എങ്ങനെ ആണെന്ന് അറിയില്ല, അവൾക്കു മനസ്സിലായി ഞാൻ നല്ല ഫിറ്റ് ആണെന്ന്. ഇവളാളു പുലി തന്നെ. ഞാൻ അവളെ അത്ഭുതപ്പെട്ടു നോക്കി. (ലവലേശം ബോധം ഇല്ലാത്ത എനിക്ക് ഇങ്ങനെ ഒക്കെയാണ് തോന്നണതു,പക്ഷെ ഞാൻ ഊതിവിട്ട കാറ്റിൽ രണ്ടു കിലോമീറ്റർ അപ്പുറത്തെ പോലീസ് സ്റ്റേഷനിലെ ആൽക്കഹോൾ ടെസ്റ്റിംഗ് മെഷീൻ വരെ നിർത്താതെ ബീപ്പ് അടിക്കുന്നുണ്ടാവും.)
അവളെന്നെ എടുത്തു പൊക്കാൻ നോക്കി, ഞാൻ സമ്മതിച്ചില്ല.
“ എവിടെ ആയിരുന്നുടീ നീ ഇത്ര നേരം, ഞാൻ എന്തോരം തീ തിന്നു….
ഓ…… ഞാൻ നിന്റെ ആരും അല്ലല്ലോ, എന്നോട് പറയണ്ട ആവശ്യം ഇല്ലാലോ, ഞാൻ ആരാ ഇതൊക്കെ ചോദിക്കാൻ ല്ലെ….” ഞാൻ കുഴഞ്ഞു തുടങ്ങി.
അവൾ എന്നെ താങ്ങി വലിച്ചു മുകളിലേക്ക് നടന്നു.
“പൂമുറ വാതിക്കൽ, സ്ളേകം വിരത്തുന്ന, പഹൂ തിന്കെൾ ആഹുന്നു പഹാര്യാ.”
ഈശ്വര മനസ്സി വിചാരിച്ചതൊക്കെ പറഞ്ഞു പൂവാണല്ലോ…. എന്റെ ഭാരം താങ്ങാൻ ബിദ്ധിമുട്ടി നിന്ന അവൾ തിരിഞ്ഞു ഒരു കത്തുന്ന നോട്ടം നോക്കി. ആ നോട്ടത്തിനു ഞാൻ വെന്തു വെഞ്ചാമരം ആവണ്ടതാണ്, എന്റെ ഭാഗ്യത്തിന് അടിച്ച മദ്യത്തിൽ ഞാൻ വെള്ളം ചേർത്തിരുന്നു. അത് കൊണ്ട് മാത്രം തീപിടിക്കാതെ രക്ഷപ്പെട്ടു.
സോഫയിൽ കൊണ്ട് കിടത്തിയ എന്റെ മേലേക്കൂടെ ഭാരം താങ്ങാതെ അവളും മറഞ്ഞു വീണു. ഞാൻ അവളുടെ വിയർപ്പിൽ കുതിർന്ന കഴുത്തിൽ ഇറുക്കിപ്പിടിച്ചു ഒരു മുത്തംവച്ച് നുകർന്നു, പതിയെ ചുണ്ടുരുമികയറി, ഇന്നുമുഴുവൻ ജിമിക്കിയിട്ട വേദനയിൽ നീറി നിൽക്കുന്ന അവളുടെ ലോലമായ കീഴ്ക്കാതിൽ , നീരുകുടിയൻ മാങ്ങ കഴിക്കാറുള്ളതുപോലെ കാതടക്കം ഞാൻ ചപ്പിവലിച്ചു. അവളുടെ രുചി, ത്രസിപ്പിക്കുന്ന വിയർപ്പിന്റെ രുചി.
അവളെന്നെ തള്ളിമാറ്റി എഴുന്നേറ്റു, എഴുന്നേൽക്കാൻ പറ്റാത്തത് കൊണ്ട് മാത്രം ഞാൻ അവിടെത്തന്നെ കിടന്നു.
ബോധം മറയുന്നതിനു മുൻപ് മനസ്സിലെവിടെയോ കരുതി വച്ചിരുന്ന വാക്കുകൾ അണപൊട്ടിയൊഴുകി.
“മീനാക്ഷി നീ എവിടേക്കും പോകണ്ട, എന്നെ വിട്ടു എവിടേക്കും പോകണ്ട, ഞാൻ വിടില്ല. എനിക്ക് നിന്നെ ജീവനാ….” പറഞ്ഞു മുഴുവിക്കും മുന്നേ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.
ഇടയ്ക്കു വരുന്ന ബോധത്തിൽ മീനാക്ഷി അടുത്തിരുന്നു എന്തൊക്കെയോ പിറുപിറുത്തു കരയുന്നപോലെ തോന്നി. ‘മരണം’ അതാണോ അവൾ പറഞ്ഞ വാചകത്തിന്റെ അർഥം.