കുറച്ച് നാൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.
അവരുടെ പെരുമാറ്റത്തിൽ പിന്നീട് വന്ന മാറ്റം ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു.
എന്റെ സ്വത്തുക്കൾ മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
“ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല. അവളെ കല്യാണം കഴിച്ച് സ്വത്തെല്ലാം കൈയ്യില് വന്നിട്ട് ഉപേക്ഷിക്കാനായിരുന്നു അവരുടെ പ്ളാൻ.”
“അതിൽ കുറച്ചെങ്കിലും അവര് വിജയിച്ചു. ലച്ചൂനെ മുന്നിൽ നിർത്തി വിലപേശാൻ തുടങ്ങിയപ്പോ , ബന്ധം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു.”
“പക്ഷേ , കോടതിയിലും തോറ്റത് ഞങ്ങളാ. ഒരു ഡോക്റ്ററിന്റെ സഹായത്തോടെ അവള് മനോരോഗിയാണെന്ന് അവർ വാദിച്ചു.”
“്് ഡിവോസ് നടന്നു , എന്നിട്ടും അവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ എന്നേക്കൊണ്ട് പറ്റീല.”
“മനോരോഗിയായ ഒരാളുടെ ഒപ്പം ജീവിക്കാൻ കോടതി നിർബന്ധിക്കില്ലല്ലോ , അതുകൊണ്ട് അവര് ഈസിയായി കേസിൽ നിന്ന് രക്ഷപ്പെട്ടു.”
“എന്നോട് നാട്ടുകാർക്ക് വലിയ സ്നേഹമാണല്ലോ , അതോണ്ട് മോളുടെ ഡിവോസും വലിയ ചർച്ചയായി. കേട്ടവരൊക്കെ അവരവരുടെ ഇഷ്ടത്തിന് പല കഥകളും പറഞ്ഞുണ്ടാക്കി.”
“നഷ്ടം ഞങ്ങക്ക് മാത്രല്ലേ?. കൂട്ടത്തിൽ എന്റെ മോക്ക് ഒരു പേരും കിട്ടി , ഭ്രാന്തി”.
പറഞ്ഞ് നിർത്തുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു.
ഒന്നും പറയാതെ നവനീത് ഇരുന്നു.
“അതിന് ശേഷം അവള് സംസാരിക്കുന്നത് തന്നെ വല്ലാതെ കുറഞ്ഞു.”
“എന്റെ മോളൊന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ടില്ലടാ പിന്നെ”
കരഞ്ഞുപോയിരുന്നു ഹരിപ്രസാദ്.
നവനീത് അയാളെ ചേർത്ത് പിടിച്ചു.
ആ അവസ്ഥയിൽ അത് ഒരു താങ്ങ് തന്നെ ആയിരുന്നു.
“ഞങ്ങളുടെ കല്യാണം കഴിഞ്ഞ് കുറേ കാലം കാത്തിരുന്നിട്ടാ ലച്ചൂനെ ഞങ്ങക്ക് കിട്ടിയത്”.
” അന്ന് നിങ്ങളെ അങ്ങനെ കണ്ടപ്പോ ചങ്ക് തകർന്നുപോയി. അതാ അങ്ങനെയൊക്കെ , നീ ക്ഷമിക്കണം”
അവന് നേരെ കൈ കൂപ്പിക്കൊണ്ട് അയാൾ പറഞ്ഞു.