വീടെത്തിയപ്പോൾ എന്റെ അനിയത്തിയോടു ടീച്ചറെ കണ്ട കാര്യത്തെ പറ്റി പറഞ്ഞു. അവളോട് എപ്പോഴൊക്കെയോ ഞാൻ കാർത്തിക ടീച്ചറെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അതായത് അന്നത്തെ ഗ്രൂപ്പ് ഫോട്ടോയിൽ ഞാൻ ടീച്ചറുടെ കൂടെ കൈപിടിച്ചായിരുന്നു നിന്നിരുന്നത്. അതിവൾക്ക് അറിയുകയും ചെയ്യാം. “കാർത്തിക ടീച്ചറുടെ ഓമനക്കുട്ടി” എന്നുപോലും വൈഷ്ണവി എന്നെ വിളിക്കാറുണ്ട്. അവൾ കളിയാക്കി വിളിക്കുക ആണെങ്കിലും അതിലെനിക്ക് ഉള്ളു നിറയുന്ന സന്തോഷം തരികയും ചെയ്യും.
അങ്ങനെ പിറ്റേന്ന് ശനിയാഴ്ച പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലാതെ കടന്നുപോയി. വിപിനും ശ്യാമിന്റെയും കൂടെ സൈക്കിളിൽ ശിവന്റെ അമ്പലത്തിൽ ഒന്ന് പോയി എന്ന് മാത്രമാണ് ആകെയുള്ള വിശേഷം, അമ്പലകുളത്തിൽ ഒരു കുളിയും പിന്നെ അതുകഴിഞ്ഞു അരച്ച ചന്ദനം നെറുകയിൽ തൊട്ടു തൊഴുതിറങ്ങും.
ശനിയാഴ്ച വൈകീട്ട് ക്രിക്കറ്റ് കളിക്കുന്ന നേരത്തു വിപിൻ കാർത്തിക ടീച്ചറുടെ കാര്യമെടുത്തിട്ടു. “ടീച്ചർ ഇവനെ ഇപ്പോഴും ഓർക്കുന്നുണ്ടെടാ ശ്യാമേ” എന്നവനോട് പറയുന്നുണ്ടായിരുന്നു. എനിക്ക് കേട്ടിട്ട് നാണമൊക്കെ വരുന്നുണ്ടയിരുന്നു.
പിറ്റേന്ന് ഞായറാഴ്ച കാലത്തു ടീച്ചറുടെ വീട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു. അച്ഛൻ ലീവായതുകൊണ്ട് അദ്ദേഹത്തിന്റെ ജീവാത്മാവും പരമാത്മാവുമായ സ്‌പ്ലെൻഡർ എടുത്തു കൊണ്ട് 5 km യാത്ര ചെയ്തതും ജംക്ഷനിലെ പള്ളിയുടെ മുൻപിലെത്തി. അവിടെ നിന്ന് മൺപാതയിലൂടെ വേണം ടീച്ചറുടെ വീടെത്താൻ, ഞാൻ പയ്യെ ഓടിച്ചുകൊണ്ട് അവസാനത്തെ വീട്ടിലെത്തി.
പക്ഷെ എന്റെ കയ്യും കാലും എന്തോ പതിവില്ലാതെ വിറക്കുന്നു. കക്ഷം ചെറുതായി വിയർക്കാനും തുടങ്ങിയിട്ടുണ്ട്. എന്തെ ഇവിടെയെന്നു ചോദിച്ചാൽ ചുമ്മാ വന്നതാണെന്ന് മറുപടിയും പറഞ്ഞാൽ എന്തെങ്കിലും സംശയം തോന്നുമോ എന്നത് തന്നെയാണ് കാര്യമെന്ന് പിന്നീടെനിക്ക് മനസിലായി. വീട്ടിൽ നിന്നും മൂന്നാലുവട്ടം കണ്ണാടിയുടെ മുന്നിൽ നിന്നും ഒരുങ്ങി ഇറങ്ങിയപ്പോൾ ഉള്ള ധൈര്യം ഒക്കെ ചോർന്നു പോയി. തിരിച്ചു പോയാലോ എന്ന് ആലോചിക്കുമ്പോഴാണ്, ടീച്ചർ വീട്ടിൽ നിന്നും പുറത്തേക്ക് വരുന്നത് ഞാൻ കാണുന്നത്. വയലറ്റ് നിറമുള്ള ശരിയാണ്, ബാക്കിയായി ഉടുത്തിട്ടുണ്ട്, കഴുത്തിൽ ഒരു സ്വർണ്ണമാലയുണ്ട്, കമ്മലും വളയും ഉണ്ട്. കൈയിൽ ഒരു ഹാൻഡ് ബാഗും.
“വിശാൽ..”
“ടീച്ചർ.”
“നീയെന്താ ഇവിടെ.”
“ഞാൻ ടീച്ചറെ ഒന്ന് കാണാൻ ആയിട്ട് വന്നതാണ്.”