” അപ്പുറത്തെ വീട്ടിൽ കയറിയിട്ട് ഇപ്പൊ വരും, നീയെ എന്ന പൊക്കോ ”
” ഞാൻ ഇവിടെ നിന്നാ പോരെ അയാൾ വന്നിട്ട് പോകുന്ന വരെ ”
” അത് വേണ്ടാ പുള്ളി പപ്പയുടെ ഫ്രണ്ട് ആണ്. ”
” ഹോ എന്ന പിന്നെ ഞാൻ പോണ് ”
” നമ്മുക് പിന്നെ ഒരു ദിവസം കാണാം ”
” ആ ടി പിന്നെ കാണാം, ശേ എന്നാലും എനിക്ക് ഒന്നും ആയില്ല . . . ”
” എനിക്കും ആയില്ല, നീ ഇപ്പൊ പോ എബി ഇനിയും സമയം ഉണ്ടല്ലോ ”
ഞാൻ യാത്രയും പറഞ്ഞു കൊണ്ട് കള്ളനെ പോലെ അവിടെനിന്നും ഇറങ്ങി പുറത്തേക്ക് പോയി. അസ്സൽ ചാൻസ് ആയിരുന്നു വഴുതിപോയത്. ആ നായിന്റെ മോൻ ഗതിപിടികല്ലേ ദൈവമേ. ഞാൻ ഒരു പ്രാക് പ്രാകി വീട്ടിലേക് വിട്ടു. പാതിയിൽ ഉപേക്ഷിച്ച മാത്‌സ് പ്രോബ്ലെം വീണ്ടും തുടങ്ങി. ശ്രെദ്ധ കിട്ടുന്നില്ല, ഒരു വിക്ഷേപണം നീട്ടി കൊടുത്തുകൊണ്ട് വീണ്ടും പഠിപ്പ് ആരംഭിച്ചു. . .
വീണ്ടും ഒരു പ്രാന്തനെ പോലെ ഞാൻ റൂമിൽ ഒച്ചയിട്ടു. ഒരുവിധം എല്ലാം പഠിച്ചു തീർത്തു നല്ല രീതിയിൽ തന്നെ എക്സാം എല്ലാം എഴുതി തീർത്തു. എല്ല പരീക്ഷയും കഴിഞ്ഞു മൂന്നുനാലുദിവസം ബെഡിൽ നിന്നും എഴുന്നേൽകാത്ത രീതിയിൽ കിടന്നുറങ്ങി. പിന്നെ മനസ്സ് ഒന്നു ഫ്രഷ് ആകാനായി ഗോകുലിനെ കൂടി മൂന്നാർ വരെ ഒരു ട്രിപ്പും പോയി. . .
പിന്നെ റിസൾട്ട് വരുന്ന ദിവസത്തിനായുള്ള കാത്തിരിപ്പ് ആയിരുന്നു. എഴുതിയ എക്‌സാമിൽ ഞാൻ 100% കോണ്ഫിഡന്റ് ആയിരുന്നു. ഒടുവിൽ ആ ദിവസം വന്നെത്തി. ഉള്ളിൽ തെല്ലും ഭയമില്ലാതെ ഞാൻ റിസൾട്ട് നോക്കാനിരുന്നു. കമ്പ്യൂട്ടർ ഓണ് ചെയ്തത് സൈറ്റ് പരിശോധിച്ചു. . .
പേരും രജിസ്റ്റർ നമ്പറും അടിച്ചു. മാർക് ലിസ്റ്റ് സ്ക്രീനിൽ തെളിഞ്ഞു. മിനുങ്ങുന്ന 6 A+ എന്റെ മുന്നിൽ തെളിഞ്ഞു വന്നു. സന്ദോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോൾ അതാ മമ്മിയുടെ കോൾ. . . .