പ്ലസ് റ്റു ക്ലാസ് എന്ന് പറയുന്നത് ഒരു തരത്തിൽ നമുക്ക് കൊംഫോർട്ട് സോൺ ഒക്കെയാണ് അല്ലെ ? എനിക്കങ്ങനെയാണ് കേട്ടോ, എന്തെന്നാൽ പത്താം ക്‌ളാസിൽ കൂടെ പഠിച്ച ഒട്ടുമുക്കാൽ പേരുമെന്റെയൊപ്പം കൂടെയുണ്ട്! പക്ഷെ ഇനിയങ്ങോട്ടെതെ കാര്യമോ? അതെന്തായാലും ഓരോ കോഴ്സ് ഓരോ കോളേജ്! ഓർക്കുമ്പോഴേ നെഞ്ചിലൊരു നീറ്റലാണ്.
വിപിനും ശ്യാമും ആണ് കുഞ്ഞുന്നാള് മുതലുള്ള എന്റെ ഉറ്റ സുഹൃത്തുക്കൾ, ബാക്കിയുള്ളവരൊക്കെ ജസ്റ്റ് ഫ്രെണ്ട്സ് എന്ന് പറയാം. പെൺകുട്ടികൾ ആണെങ്കിലും മോശമല്ലാത്ത ഫ്രെണ്ട്സ് എന്നെ പറയാനൊക്കൂ. അല്ലാതെ ഒരടുപ്പം ആരുമായും തോന്നിയിട്ടില്ല. പഠിത്തം ആണെങ്കിൽ എനിക്ക് മാത്‍സ് ഇത്തിരി ടഫ് ആണ്, സ്‌ഥിരം മാത്‍സ് ടീച്ചറുടെ കൈയിൽ നിന്നും വഴക്ക് വാങ്ങാറുമുണ്ട്. ജസ്റ് പാസ് ആയെങ്കിലും മതിയായിരുന്നു എന്നാണിപ്പോഴത്തെ മോഹം!
ക്‌ളാസ് തീരാൻ മൂന്നു മാസം ബാക്കിയുള്ളപ്പോൾ ഒരു ദിവസം ക്ലാസ്സിൽ പഠിക്കുന്ന ശിവാനിയുടെ അച്ഛൻ വണ്ടിയിടിച്ചു ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തിരുന്നു. ബ്ലഡ് ഒത്തിരിപോയി. കൂട്ടത്തിൽ ആരോഗ്യം ഉള്ളവനും ഓ പോസറ്റീവ് ബ്ലഡ് ഉള്ളതുകൊണ്ടും ഞാൻ ആയിരുന്നു; ബ്ലഡ് കൊടുക്കാനായി വിപിന്റെയൊപ്പം അന്ന് ഉച്ചയ്ക്ക് ടൗണിലുള്ള ഹോസ്പിറ്റൽ പോയപ്പോളാണ്, അവിടെ യാദൃശ്ചികമായി ഞാനൊരാളെ കണ്ടത്! ആദ്യമവരുടെ പിൻവശമായിരുന്നു കണ്ണിലുടക്കിയത്. ഒതുക്കമുള്ള ശരീരമാർന്നവൾ! മെറൂൺ നിറമുള്ള സാരിയുടെ തുമ്പും മടക്കി പിടിച്ചുകൊണ്ട് ഹോസ്പിറ്റലിന്റെ മെഡിസിൻ സ്റ്റാറിന്റെ അരികിൽ നിൽക്കുന്നു. അവരെ തന്നെ നോക്കി വിപിന്റെയൊപ്പം നടക്കുമ്പോ ഇറക്കിവെട്ടിയ ബ്ലൗസിന്റെ ഉള്ളിൽ ഇളം നിറമാർന്ന മേനിയിൽ കാണുന്ന കറുത്ത മറുക് എന്റെ കണ്ണിലേക്ക് വെളിച്ചം വീശി. അതെന്റെ മനസ്സിൽ “കാർത്തിക” എന്ന് പേര് ഓർമ്മപ്പെടുത്തി. ഞാൻ നടത്തമൊന്നു പതിയെയാക്കി. വിപിനെന്നെ നോക്കി എന്തെയെന്നു ആംഗ്യം കാണിച്ചതും ഞാനൊന്നും പറഞ്ഞില്ല. അവൾ കുറച്ചു ടാബ്ലെറ്സ് വാങ്ങിച്ചുകൊണ്ട് തൽക്ഷണമൊന്നു തിരിഞ്ഞതും എന്റെ കണ്ണുകൾ ആ പെണ്ണിന്റെ കരിനീല കണ്ണിലുടക്കി! അത് കാർത്തിക ടീച്ചർ തന്നെയാണന്നറിഞ്ഞ നിമിഷം എന്റെ ഹൃദയം വലതോ ഇടതോ എന്നറിയാതെ മിടിച്ചുകൊണ്ടിരുന്നു. അന്ന് ആറാം വയസിൽ അവസാനമായിട്ടവളേ കണ്ടതിൽ നിന്നും യാതൊരു മാറ്റവുമാ നിമിഷമെനിക്ക് തോന്നിയില്ല. നെറ്റിയിൽ കറുത്ത ഒരു വട്ട പൊട്ടുണ്ട്, ഈറൻ കണ്ണിൽ വരമ്പുപോലെ കണ്മഷി എഴുതിയിട്ടുണ്ട്. ഉള്ളുനിറഞ്ഞ സന്തോഷം കൊണ്ട് ഞാൻ ടീച്ചറുടെ അടുത്തേക്ക് ചെന്നു, എന്നെ കണ്ടതുമാദ്യം ടീച്ചർക്ക് മനസിലായില്ല. പക്ഷെ ഞാൻ “ഓർക്കുന്നുണ്ടോ” എന്നുമാത്രം ചോദിച്ചു ചിരിച്ചതും, ടീച്ചറുടെ മുഖത്തെ ചിരി എനിക്കിപ്പോഴും മറക്കാനാവില്ല. ഇടക്ക് ഞാനിപ്പഴുമോർക്കാറുള്ള എന്റെ ബാല്യകാല സ്മരണകളിലെ തുടക്കം ടീച്ചറെ പറഞ്ഞു കേൾപ്പിച്ചതുമാ നിമിഷം ടീച്ചറുടെ മുഖ പ്രസാദമെനിക്ക് ധർശിക്കാനായി. ടീച്ചറുടെ കണ്ണുകളിലെ തിളക്കമെന്റെ നെഞ്ചിലേക്ക് തുളച്ചു കയറി.