അടുത്ത വന്ന ബസ്സിൽ ഞങ്ങൾ ചാടികയറി, ചെന്നൈയിലെ വൈകുന്നേരങ്ങളിലെ എല്ലാ ബസ്സും പോലെ, അതും ആളുകളെകൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. തിരക്ക് കൂടി വരുംതോറും, വാതിലിനോട് ചേർന്ന് ഘടിപ്പിച്ചുരുന്ന കമ്പിയിൽ പിടിച്ച്, എന്റെ രണ്ടു കൈക്കുള്ളിലും ഒതുങ്ങി നിന്നിരുന്ന അവളോട് ഞാൻ കൂടുതൽ അടുത്ത് വന്നു, ഏതോ ഒരു നിമിഷത്തിൽ അതൊരു നേർത്ത ആശ്ലേഷം ആയി മാറി, അവളെ ചേർത്ത് പുണർന്ന്, അവളുടെ കാതിനു പിന്നിൽ ഒളിപ്പിച്ചിരുന്ന കനത്തമുടിയിഴകളെ കവർന്നു എന്റെ മുഖത്തു കൊണ്ട് വന്നുരസിയ കാറ്റും ആസ്വദിച്ചു, ഞാൻ അങ്ങനെ നിന്നു.
അവൾ എന്റെ നെഞ്ചിൽ അവളുടെ ബ്ലൗസിന് പുറമെ നഗ്നമായ പുറം ചേർത്ത് അതിന്റെ ആലസ്യത്തിൽ കിടന്നു. അവളുടെ ഗന്ധം, അവളുടെ വിയർപ്പിന്റെ ഗന്ധം, ചന്ദനത്തിൻക്കാട് പൂക്കുന്ന ഗന്ധം, ഞാൻ അതിൽ ലയിച്ചു നിന്നു. ബസ്സിന്റെ താളത്തിനൊത്ത് ആ അഴകൊത്ത നിതംബങ്ങൾ എന്റെ തുടയിൽ അമരുന്നുണ്ട്, ഈശ്വര കണ്ട്രോൾ തരണേ. ഇത് കണ്ടിട്ട് സഹിക്കാൻ പറ്റാതായ സ്നേഹനിധിയായ കണ്ടക്ടർ, എങ്ങനെ ഒക്കെയോ ഒരു സീറ്റ് അവൾക്കു ശരിയാക്കി കൊടുത്തു, പട്ടികുണ്ണ.
ഞാൻ പടിയിലെ കമ്പിയിൽ തൂങ്ങിചരിഞ്ഞു എനിക്ക് തൊട്ടു മുകളിൽ ജനൽസീറ്റിൽ ഇരിക്കുന്ന അവളുടെ സുന്ദരവദനം കൊതിയോടെ നോക്കി, പുറത്തെ കാഴ്ചകളാസ്വദിക്കുന്ന, അവളുടെ പീലികണ്ണുകളും, കാറ്റിൽ ഇളകിയാടുന്ന കുറുനിരകളും, അവളെ നോക്കിങ്ങനെ നിന്നപ്പോൾ ഇതുവരെ എവിടെയും കേൾക്കാത്ത ഒരു പാട്ടെന്റെ മനസ്സിൽ കടന്നുവന്നു.
“കണ്ണിമകളിൽ ഞാൻ
ഇന്നുരുകിയോളം,
ഇന്നോളമില്ല ഒരു ദിനം….,
മ്മ്….. മ്മ് …… ,
നിന്നോളമില്ല ഒരുവളും.
താഴ്വരകളിൽ നീ,
ഈ നീല വാനിൽ…
മുങ്ങുന്ന ചെന്തീചന്ദ്രിക….
ആവനി,… ഞാൻ വീണുതാഴും സാഗരം….”
പ്രണയം എത്ര വിചിത്രമാണ്, ഇതുവരെ ഒരു മൂളിപ്പാട്ട് പോലും പാടാത്ത ഞാൻ നിമിഷ കവിയായി മാറി….
***************
കോയമ്പേടു ഉള്ള നല്ല കരിനീല വർണ്ണത്തിൽ സുന്ദരിയായ, ചെമ്പക അക്കടെ കടയിലെ മസാലച്ചായയും, പക്കവാടയും അവൾക്കു ഒരുപ്പാട് ഇഷ്ടപ്പെട്ടു, നടക്കുന്ന വഴിക്കു ഒരു കൊച്ചുകുട്ടി , പൂക്കൂടയ്ക്കു മുന്നിൽ ഇരുന്നു പഠിക്കുന്നത് കണ്ടു അവൾ പെട്ടന്ന് നിന്നു, അവൾക്ക് ആവശ്യമില്ലാഞ്ഞിട്ടും, മൂന്നുമുഴം കനകാംബരം വാങ്ങി അവൾ തലയിൽചൂടി.